HOME
DETAILS

കരുത്ത് തെളിയിച്ച് യു.എ.ഇ പ്രതിരോധ സംവിധാനം; ഭൂരിഭാഗം മിസൈലുകളും ഡ്രോണുകളും തകര്‍ത്തു; കേള്‍ക്കുന്നത് സ്‌ഫോടന ശബ്ദമല്ല, നിര്‍വീര്യമാക്കുന്നതിന്റെത്

  
Web Desk
March 03, 2026 | 4:52 AM

UAE Air Defense Successfully Intercepts Massive Iranian Attack

അബൂദബി: ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ആക്രമണങ്ങളെ തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് യു.എ.ഇ വിജയകരമായി പ്രതിരോധിച്ചു. നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് യുഎഇ ലക്ഷ്യമാക്കി എത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ തുടക്കം മുതല്‍ വലിയൊരു സന്നാഹത്തെയാണ് യു.എ.ഇയുടെ പ്രതിരോധ നിര നേരിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേട്ട വലിയ സ്‌ഫോടന ശബ്ദങ്ങള്‍ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സംവിധാനങ്ങള്‍ ആകാശത്തുവെച്ച് തകര്‍ക്കുമ്പോള്‍ ഉണ്ടായതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യുദ്ധവിമാനങ്ങളും മിസൈല്‍ വേധ സംവിധാനങ്ങളും സംയുക്തമായാണ് ഈ ദൗത്യം നിര്‍വഹിച്ചത്.

* ബാലിസ്റ്റിക് മിസൈലുകള്‍: ആകെ 174 മിസൈലുകള്‍ ആണ് യു.എ.ഇയുടെ പ്രതിരോധ സംവിധാനം കണ്ടെത്തിയത്. ഇതില്‍ 161 എണ്ണം ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. 13 എണ്ണം കടലില്‍ പതിച്ചു.
* ഡ്രോണുകള്‍: നിരീക്ഷിച്ച 689 ഡ്രോണുകളില്‍ 645 എണ്ണവും തടഞ്ഞു. ബാക്കിയുള്ള 44 എണ്ണം രാജ്യത്തിനുള്ളില്‍ പതിച്ചു. 
* ക്രൂയിസ് മിസൈലുകള്‍: വിക്ഷേപിച്ച 8 ക്രൂയിസ് മിസൈലുകളും വിജയകരമായി തകര്‍ക്കാനും യു.എ.ഇക്ക് സാധിച്ചു.

നാശനഷ്ടങ്ങള്‍

പ്രതിരോധ സംവിധാനങ്ങള്‍ ഭൂരിഭാഗം ഭീഷണികളും ഒഴിവാക്കിയെങ്കിലും, അവശിഷ്ടങ്ങള്‍ പതിച്ചും മറ്റും ചിലയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ 3 പേര്‍ മരിക്കുകയും 68 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.

ഭൗതിക നാശനഷ്ടങ്ങള്‍

ജനവാസ കേന്ദ്രങ്ങളിലും മറ്റ് സിവില്‍ സൈറ്റുകളിലും ചെറുതും ഇടത്തരവുമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചില ക്രൂയിസ് മിസൈലുകള്‍ തകര്‍ക്കപ്പെട്ടെങ്കിലും അവയുടെ ഭാഗങ്ങള്‍ പതിച്ച് പരിമിതമായ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

അന്താരാഷ്ട്ര പ്രതികരണം

ഇറാന്റെ നടപടിയെ കടുത്ത ഭാഷയിലാണ് യുഎഇ പ്രതിരോധ മന്ത്രാലയം വിമര്‍ശിച്ചത്. ഇതൊരു നഗ്‌നമായ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രാലയം പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും യുഎഇ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും യുഎഇക്ക് അവകാശമുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്കായി സൈന്യം അതീവ ജാഗ്രതയിലാണ്-  പ്രതിരോധ മന്ത്രാലയം അറിയിച്ചു.

English Summary: The UAE Ministry of Defence confirmed that its advanced air defense systems successfully neutralized a significant portion of a large-scale assault launched by Iran. The operation demonstrated the high efficiency of the country's multi-layered defense network.
Ballistic Missiles: Out of 174 detected, 161 were intercepted and destroyed; 13 fell into the sea.
Drones (UAVs): Out of 689 tracked, 645 were intercepted; 44 fell within UAE territory.
Cruise Missiles: All 8 detected cruise missiles were successfully destroyed.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ട്; എട്ടു വർഷം സ്വന്തമെന്ന് കരുതി വളർത്തിയ കുട്ടി കാമുകന്റേത്, ഒടുവിൽ പിതൃത്വം മാറ്റി ഹൈക്കോടതി ഉത്തരവ്

Kerala
  •  an hour ago
No Image

The Strategic Map: U.S. Military Presence and the Iran-GCC Tensions

International
  •  an hour ago
No Image

ഭീഷണിക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി മിസൈൽ പ്രകോപനം

International
  •  an hour ago
No Image

പൂരത്തിനിടെ സംഘര്‍ഷം; സി.പി.എം നേതാവിന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു

Kerala
  •  2 hours ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

National
  •  2 hours ago
No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  2 hours ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  3 hours ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  3 hours ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  3 hours ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  3 hours ago

No Image

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ച് കോടതി

Kerala
  •  6 hours ago
No Image

'ഇവിടെ നിന്ന് വേണ്ട'; ഇറാനെ ആക്രമിക്കാന്‍ വ്യോമത്താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍, തിരിച്ചുപറന്ന് യു.എസ് വിമാനങ്ങള്‍

International
  •  6 hours ago
No Image

'ഈ ഉത്തരവില്‍ ന്യായം എവിടെ' ഷര്‍ട്ടൂരി പ്രതിഷേധിക്കുന്നത് കുറ്റകൃത്യമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കരുടെ ജാമ്യം തടഞ്ഞ സെഷന്‍സ് കോടതി ഉത്തരവിന് സ്‌റ്റേ

National
  •  6 hours ago
No Image

ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ

Kerala
  •  6 hours ago