ഫൈനലിൽ കൊടുങ്കാറ്റായി അഭിഷേക് ; ലോകകപ്പിൽ ഇനി ഒന്നാമൻ
അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന ശക്തമായ നിലയിലാണ്. ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് പവർപ്ലേയിൽ കിവി ബൗളർമാരെ നിലംപരിശാക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കാണുന്നത്.
പവർപ്ലേയിലെ വെടിക്കെട്ട്
ആദ്യ നാല് പന്തുകളിൽ റണ്ണൊന്നുമെടുക്കാനായില്ലെങ്കിലും അഞ്ചാം പന്തിൽ സഞ്ജു സാംസൺ നേടിയ സിക്സറിലൂടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.മൂന്നാം ഓവർ മുതൽ സഞ്ജുവും അഭിഷേകും ഗിയർ മാറ്റി. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ 15 റൺസും, തൊട്ടടുത്ത ഓവറിൽ 24 റൺസുമാണ് ഇന്ത്യൻ ഓപ്പണർമാർ അടിച്ചുകൂട്ടിയത്. ഇതോടെ നാല് ഓവറിൽ തന്നെ ഇന്ത്യൻ സ്കോർ 51-ൽ എത്തി.വെറും 18 പന്തിൽ നിന്നാണ് അഭിഷേക് ശർമ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്.ഈ വേൾഡ് കപ്പിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി തന്റേ പേരിലാക്കാനും അഭിഷേകിനായി.
കിരീടപ്പോരാട്ടത്തിലെ ചരിത്രം
ഇന്ത്യയുടെ ലക്ഷ്യം: 2007, 2024 വർഷങ്ങളിൽ കിരീടം നേടിയ ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകപ്പും തുടർച്ചയായ രണ്ടാം കിരീടവുമാണ് ലക്ഷ്യമിടുന്നത്. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ അപരാജിത കുതിപ്പുമായി എത്തിയ ഇന്ത്യക്ക് ഈ ഫൈനൽ നിർണ്ണായകമാണ്.ഇതുവരെ ടി20 ലോകകപ്പ് ഉയർത്താൻ കഴിയാത്ത മിച്ചൽ സാന്റ്നറും സംഘവും കന്നിക്കിരീടം തേടിയാണ് ഇറങ്ങുന്നത്. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡ് കിവീസിന് ആത്മവിശ്വാസം നൽകുന്നു.
ടീം ലൈനപ്പ്
ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (C), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ന്യൂസിലൻഡ്: ടിം സെയ്‌ഫോർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്‌മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (C), ജേക്കബ് ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."