ജിമ്മുകളിൽ വ്യാജ മരുന്നും ഹോർമോൺ ഇഞ്ചക്ഷനും; സഊദിയിൽ വിദേശി ജിം ട്രെയിനർമാർ പിടിയിൽ
റിയാദ്: സഊദിയിലെ ജിമ്മുകൾ കേന്ദ്രീകരിച്ച് ശരീരഭാരം കുറയ്ക്കാനുള്ള അംഗീകാരമില്ലാത്ത മരുന്നുകളും ഹോർമോൺ ഗുളികകളും വിൽപന നടത്തിയ വിദേശി ട്രെയിനർമാർ പിടിയിൽ. ആരോഗ്യ മന്ത്രാലയവും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് അറബ് വംശജരായ ഇവർ പിടിയിലായത്. സോഷ്യൽ മീഡിയ വഴിയാണ് സംഭവത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. നിരോധിത മരുന്നുകൾ ഇവർ പ്രമോട്ട്
ചെയ്തതായി മനസ്സിലാക്കിയതോടെ നടത്തിയ രഹസ്യനീക്കമാണ് വലിയൊരു മാഫിയയെ പുറത്തുകൊണ്ടുവന്നത്.
ശാസ്ത്രീയമായി സുരക്ഷിതമാണെന്ന് തെളിയിക്കപ്പെടാത്ത 'റെറ്റാട്രൂട്ടൈഡ്' എന്ന മരുന്നും, പെപ്റ്റൈഡ് പദാർത്ഥങ്ങളും ഇവരിൽ നിന്നും വൻതോതിൽ കണ്ടെടുത്തിട്ടുണ്ട്.
അശാസ്ത്രീയമായ രീതിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ആറ് മാസം വരെ തടവും കനത്ത പിഴയും ലഭിച്ചേക്കാം. മറ്റ് അനുബന്ധ നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകളും ഇവർക്ക് നേരിടേണ്ടി വരും. ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും കർശനമായ ആഭ്യന്തര പരിശോധന വരുംദിവസങ്ങളിലും ഉണ്ടായേക്കാം. ആരോഗ്യ സംബന്ധമായ ഉൽപ്പന്നങ്ങൾ ഡോക്ടറുടെ നിർദേശത്തോടെ ലൈസൻസുള്ള ഫാർമസികളിൽ നിന്ന് മാത്രം വാങ്ങാൻ ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കണം.
സോഷ്യൽ മീഡിയ വഴി നിരവധി വ്യാജപരസ്യങ്ങളിലൂടെ നിരോധിത മരുന്നുകൾ പ്രമോട്ട് ചെയ്തേക്കാം ഇത്തരം പരസ്യഹങ്ങളിൽ വീഴരുത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യ മന്ത്രാലയത്തിന്റെ കോൾ സെന്റർ നമ്പറായ 937ൽ വിളിച്ച് വിവരമറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
Saudi health authorities have detained Arab gym trainers for selling unlicensed weight loss medications and hormonal drugs. The crackdown, involving the Ministry of Health and SFDA, uncovered substances like 'Retatrutide' stored in improper conditions. Violators face up to 6 months in prison and heavy fines. Stay safe and buy medical products only from licensed pharmacies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."