ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ ഉരുണ്ടുകളിക്കുന്നു; പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർവേ; സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ്
പാലക്കാട്: ശബരിമല യുവതി പ്രവേശനത്തിലും നവകേരള സർവേയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകുന്നില്ല, തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ വിഷയത്തിൽ തീരുമാനം നീട്ടിക്കൊണ്ടുപോകാനാണ് അവർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു. യുവതി പ്രവേശനത്തിന് അനുകൂലമായി മുൻപ് കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ് യു.ഡി.എഫ് നയം. മുൻപ് രണ്ട് യുവതികളെ മലകയറ്റിയത് സർക്കാരും പൊലിസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സർവേയുടെ പേരിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകാൻ ശ്രമിച്ചത് ഖജനാവിലെ പണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർവേ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. സർവേയ്ക്കായി പണം ചിലവാക്കിയിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കണമെന്നാണ് കോടതി ഉത്തരവ് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പത്ത് വർഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ നാട് നന്നാക്കാൻ സർക്കാർ സർവേ നടത്തേണ്ടതെന്നും സതീശൻ പരിഹസിച്ചു.
Opposition leader VD Satheesan has criticized the Kerala government for its handling of the Sabarimala issue and alleged corruption in the Nava Kerala Survey. Speaking at a press conference in Palakkad, Satheesan questioned the government's stance on women's entry to Sabarimala and accused them of using public funds for political gain.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."