HOME
DETAILS

ദേവാല മലനിരകളിൽ വ്യാപകമായ അനധികൃത സ്വർണ്ണ ഖനനം; മണ്ണും കല്ലും പൊടിക്കാൻ മില്ലുകൾ വരെ, നടപടിയുമായി അധികൃതർ

  
February 17, 2026 | 11:57 AM

illegal gold mining in devala hills tamil nadu officials launch crackdown

എടക്കര: അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുതിച്ചുയർന്നതോടെ നീലഗിരിയിലെ ദേവാല മലനിരകളിൽ അനധികൃത സ്വർണ്ണ ഖനനം വ്യാപകമാകുന്നു. ദേവാല കാട്ടിമറ്റം ഭാഗത്ത് കാടിനുള്ളിൽ തുരങ്കങ്ങൾ നിർമിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുന്ന സംഘങ്ങൾ സജീവമായതോടെ തമിഴ്‌നാട് റവന്യൂ-വനം വകുപ്പുകൾ നടപടി ശക്തമാക്കി.

കണ്ടെത്തൽ ഇങ്ങനെ

ഗുഡല്ലൂർ ആർ.ഡി.ഒ ഗുണശേഖരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘം പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്വകാര്യ എസ്റ്റേറ്റിനോട് ചേർന്നുള്ള വനമേഖലയിൽ നൂറോളം തുരങ്കങ്ങളാണ് ഖനനത്തിനായി നിർമിച്ചിട്ടുള്ളത്. ഇതിൽ പലതും വർഷങ്ങളായി സജീവമാണ്. നിലവിൽ ഈ തുരങ്കങ്ങൾ മണ്ണിട്ട് നികത്താനും കുറ്റവാളികളെ കണ്ടെത്താനും അന്വേഷണം ആരംഭിച്ചു.

ബ്രിട്ടീഷ് കാലം തൊട്ടുള്ള ചരിത്രം

1831-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ദേവാല, പന്തല്ലൂർ ഭാഗങ്ങളിൽ 'ആൽഫ ഗോൾഡ് മൈനിങ്' കമ്പനി ശാസ്ത്രീയമായി ഖനനം ആരംഭിച്ചത്. എന്നാൽ സ്വർണ്ണം ശുദ്ധീകരിച്ചെടുക്കാൻ ഭീമമായ തുക ചിലവാകുമെന്ന് കണ്ടതോടെ 1893-ൽ അവർ ഈ പദ്ധതി ഉപേക്ഷിച്ചു. അന്ന് കമ്പനി അടച്ചുപൂട്ടിയ വമ്പൻ തുരങ്കങ്ങൾ പിന്നീട് പ്രദേശവാസികൾ തുറക്കുകയും അവിടെ അനധികൃത ഖനനം തുടരുകയുമായിരുന്നു.

വൻ സംഘങ്ങൾ സജീവം

തദ്ദേശവാസികൾക്ക് പുറമേ കേരളത്തിൽ നിന്നുള്ളവരും ഖനനത്തിനായി ഇവിടെ എത്തുന്നുണ്ട്. ഖനനത്തിന് സമാന്തരമായ ഒരു സംവിധാനം തന്നെ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

  • തുരങ്ക ശൃംഖല: കാടിനുള്ളിൽ ആരും കാണാത്ത വിധം നൂറുകണക്കിന് തുരങ്കങ്ങൾ.
  • മില്ലുകൾ: തുരങ്കങ്ങളിൽ നിന്ന് ശേഖരിക്കുന്ന മണ്ണും കല്ലും പൊടിച്ചു കൊടുക്കുന്നതിനായി ദേവാല, നാടുകാണി ഭാഗങ്ങളിൽ രഹസ്യമായി മില്ലുകൾ പ്രവർത്തിക്കുന്നു.
  • സ്വർണ്ണം വേർതിരിക്കൽ: മില്ലുകളിൽ നിന്ന് പൊടിച്ചെടുത്ത മണ്ണിൽ നിന്ന് രാസവസ്തുക്കൾ ഉപയോഗിച്ച് സ്വർണ്ണം വേർതിരിച്ചെടുക്കുന്നു.

മരണക്കെണിയാകുന്ന തുരങ്കങ്ങൾ

അങ്ങേയറ്റം അപകടകരമായ സാഹചര്യത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. ശ്വാസം കിട്ടാതെയും തുരങ്കങ്ങൾക്കുള്ളിൽ മണ്ണിടിഞ്ഞു വീണും ഒട്ടേറെപ്പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ഖനനവും മരണങ്ങളും അനധികൃതമായതിനാൽ പലപ്പോഴും ഈ വിവരങ്ങൾ പുറംലോകം അറിയാറില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യന്നൂരിൽ പൊലിസിനെ ബോംബെറിഞ്ഞ കേസ്: ശിക്ഷാവിധി വന്ന് ഒരു മാസത്തിനിടെ സിപിഎം കൗൺസിലർക്ക് വീണ്ടും പരോൾ അനുവദിച്ചു

Kerala
  •  2 hours ago
No Image

ഒമാനില്‍ ടെലഗ്രാം ചാറ്റ് സേവനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; നിയന്ത്രണങ്ങള്‍ നീക്കി ടി.ആര്‍.എ

oman
  •  2 hours ago
No Image

തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും; തടവും പിഴയും താൽക്കാലികമായി മരവിപ്പിച്ചു

Kerala
  •  3 hours ago
No Image

ഇത് പാലല്ല, പച്ചവെള്ളം! യുപിയിലെ സർക്കാർ സ്കൂളിലെ പിഞ്ചുകുട്ടികളോട് ക്രൂരത; മുക്കാൽ ബക്കറ്റ് മലിനജലത്തിൽ രണ്ട് കവർ പാൽ കലർത്തി വിതരണം ചെയ്തു

National
  •  3 hours ago
No Image

ഇന്ത്യയെ പ്രകോപിപ്പിച്ച് മുഹമ്മദ് യൂനുസിന്റെ വിടവാങ്ങൽ പ്രസംഗം; 'സെവൻ സിസ്റ്റേഴ്സ്' പരാമർശത്തിൽ നയതന്ത്ര അസ്വസ്ഥത

International
  •  4 hours ago
No Image

കോടതിയലക്ഷ്യക്കേസ്: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ നേരിട്ട് ഹാജാരാകണമെന്ന് ഹൈക്കോടതി

Kerala
  •  4 hours ago
No Image

നാല് വയസ്സുകാരനെ ടാക്സിയിൽ മറന്നുവെച്ച് ദമ്പതിമാർ; രക്ഷകരായി പൊലിസ്, ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിനെ കണ്ടെത്തി

National
  •  4 hours ago
No Image

അസം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന നേതാവിന്റെ രാജി; രാജിവെച്ചത് പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖം, പ്രാദേശിക പാര്‍ട്ടിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

National
  •  4 hours ago
No Image

നാടിനെ നടുക്കി വൻ കവർച്ച: പൊലിസ് ചമഞ്ഞെത്തി തോക്കിൻമുനയിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും തട്ടിയെടുത്തു

crime
  •  5 hours ago
No Image

രാഷ്ട്രീയം മാറ്റിവെക്കൂ, അദ്ദേഹത്തിന് ചികിത്സ നൽകൂ; ഇമ്രാൻ ഖാന് വേണ്ടി കൈകോർത്ത് ഇന്ത്യയുടെയും ലോകത്തിന്റെയും ഇതിഹാസ നായകന്മാർ

Cricket
  •  5 hours ago