HOME
DETAILS

ശത്രുതയല്ല, ഇനി പ്രശംസ; ചരിത്രത്തിലാദ്യമായി ദക്ഷിണ കൊറിയൻ ഭരണാധികാരിയെ പിന്തുണച്ച് ഉത്തരകൊറിയ

  
April 08, 2026 | 4:58 AM

north korea praises south korean president over drone apology

സോൾ: പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കൊറിയൻ സംഘർഷങ്ങൾക്ക് അറുതി വരുത്തിയേക്കാവുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു നയതന്ത്ര നീക്കത്തിന് ലോകം സാക്ഷിയാകുന്നു. ഉത്തരകൊറിയൻ അതിർത്തി ലംഘിച്ച് ഡ്രോണുകൾ എത്തിയ സംഭവത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ് നടത്തിയ പരസ്യമായ ക്ഷമാപണത്തെ സ്വാഗതം ചെയ്ത് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ രംഗത്തെത്തി. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് കിമ്മിന്റെ ഈ അപ്രതീക്ഷിത നടപടി വഴിതുറന്നിരിക്കുന്നത്.

നയതന്ത്ര ബന്ധത്തിൽ പുതിയ ഘട്ടം

ദക്ഷിണ കൊറിയൻ പ്രസിഡന്റ് നടത്തിയ ക്ഷമാപണം ശരിയും ബുദ്ധിപരവുമായ നീക്കമാണെന്ന് കിം ജോങ് ഉൻ അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സിയോൾ സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു. ഉത്തരകൊറിയൻ സർക്കാരിന്റെ പ്രമുഖ വക്താവും കിം ജോങ് ഉന്നിന്റെ സഹോദരിയുമായ കിം യോ ജോങ്ങും ദക്ഷിണ കൊറിയൻ നടപടിയെ പ്രകീർത്തിച്ചു. കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ ഘട്ടം അടയാളപ്പെടുത്തുന്നതാണ് ഈ പ്രതികരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിന്റെ പശ്ചാത്തലം

2025 സെപ്റ്റംബർ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ഉത്തരകൊറിയൻ അതിർത്തിയിലേക്ക് ദക്ഷിണ കൊറിയയിൽ നിന്ന് ഡ്രോണുകൾ വിക്ഷേപിക്കപ്പെട്ടതാണ് വിവാദങ്ങൾക്ക് ആധാരം. ഇത് കടുത്ത പ്രകോപനമാണെന്ന് ഉത്തരകൊറിയ ആവർത്തിച്ച് ആരോപിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച ദക്ഷിണ കൊറിയൻ പ്രോസിക്യൂട്ടർമാർ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിച്ചതോടെയാണ് ചിത്രം മാറിയത്.

ഈ സംഭവത്തിൽ ശിക്ഷിക്കപ്പെട്ടത് 30 വയസ്സുള്ള ഒരു ബിരുദ വിദ്യാർത്ഥിയും,നാഷണൽ ഇൻ്റലിജൻസ് സർവീസിലെ (NIS)  ജീവനക്കാരനും,ഒരു ഉയർന്ന സൈനിക ഉദ്യോഗസ്ഥനുമാണ്.

സംഘർഷങ്ങൾ ലഘൂകരിക്കാൻ ക്ഷമാപണം

തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ പ്രകോപനപരമായ നടപടികൾ ഉണ്ടായി എന്ന് സമ്മതിച്ചാണ് പ്രസിഡന്റ് ലീ ജെയ് മ്യുങ് പരസ്യമായി ക്ഷമാപണം നടത്തിയത്. സൈനിക സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം നിലനിർത്താനും ഇത്തരം സുതാര്യമായ നടപടികൾ അനിവാര്യമാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഈ ആത്മാർത്ഥതയെയാണ് ഉത്തരകൊറിയ ഇപ്പോൾ പ്രശംസിച്ചിരിക്കുന്നത്.

കൊറിയൻ ഉപദ്വീപിലെ ആയുധമത്സരങ്ങൾക്കും വാക്പോരുകൾക്കും ഇടയിൽ കിം ജോങ് ഉന്നിന്റെ ഈ മാറ്റം മേഖലയിൽ സമാധാനത്തിനുള്ള പുതിയ വാതിലുകൾ തുറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ വീട്ടുവാതിൽക്കൽ സ്നേഹസമ്മാനങ്ങളുമായി ഷാർജയിലെ ഒരു കൂട്ടം അധ്യാപകർ; സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി വീഡിയോ

uae
  •  16 minutes ago
No Image

കുടക് വനത്തിൽ കാണാതായ ശരണ്യക്കെതിരെ ബിജെപി പ്രദേശിക നേതാക്കളുടെ പരാതി; 'പ്രശസ്തിക്കായുള്ള നാടകമെന്ന്' ആരോപണം

crime
  •  18 minutes ago
No Image

"ഒഴിവാക്കാൻ ശ്രമിച്ച യുദ്ധത്തിൽ രാജ്യം വിജയിച്ചു"; പ്രതിരോധസേനയെ പ്രകീർത്തിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  26 minutes ago
No Image

ഇന്ന് നിശബ്ദപ്രചാരണം, വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തില്‍ സ്ഥാനാര്‍ഥികള്‍, നാളെ പോളിങ് ബൂത്തിലേക്ക്...

Kerala
  •  27 minutes ago
No Image

വെടിനിര്‍ത്തലില്‍ ലെബനാന്‍ ഉള്‍പെടുന്നില്ലെന്ന് നെതന്യാഹു; പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കില്ല, ആക്രമണം തുടരും 

International
  •  28 minutes ago
No Image

ആനക്കൊമ്പല്ല, ഇനി ഉറുമ്പുകൾ; നെയ്‌റോബി വിമാനത്താവളത്തിൽ നിന്ന് 2,000 ഉറുമ്പുകളെ പിടികൂടി, ഉറുമ്പ് മാഫിയയ്ക്ക് പിന്നിൽ കോടികളുടെ വിപണി

crime
  •  41 minutes ago
No Image

  ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നു; പരാതിയുമായി എം.ബി രാജേഷ്

Kerala
  •  an hour ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണ്ണവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് 11 ദിർഹം

uae
  •  an hour ago
No Image

വിനോദയാത്രക്കിടെ പാലക്കാട് സ്വദേശിനിയായ 15 കാരിയെ കർണാടകയിലെ വ്യൂ പോയിന്റിൽ വെച്ച് കാണാതായി

Kerala
  •  an hour ago
No Image

വലിയപെരുന്നാൾ; യുഎഇയിൽ ഒമ്പത് ദിവസത്തെ നീണ്ട അവധി നേടാൻ അവസരം

uae
  •  an hour ago