കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; 12 ബാലിസ്റ്റിക് മിസൈലുകളും 19 ഡ്രോണുകളും തകർത്തു
ദുബൈ: യുഎഇയുടെ അതിർത്തികൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും തകർത്ത് യുഎഇ പ്രതിരോധ സേന. ഇറാൻ തൊടുത്തുവിട്ട 12 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 19 ഡ്രോണുകളും പ്രതിരോധസേന തകർത്തു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സേന സജ്ജമാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ അസാമാന്യ കരുത്തോടെയാണ് ഇറാനുമായുള്ള സംഘർഷത്തെ നേരിടുന്നത്. യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, വൻതോതിലുള്ള ആക്രമണങ്ങളെയാണ് രാജ്യം പ്രതിരോധിച്ചത്. യുഎഇ വ്യോമ പ്രതിരോധ സേനയുടെ മികവിൽ ഇതുവരെ 519 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,210 ഡ്രോണുകളുമാണ് ആകാശത്തുവെച്ച് തന്നെ തകർത്തത്.
ഇന്ന് നടന്ന ആക്രമണങ്ങളിൽ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണ് അബുദബിയിൽ ഒരാൾക്ക് പരുക്കേറ്റതായി നിന്ന് റിപ്പോർട്ടുണ്ട്. ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 221 ആയി ഉയർന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശി താമസക്കാർക്കാണ് പരുക്കേറ്റത്. ഫുജൈറയിലെ 'ഡു' (du) ടെലികോം കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണശ്രമം ഉണ്ടായി.
മേഖലയിലെ മറ്റ് സംഭവവികാസങ്ങൾ
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. 45 ദിവസത്തെ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. യുഎസ്-ഇസ്റാഈൽ സംയുക്ത ആക്രമണത്തിൽ ഇറാൻ ഗാർഡ്‌സ് ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
"രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കങ്ങളെയും നേരിടാൻ സൈന്യം അതീവ ജാഗ്രതയിലാണ്. ദേശീയ താൽപ്പര്യങ്ങളും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും." യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
uae defense forces successfully intercepted 12 ballistic missiles and 19 drones in a strong response showcasing advanced military capability and national security preparedness highlighting the country commitment to safety stability and rapid defense action against emerging regional threats
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."