പുന്നപ്രയിലെ വീട്ടിലെത്തി ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി സിപിഎം ജില്ലാ നേതൃത്വം; അനുനയ നീക്കം പാളിയെന്ന് സൂചന
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ ജില്ലാ നേതൃത്വം നേരിട്ടെത്തി ചർച്ച നടത്തി. വ്യാഴാഴ്ച രാവിലെ 11-ന് അദ്ദേഹം വാർത്താസമ്മേളനം വിളിച്ച പശ്ചാത്തലത്തിലായിരുന്നു പാർട്ടിയുടെ അടിയന്തര ഇടപെടൽ. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. വാർത്താസമ്മേളനം ഒഴിവാക്കണമെന്നും നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചെങ്കിലും, അദ്ദേഹം തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് നേതാക്കളെ അറിയിച്ചതായാണ് സൂചന.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ ഇതൊരു സൗഹൃദ സന്ദർശമാണെന്ന് വ്യക്തമാക്കി. സുധാകരൻ പാർട്ടിക്കൊപ്പമാണെന്നും വാർത്താസമ്മേളനം നടത്തുകയാണെങ്കിൽ അദ്ദേഹം പറയാനുള്ളത് പറയട്ടെ എന്നുമാണ് നേതാക്കൾ പ്രതികരിച്ചത്.
നിർണ്ണായകം നാളത്തെ വാർത്താസമ്മേളനം
പുന്നപ്ര പറവൂരിലെ സ്വവസതിയിൽ വെച്ച് നാളെ രാവിലെ 11 മണിക്ക് ജി. സുധാകരൻ മാധ്യമങ്ങളെ കാണും. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങൾ നാളത്തെ വാർത്താസമ്മേളനത്തിൽ അറിയാനാകുമെന്നാണ് പ്രതീക്ഷ.
In a last-minute attempt to prevent a major political fallout, the CPI(M) district leadership held urgent talks with veteran leader and former minister G. Sudhakaran at his residence in Alappuzha. The meeting, led by District Secretary R. Nazar under directions from the State leadership, aimed to persuade Sudhakaran to cancel his scheduled press conference on Thursday and reconsider his stance against the party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."