HOME
DETAILS

മൂന്നു മേല്‍പ്പാലങ്ങള്‍ വരുന്നു

  
backup
September 13, 2016 | 6:02 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

കോഴിക്കോട്: ഗതാഗതക്കുരുക്കിനു പരിഹാരമാകാന്‍ നഗരമധ്യത്തിലും ജില്ലാ അതിര്‍ത്തിയിലുമായി മൂന്നു പ്രധാന മേല്‍പ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. തൊണ്ടയാടും രാമനാട്ടുകരയിലും പന്നിയങ്കരയിലുമായി നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന മേല്‍പ്പാലങ്ങളാണ് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ സാക്ഷാല്‍കാരമാകുന്നത്. ഇതില്‍ പന്നിയങ്കര മേല്‍പ്പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ പ്രവൃത്തി രണ്ടുമാസം കൊണ്ട് പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തൊണ്ടയാട് മേല്‍പ്പാലത്തിന്റെ പൈലിങ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജങ്ഷന്റെ തെക്കുഭാഗത്തുള്ള പൈലിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടൊപ്പം നിര്‍മിക്കുന്ന രാമനാട്ടുകര മേല്‍പ്പാലത്തിന്റെ ജോലികളും ആരംഭിച്ചിട്ടുണ്ട്.
ചെറിയന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ നിര്‍മാണ കമ്പനിയാണ് പന്നിയങ്കര മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. തൊണ്ടയാട് മേല്‍പ്പാലം 51.41 കോടി രൂപക്കും രാമനാട്ടുകര മേല്‍പ്പാലം 74.96 കോടി രൂപക്കും നിര്‍മിക്കാനാണ് അക്രഡിറ്റ് ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇരുപാലങ്ങളും 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ വെങ്ങളം-രാമനാട്ടുകര ദേശീയ പാതയില്‍ ഇടക്കിടെ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാര്യമായ മാറ്റമുണ്ടാകും.
നിലവിലുള്ള ബൈപ്പാസിനു സമാന്തരമായി പടിഞ്ഞാറുഭാഗത്തായാണ് രണ്ടിടത്തും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. ബൈപ്പാസ് നാലുവരിയാക്കാന്‍ ഏറ്റെടുത്ത സ്ഥലത്താണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗതാഗതത്തെ കാര്യമായി ബാധിക്കുന്നില്ല. തൊണ്ടയാട് 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലത്തിന് 18 സ്പാനുകളുണ്ട്.
രാമനാട്ടുകരയില്‍ 440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി 14 സ്പാനുകളിലുമായാണ് നിര്‍മാണം നടക്കുന്നത്. ഇരുപാലങ്ങളിലും 11 മീറ്ററാണ് റോഡിന്റെ വീതി. രണ്ടു പാലങ്ങളിലും 50 സെ.മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകളുമുണ്ടാകും.
ഇരുവശങ്ങളിലും സര്‍വിസ് റോഡുകളുമുണ്ടാകും. പി.ഡബ്ല്യു.ഡി എന്‍.എച്ചിന്റെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്-ഇറാൻ ആണവചർച്ച: നിർണായക സന്ദേശവുമായി അലി ലാരിജാനി ഇന്ന് ഒമാനിൽ, ഉള്ളടക്കം സസ്പെൻസ്

oman
  •  22 minutes ago
No Image

സി.ജെ റോയിയുടെ മരണം ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയിട്ടില്ല ആരുടെയും ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ഇല്ല; തെറ്റായ പ്രചാരണങ്ങളെന്ന് എം.ഡി 

Kerala
  •  41 minutes ago
No Image

റാങ്ക് ലിസ്റ്റ് പകുതി കാലാവധി പിന്നിട്ടിട്ടും വിവിധ വകുപ്പുകളിൽ ക്ലർക്ക് നിയമനം രണ്ട് ശതമാനം മാത്രം

Kerala
  •  44 minutes ago
No Image

പഴയ വാഹനങ്ങൾക്ക് വിലക്ക്, 200ഓളം സ്വകാര്യ ബസുകൾ പ്രതിസന്ധിയിൽ

Kerala
  •  an hour ago
No Image

മധ്യപ്രദേശില്‍ ക്ഷേത്ര മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു; ആറ് പേര്‍ക്ക് പരുക്ക് 

National
  •  an hour ago
No Image

ഉൽപാദന ബോണസ് നിർത്തലാക്കാൻ കേന്ദ്രം; നെൽകർഷകർക്ക് കനത്ത തിരിച്ചടിയാകും

Kerala
  •  2 hours ago
No Image

ചവിട്ടി വീഴ്ത്തി, മുക്ക് ഇടിച്ചു തകര്‍ത്തു; അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജ് സുരക്ഷാ ജീവനക്കാരന് ക്രൂരമര്‍ദ്ദനം 

Kerala
  •  2 hours ago
No Image

ഡിജിറ്റൽ അറസ്റ്റ്: വലിയ തുക പിൻവലിക്കുമ്പോൾ മുന്നറിയിപ്പ് സംവിധാനം വേണമെന്ന് ബാങ്കുകളോട് സുപ്രിംകോടതി

National
  •  2 hours ago
No Image

ആർ.ജെ.ഡി യോഗത്തിൽ മുന്നണി വിടണമെന്ന് ആവശ്യം; രാജി സന്നദ്ധത അറിയിച്ച് ശ്രേയാംസ് കുമാർ

Kerala
  •  2 hours ago
No Image

സച്ചിദാനന്ദന്റെ തുറന്നുപറച്ചിൽ വെട്ടിലായി സി.പി.എം; അനുകൂലിച്ചും എതിർത്തും സാംസ്കാരിക- രാഷ്ട്രീയ കേരളം

Kerala
  •  2 hours ago