പിഞ്ചുകുട്ടിയോട് ക്രൂരത; 71-കാരനായ സുന്ദരേശന് 8 വർഷം കഠിനതടവ്; പത്തനംതിട്ടയിൽ അതിവേഗ വിധി
പത്തനംതിട്ട: പോക്സോ കേസുകളിൽ അതിവേഗ നീതി ഉറപ്പാക്കി പത്തനംതിട്ട പൊലിസും കോടതിയും. 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ അടൂർ കരുവാറ്റ സ്വദേശി സുന്ദരേശനെ (71) പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി എട്ടു വർഷം കഠിനതടവിനും 65,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കേസ് രജിസ്റ്റർ ചെയ്ത് വെറും മൂന്നര മാസത്തിനുള്ളിലാണ് വിധി വന്നത് എന്നതും, അഞ്ച് ദിവസം കൊണ്ട് പൊലിസ് അന്വേഷണം പൂർത്തിയാക്കി എന്നതും ശ്രദ്ധേയമാണ്.
അന്വേഷണത്തിലെ റെക്കോർഡ് വേഗത:
2025 നവംബർ അഞ്ചിനാണ് ക്രൂരമായ പീഡന വിവരം പുറത്തറിയുന്നത്.ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശപ്രകാരം ഏനാത്ത് എസ്.എച്ച്.ഒ അനൂപ് അച്ചൻകുഞ്ഞിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.കൃത്യമായ തെളിവുകൾ ശേഖരിച്ച് കേസ് രജിസ്റ്റർ ചെയ്തതിന്റെ അഞ്ചാം ദിവസം തന്നെ പൊലിസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
നീതി ഉറപ്പാക്കിയ ടീം വർക്ക്:
കോടതി നടപടികൾ വേഗത്തിലാക്കാൻ ഡി.സി.ആർ.ബി ഡിവൈഎസ്പി ബിനു വർഗീസിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം മികച്ച രീതിയിൽ പ്രവർത്തിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിതാ ജോൺ ഹാജരായി. ജഡ്ജി ടി. മഞ്ജിത്ത് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. നീതി വൈകുന്നത് നീതി നിഷേധമാണെന്ന തത്വം ഉയർത്തിപ്പിടിച്ച കേരള പൊലിസിന്റെ ഈ നടപടിക്ക് വലിയ കൈയടിയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."