HOME
DETAILS

മൂന്നു മേല്‍പ്പാലങ്ങള്‍ വരുന്നു

  
backup
September 13 2016 | 18:09 PM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

കോഴിക്കോട്: ഗതാഗതക്കുരുക്കിനു പരിഹാരമാകാന്‍ നഗരമധ്യത്തിലും ജില്ലാ അതിര്‍ത്തിയിലുമായി മൂന്നു പ്രധാന മേല്‍പ്പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. തൊണ്ടയാടും രാമനാട്ടുകരയിലും പന്നിയങ്കരയിലുമായി നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്ന മേല്‍പ്പാലങ്ങളാണ് ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ സാക്ഷാല്‍കാരമാകുന്നത്. ഇതില്‍ പന്നിയങ്കര മേല്‍പ്പാലം നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ പ്രവൃത്തി രണ്ടുമാസം കൊണ്ട് പൂര്‍ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ ഫ്‌ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന തൊണ്ടയാട് മേല്‍പ്പാലത്തിന്റെ പൈലിങ് പ്രവൃത്തി ഏതാണ്ട് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ജങ്ഷന്റെ തെക്കുഭാഗത്തുള്ള പൈലിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടൊപ്പം നിര്‍മിക്കുന്ന രാമനാട്ടുകര മേല്‍പ്പാലത്തിന്റെ ജോലികളും ആരംഭിച്ചിട്ടുണ്ട്.
ചെറിയന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ നിര്‍മാണ കമ്പനിയാണ് പന്നിയങ്കര മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. തൊണ്ടയാട് മേല്‍പ്പാലം 51.41 കോടി രൂപക്കും രാമനാട്ടുകര മേല്‍പ്പാലം 74.96 കോടി രൂപക്കും നിര്‍മിക്കാനാണ് അക്രഡിറ്റ് ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇരുപാലങ്ങളും 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ വെങ്ങളം-രാമനാട്ടുകര ദേശീയ പാതയില്‍ ഇടക്കിടെ ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാര്യമായ മാറ്റമുണ്ടാകും.
നിലവിലുള്ള ബൈപ്പാസിനു സമാന്തരമായി പടിഞ്ഞാറുഭാഗത്തായാണ് രണ്ടിടത്തും മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത്. ബൈപ്പാസ് നാലുവരിയാക്കാന്‍ ഏറ്റെടുത്ത സ്ഥലത്താണ് മേല്‍പ്പാലം നിര്‍മിക്കുന്നത്. അതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഗതാഗതത്തെ കാര്യമായി ബാധിക്കുന്നില്ല. തൊണ്ടയാട് 474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള മേല്‍പ്പാലത്തിന് 18 സ്പാനുകളുണ്ട്.
രാമനാട്ടുകരയില്‍ 440 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമായി 14 സ്പാനുകളിലുമായാണ് നിര്‍മാണം നടക്കുന്നത്. ഇരുപാലങ്ങളിലും 11 മീറ്ററാണ് റോഡിന്റെ വീതി. രണ്ടു പാലങ്ങളിലും 50 സെ.മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ക്രാഷ് ബാരിയറുകളുമുണ്ടാകും.
ഇരുവശങ്ങളിലും സര്‍വിസ് റോഡുകളുമുണ്ടാകും. പി.ഡബ്ല്യു.ഡി എന്‍.എച്ചിന്റെ നേതൃത്വത്തിലാണ് പദ്ധതി നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  2 months ago
No Image

ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Kerala
  •  2 months ago
No Image

എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?

Tech
  •  2 months ago
No Image

ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ

Football
  •  2 months ago
No Image

ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി

National
  •  2 months ago
No Image

ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും

Tech
  •  2 months ago
No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  2 months ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  2 months ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  2 months ago