ഹജ്ജ് 2026: മൂന്നാം ഗഡു 31നകം അടക്കണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജ് തീർഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർ മൂന്നാം ഗഡു തുക ഈ മാസം 31-നകം അടക്കണം. വിമാന ടിക്കറ്റ് നിരക്ക് അനുസരിച്ച് ഓരോ ഹജ്ജ് എംബാർക്കേഷൻ പോയിന്റിലും നിരക്കിൽ വ്യത്യാസമുണ്ട്.
കരിപ്പൂർ എംബാർക്കേഷനിൽ നിന്നുള്ള ഒരു തീർഥാടകന് 91,100 രൂപയും കൊച്ചിയിൽനിന്ന് 69,450 രൂപയും കണ്ണൂരിൽ നിന്നുള്ളവർ 74,600 രൂപയുമാണ് അടക്കേണ്ടത്. നേരത്തെ അടച്ച രണ്ടു ഗഡു തുകയായ 2,77,300 രൂപക്കു പുറമെയാണ് ഈ തുക ഓരോ തീർഥാടകനും അടക്കേണ്ടത്. കരിപ്പൂരിൽ ചെറിയ വിമാനങ്ങൾ ആണ് സർവിസിനെന്നതിനാൽ കൊച്ചിയേക്കാൾ 21,650 രൂപ കൂടുതലാണ്. തീർഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. അപേക്ഷാ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 17,280 രൂപ കൂടി അധികം അടക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാവുന്നതാണ്. ഓൺലൈൻ ആയും തുക അടയ്ക്കാം. കൂടുതൽ വിവരങ്ങൾ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണ്.
Pilgrims selected for Hajj 2026 through the State Hajj Committee must pay the third installment by March 31. The total cost varies depending on the embarkation point, as flight ticket fares differ across locations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."