സഊദി വിഷൻ 2030; അൽ-ഫത്ത് മസ്ജിദ് നവീകരിക്കുന്നു, ഇനി 333 പേർക്ക് ഒരേസമയം നമസ്കരിക്കാം
റിയാദ്: ചരിത്രപ്രധാനമായ മസ്ജിദുകൾ വികസിപ്പിക്കുന്നതിനുള്ള മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയുടെ ഭാഗമായി അൽ-ജുമും ഗവർണറേറ്റിലെ അൽ-ഫത്ത് മസ്ജിദ് നവീകരിക്കുന്നു. ഈ പദ്ധതി പ്രകാരം 130 മസ്ജിദുകളിൽ രണ്ടാം ഘട്ടത്തിൽ നവീകരണം നടക്കുന്ന 60 പള്ളികളിൽ ഒന്നാണിത്. പ്രവാചകൻ മുഹമ്മദ് നബി നമസ്കരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയാണിത്. നിലവിൽ ഈ പള്ളിയ്ക്ക് 455.77 ചതുരശ്ര മീറ്ററാണ് വിസ്തീർണം. ഇത് 553.50 ചതുരശ്ര മീറ്ററായി ഉയർത്തുമെന്നാണ് വിവരം. വികസനം വരുന്നതോടെ ഒരേസമയം നമസ്കരിക്കാവുന്നവരുടെ എണ്ണം 218ൽ നിന്ന് 333 ആയി വർദ്ധിക്കും.
ഹിജാസ് മേഖലയുടെ തനതായ വാസ്തുവിദ്യ നിലനിർത്തിക്കൊണ്ട് ചുടുകട്ടകൾ, ബസാൾട്ട് കല്ലുകൾ, ജിപ്സം, മരം തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം നടത്തുക. മക്കയെയും മദീനയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ നിന്ന് 260 മീറ്റർ മാറിയാണ് അൽ-ഫത്ത് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയിൽ മുമ്പ് 1998ലാണ് നവീകരണം നടന്നത്. സഊദി വിഷൻ 2030ന്റെ ഭാഗമായാണ് രാജ്യത്തിലെ പള്ളികളുടെ പഴയ പ്രതാപം വീണ്ടെടുക്കുന്നത്. റിയാദ്, മദീന, അസീർ, ജൗഫ്, ജസാൻ തുടങ്ങി 13 മേഖലകളിലും ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
As part of the Prince Mohammed bin Salman Project, the historic Al-Fath Mosque in Al-Jumum is undergoing a major restoration. Discover how this Vision 2030 initiative preserves Hijazi architecture and expands the capacity of this significant site.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."