HOME
DETAILS

മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരുക്ക്; വ്യാപക നാശനഷ്ടം 

  
Web Desk
April 01, 2026 | 5:02 PM

Iran has intensified attacks targeting central Israel report

ടെല്‍അവീവ്: മധ്യ ഇസ്‌റാഈല്‍ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. 10ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായി ഇസ്‌റാഈല്‍ പ്രതിരോധ സേനയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. 

ഇറാന്‍ തൊടുത്ത മിസൈലുകളുടെ കൃത്യമായ കണക്ക് ഇസ്‌റാഈല്‍ പുറത്തുവിട്ടിട്ടില്ല. മിസൈലുകള്‍ പതിച്ചും, പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തപ്പോള്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ വീണും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. 

യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ പ്രതിദിനം 90ഓളം മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി അത് 10 മുതല്‍ 15 വരെയായി കുറഞ്ഞിരുന്നു. ഇന്ന് ഉച്ചവരെ നടന്ന ആക്രമണങ്ങളില്‍ ഒന്നോ രണ്ടോ മിസൈലുകളാണ് ഇറാന്‍ പ്രയോഗിച്ചത്. ഇതില്‍നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടായ ആക്രമണത്തിന്റെ ഞെട്ടലിലാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന. 

അതേസമയം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). മേഖലയിലെ സ്ഥിതിഗതികൾ തങ്ങളുടെ പൂർണ്ണമായ ആധിപത്യത്തിലാണെന്നും ശത്രുക്കൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

ഇറാൻ വെടിനിർത്തലിനായി തന്നെ സമീപിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ശക്തമായ പ്രതികരണം വന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സമില്ലാതെ പുനഃസ്ഥാപിച്ചാൽ മാത്രമേ വെടിനിർത്തൽ ആലോചിക്കൂ എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. "അതുവരെ ഇറാനെ ഞങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടും," എന്നായിരുന്നു ട്രംപിന്റെ ഭീഷണി കലർന്ന പ്രസ്താവന. എന്നാൽ ട്രംപിന്റേത് വെറും 'പരിഹാസ്യമായ പ്രകടനങ്ങൾ' മാത്രമാണെന്ന് IRGC പരിഹസിച്ചു. കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈവശം ദൃഢമാണെന്നും അത് ആർക്കും വിട്ടുകൊടുക്കില്ലെന്നും ഇറാൻ ആവർത്തിച്ചു.

reports say Iran has intensified attacks targeting central Israel. according to Israel Defense Forces cited by The Times of Israel, more than 10 ballistic missiles were launched by iran. the report also states that this is the largest attack in the past two weeks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യമുള്ളവരെ കണ്ടെത്താനാകാതെ ഗവേഷകർ; പുതിയ കോവിഡ് വാക്സിൻ പരീക്ഷണത്തിൽ നിന്നും ഫൈസറും ബയോഎൻടെക്കും പിന്മാറി

International
  •  an hour ago
No Image

വാണിജ്യ എല്‍പിജി വിതരണത്തിലെ തിരിമറി; പരാതികളില്‍ ഇടപെടല്‍; ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദേശം 

Kerala
  •  2 hours ago
No Image

പാലക്കാട് യുഡിഎഫ് സ്ഥാനാർഥിയെ തടഞ്ഞ് ബിജെപി പ്രവർത്തകർ; ജനാധിപത്യ വിരുദ്ധമെന്ന് രമേഷ് പിഷാരടി

Kerala
  •  2 hours ago
No Image

ജനപിന്തുണ നഷ്ടപ്പെട്ട ട്രംപ് രാഷ്ട്രീയ അതിജീവനത്തിന് പുതിയ തന്ത്രങ്ങൾ മെനയുന്നു; രാജ്യത്തെ ഉടൻ അഭിസംബോധന ചെയ്യും

International
  •  3 hours ago
No Image

നാറ്റോ രൂപീകരിച്ചത് ഹോര്‍മുസില്‍ സൈനിക നീക്കം നടത്താനല്ല; ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ഫ്രാന്‍സ് 

International
  •  3 hours ago
No Image

പി.വി. അൻവറിനെതിരെ വ്യക്തിപരമായ അധിക്ഷേപം: എൽഡിഎഫിനെതിരെ പൊലിസിൽ പരാതി നൽകി കോൺഗ്രസ്

Kerala
  •  3 hours ago
No Image

പഞ്ചാബ് ബിജെപി ആസ്ഥാനത്ത് സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല; അന്വേഷണം ആരംഭിച്ച് പൊലിസ് 

National
  •  3 hours ago
No Image

വോട്ട് ചെയ്യൂ, പുട്ടടിക്കൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടിയുമായി സപ്ലൈകോ

Kerala
  •  4 hours ago
No Image

ഫോട്ടോഷൂട്ടിനായി പിങ്ക് നിറമടിച്ചതിന് പിന്നാലെ ആന ചരിഞ്ഞു; ഉടമയ്ക്കും ഫോട്ടോഗ്രാഫർക്കുമെതിരെ വ്യാപക പ്രതിഷേധം

National
  •  4 hours ago
No Image

പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ് തെരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന സമീപനമാണ് സിപിഎമ്മിന്; പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണത്തില്‍ സിപിഎമ്മിനെതിരെ കെസി വേണുഗോപാല്‍ 

Kerala
  •  4 hours ago