കൊലക്കേസ് പ്രതിയെന്ന് വ്യാജപ്രചാരണം: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി
അടൂര്‍: വ്യാജ നോട്ടിസ് ഇറക്കി വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനും എല്‍.ഡി.എഫ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അടൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.വി. ശാന്തകുമാര്‍. ആര്‍.ഡി.ഒ ഓഫിസിനു മുന്നിലെ പ്രതിഷേധത്തിനിടയാണ് ശാന്തകുമാര്‍ പൊട്ടിക്കരഞ്ഞത്. തനിക്കെതിരെ വ്യാജനോട്ടിസ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് പരാതി നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
എം.സി കണ്ണനെ ഇല്ലാതാക്കിയതുപോലെ തന്നെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ഒരു കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയല്ല. തനിക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ശാന്തകുമാര്‍ കൊലപാതകക്കേസിലെ പ്രതിയാണെന്ന് അടക്കമുള്ള ആരോപണങ്ങളാണ് ലഘുലേഖയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. താന്‍ ഒരു കേസിലും പ്രതിയല്ലെന്നും തന്നെ ഇല്ലാതാക്കാനാണ് എല്‍.ഡി.എഫ് ശ്രമിക്കുന്നതെന്നും ശാന്തകുമാര്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ശാന്തകുമാര്‍ പ്രതിയല്ല എന്ന് കളക്ടര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പറക്കോട്ടുനിന്ന് രണ്ടുപേരും മണ്ണടിയില്‍ നിന്ന് ഒരാളും കൊടുമണ്ണില്‍ നിന്ന് ഒരാളും ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ പിടിയിലായിരുന്നു.
തൊട്ടുപിന്നാലെ സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും മറ്റ് സി.പി.എം നേതാക്കളും അടൂര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. അടൂര്‍ സ്റ്റേഷനില്‍ നിന്ന് പിടിയിലായ രണ്ടുപേരെ നേതാക്കള്‍ ഇറക്കി കൊണ്ടുപോയി. അതേസമയം, ഏനാത്ത് പൊലിസ് പിടികൂടിയ ആളെ വിട്ടയക്കുകയും ചെയ്തു.
The UDF candidate from Adoor broke down in front of the media, alleging that false propaganda was being spread branding him as a murder case . He claimed the accusations were baseless and politically motivated, aimed at damaging his reputation ahead of the elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."