പാരിതോഷികം കിട്ടാൻ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ വെച്ചു; വഡോദരയിൽ റെയിൽവേ കരാറുകാരൻ പിടിയിൽ
വഡോദര: വഡോദരയിൽ റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ വെച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുൻ സൈനികനും റെയിൽവേ കരാറുകാരനുമായ മുഷ്താഖ് ഷെയ്ഖാണ് പൊലിസിന്റെ പിടിയിലായത്.
രണ്ട് ദിവസം മുൻപാണ്, അങ്കാദ് ഗ്രാമത്തിന് സമീപത്തെ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർക്ക് വിവരം ലഭിക്കുന്നത്. മുഷ്താഖായിരുന്നു ഇക്കാര്യം അധികൃതരെ വിളിച്ചറിയിച്ചത്. ഉടൻ തന്നെ ബോംബ് സ്ക്വാഡ് എത്തി പരിശോധിച്ചപ്പോൾ ട്രാക്കിൽ നാല് പടക്കങ്ങൾ കെട്ടിവെച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിൽ മുഷ്താഖ് തന്നെയാണ് ചെയ്തതെന്ന് തെളിഞ്ഞു.
റെയിൽവേയുമായുള്ള ഇയാളുടെ രണ്ട് വർഷത്തെ കരാർ ഉടൻ അവസാനിക്കാനിരിക്കുകയായിരുന്നു. ട്രാക്കിലെ അപകടം കണ്ടെത്തി അധികൃതരെ അറിയിച്ചാൽ പാരിതോഷികമോ കരാർ നീട്ടിയോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇയാൾ ഈ സാഹസത്തിന് മുതിർന്നതെന്ന് പൊലിസ് വ്യക്തമാക്കി. ട്രാക്കിലെ തകരാറുകളോ, അപകട സാധ്യതകളോ കണ്ടെത്തി അറിയിക്കുന്നവർക്ക് റെയിൽവേ പാരിതോഷികം നൽകാറുണ്ട്.
വിവാഹത്തിനും മറ്റും ഉപയോഗിക്കുന്ന 'കോൾഡ് പൈറോ' ആണ് ഇയാൾ ട്രാക്കിൽ വെച്ചത്. ഒരു വിവാഹ ചടങ്ങിൽ നിന്നാണ് ഇത് ശേഖരിച്ചത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനും ഗൂഢാലോചനയ്ക്കും മുഷ്താഖിനെതിരെ പൊലിസ് കേസെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
Mushtaq Sheikh, a former serviceman and railway contractor, has been arrested for placing explosives on a railway track in Vadodara, Gujarat. He allegedly did this to get his contract renewed or receive a reward, as he was informed that reporting such incidents could lead to incentives.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."