HOME
DETAILS

ഹൊര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നത് ഇന്ത്യ അടങ്ങുന്ന ഏഷ്യന്‍ രാജ്യങ്ങള്‍

  
കെ. ഷബാസ് ഹാരിസ് 
March 02, 2026 | 12:01 PM

no vessel shall pass irgc issues high-frequency radio warning to ships in strait of hormuz

'ഹൊര്‍മുസ് വഴി ഒരു കപ്പലിനെയും കടത്തി വിടുന്നതല്ല' ശനിയാഴ്ച മുതല്‍ ഹൊര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകള്‍ക്ക് ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഹൈ ഫ്രീക്വന്‍സി റേഡിയോ ട്രാന്‍സ്മിഷന്‍ വഴി നല്‍കി കൊണ്ടിരിക്കുന്ന സന്ദേശമാണിത്. 

യുദ്ധം പലപ്പോഴും ആയുധങ്ങള്‍ വെച്ച് കൊണ്ട് മാത്രമാവില്ല. ശത്രുക്കളുടെ മേല്‍ സമ്മര്‍ദം ചെലുത്താന്‍ ആയുധങ്ങള്‍ക്ക് പുറമെ മറ്റ് സ്ട്രാറ്റജികളും യുദ്ധത്തിന്റെ ഭാഗമാവാറുണ്ട്. ഉപരോധവും, വ്യോമപാത - സമുദ്രപാത തടയലുമൊക്കെ യുദ്ധ തന്ത്രങ്ങളുടെ ഭാഗം തന്നെ. അത്തരത്തില്‍ ഗള്‍ഫ് മേഖലയിലെ പ്രധാന സമുദ്രപാത ഇറാന്‍ അടച്ചിരിക്കുകയാണ്. ഔദ്യോഗികമായി ഇറാനില്‍ നിന്ന് ഉത്തരവൊന്നും വന്നില്ലെങ്കിലും, ഐ ആര്‍ ജി സി കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല ഷിപ്പിംഗ് കമ്പനികളും ഹൊര്‍മുസ് കടലിടുക്ക് വഴിയുളള സഞ്ചാരം നിര്‍ത്തി വെച്ചതായി ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. 

എന്താണ് ഹൊര്‍മുസ് കടലിടുക്ക്?

പെര്‍ഷ്യന്‍ ഗള്‍ഫിന്റെയും, ഒമാന്‍ ഉള്‍ക്കടലിന്റെ ഇടയിലുമായി സ്ഥിതി ചെയ്യുന്ന പ്രധാന സമുദ്രപാതയാണ് ഹൊര്‍മുസ് കടലിടുക്ക് (straight of hormuz). ഹൊര്‍മുസിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നത് ഇറാനാണ്. തെക്കന്‍ ഭാഗത്ത് യു എ ഇും, ഒമാനും. കേവലം 33 കിലോമീറ്റര്‍ മാത്രം വീതിയുളള ഈ കടലിടുക്ക് വഴിയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ അടങ്ങുന്ന മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണയും, വാതകവും എത്തുന്നത്. അഥവാ, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ചരക്കുകളുമായി പുറപ്പെടുന്ന കപ്പലുകള്‍ക്ക് അറബി കടലില്‍ പ്രവേശിക്കാന്‍ ഒരു കാവാടമായി പ്രവര്‍ത്തിക്കുന്നത് ഹൊര്‍മുസാണ്. ഈ കവാടമാണ് ഇറാന്‍ അടച്ചിരിക്കുന്നത്. 

ഹൊര്‍മുസ് വഴി ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് ഏതൊക്കെ ചരക്കുകള്‍ എങ്ങോട്ടൊക്കെയാണ് സഞ്ചരിക്കുന്നത്?

ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏതാണ്ട് 20-30% കടന്ന് പോകുന്നത് ഹൊര്‍മുസ് വഴിയാണ്. ഇറാന്‍, ഇറാഖ്, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യു എ ഇ എന്നിവടങ്ങളില്‍ നിന്നുളള ക്രൂഡ് ഓയിലാണ് ഇതിലൂടെ പ്രധാനമായും കടന്ന് പോകുന്നത്. ദ്രവീകൃത പ്രകൃതിവാതക (liquified natural gas) വ്യാപാര കയറ്റുമതിയുടെ എതാണ്ട് അഞ്ചിലൊന്ന് ഹൊര്‍മുസ് വഴിയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കെത്തുന്നത്. അതില്‍ തന്നെ ഖത്താറാണ് ഏറ്റവും കൂടുകല്‍ എല്‍ എന്‍ ജി കയറ്റുമതി ചെയ്യുന്നതും. 

യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (ഇ ഐ എ) കണക്ക് പ്രകാരം 2024ല്‍ ഓരോ ദിവസവും ഏതാണ്ട് 500 മില്യണ്‍ ഡോളര്‍ മൂല്യമുളള 20 ദശലക്ഷം ബാരല്‍ എണ്ണയാണ് ഹൊര്‍മുസ് വഴി കടന്ന് പോയത്. ഇങ്ങനെ ഹൊര്‍മുസ് വഴി കടന്ന് പോകുന്ന എണ്ണയെ കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ പോലെയുളള ഏഷ്യന്‍ രാജ്യങ്ങളാണ്. അത് കൊണ്ട് തന്നെ ഹൊര്‍മുസ് കടലിടുക്കടച്ചാല്‍ പ്രസ്തുത രാജ്യങ്ങളുടെ സാമ്പത്തിക മേഖലയില്‍ വ്യത്യാനങ്ങള്‍ സംഭവിക്കുമെന്നത് തീര്‍ച്ച. 

ഇന്ത്യയെ ബാധിക്കാന്‍ പോകുന്നതെങ്ങനെ?

ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഏതാണ്ട് 80 ശതമാനത്തിലധികം എണ്ണ മറ്റുളള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഇതില്‍ ഭൂരിഭാഗവും വരുന്നതാകട്ടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും. ഹൊര്‍മുസ് കടലിടുക്ക് വഴിയുളള എണ്ണ ഇന്ത്യയില്‍ എത്താതിരിക്കുന്നതോട് കൂടി എണ്ണ വില വര്‍ധിക്കും. ഇത് ഗതാഗത മേഖലയടക്കം, എണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും, ഈ മേഖലകളിലെ വില വര്‍ധനവിലത് കലാശിക്കുകയും ചെയ്യും. ഒപ്പം തന്നെ പണപെരുപ്പം, രൂപയുടെ മൂല്യമിടിവ് എന്നിവയിലേക്ക് കൂടി ഇത് നയിക്കും. 

ഗള്‍ഫ് രാജ്യങ്ങളെ ബാധിക്കാന്‍ പോകുന്നതെങ്ങനെ?

ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യങ്ങളില്‍ സാമ്പത്തിക വ്യത്യാനം ഉണ്ടാകുന്നത് പോലെ തന്നെ കയറ്റുമതി ചെയ്യുന്ന ജി സി സി രാഷ്ട്രങ്ങളിലും ഇത് വലിയൊരു സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നത് ഒരു വസ്തുതയാണ്. സൗദി അടങ്ങുന്ന രാഷ്ട്രങ്ങളുടെ പ്രധാന വരുമാന സ്രോതസ് ഹൊര്‍മുസ് അടക്കുന്നതോട് കൂടി ഇല്ലാതാവുകയാണ്. അത് കൊണ്ട് തന്നെ ഇറാനിന്റെ ഈ തീരുമാനത്തെ മറികടക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏത് വിധേനയും ശ്രമിക്കുമെന്നുളളത് തീര്‍ച്ച.

The Islamic Revolutionary Guard Corps (IRGC) has escalated tensions in the Middle East by issuing a direct warning to all maritime traffic in the Strait of Hormuz. Using high-frequency radio transmissions, the IRGC has reportedly informed vessels that, effective from Saturday, "no ship will be allowed to pass" through the strategic waterway. This move signals a potential blockade of one of the world's most vital energy corridors, heightening concerns over global oil supplies and international maritime safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാസൽഖൈമയിൽ ഇറാനിയൻ ഡ്രോൺ തകർത്തു; അവശിഷ്ടങ്ങൾ പതിച്ചത് അൽ ഹംറ വില്ലേജിൽ, ആളപായമില്ല

uae
  •  2 hours ago
No Image

ഇറാന്റെ പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി മാജിദ് ഇബ്ൻ അൽ-റെസ ചുമതലയേറ്റു

International
  •  2 hours ago
No Image

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാൻ; നെതന്യാഹുവിന് എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല! | Iran Attacks Israel Live

International
  •  2 hours ago
No Image

ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാനിയൻ ഡ്രോണാക്രമണം; ആളപായമില്ല

International
  •  2 hours ago
No Image

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാരന്‍ മരിച്ചു

International
  •  3 hours ago
No Image

നതാന്‍സ് ആണവനിലയം യു.എസ് ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് ഇറാന്‍; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത, ആശങ്ക 

International
  •  3 hours ago
No Image

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ആശുപത്രിയിലായ ശ്രീക്കുട്ടി തിരികെ ജീവിതത്തിലേക്ക്; ആശുപത്രി വിട്ടു 

Kerala
  •  3 hours ago
No Image

ഈ യുദ്ധം ട്രംപിന്റെ താൽപ്പര്യം, ഞങ്ങൾ ഇതിലില്ലെന്ന് അമേരിക്കൻ ജനത; ഇറാനെതിരായ ആക്രമണത്തെ എതിർത്ത് നാലിൽ മൂന്ന് പേരും

International
  •  3 hours ago
No Image

ഇറാനില്‍ മരണം 550 കവിഞ്ഞു; ഇസ്‌റാഈലിന്റെ സ്‌കൂള്‍ ആക്രമണത്തില്‍ പൊലിഞ്ഞത് 180 പെണ്‍കുട്ടികള്‍| Israel, US Attack on Iran Live

International
  •  4 hours ago
No Image

ഹിസ്ബുല്ലക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇസ്‌റാഈല്‍; ലബനാനില്‍ കൂട്ടപ്പലായനം, ബോംബാക്രമണത്തില്‍ മരണം 31 ആയി | Israel, US Attack on Iran Live

International
  •  5 hours ago