'അൻവറിന് രാഷ്ട്രീയ സ്ഥിരതയില്ല; നല്ലൊരു ഡോക്ടറെ കാണുന്നത് നന്നാവും'; അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ്
ന്യൂഡൽഹി: പിവി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പിവി അൻവറെന്ന് തൃണമൂൽ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള പിന്തുണ പിൻവലിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻവർ നല്ലൊരു ഡോക്ടറെ കാണണം. നിരവധി ഇടതു നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് പറഞ്ഞാണ് അൻവർ തൃണമൂലിലെത്തിയത്. എന്നാൽ നാട്ടിൽ അന്വേഷിച്ചപ്പോഴാണ് ഒരാൾക്ക് പോലും ഇയാൾ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്ന് മനസിലായത്. അൻവറിനെ വെച്ച് കേരളത്തിൽ പാർട്ടി വളർത്താൻ സാധിക്കില്ലെന്ന് ബോധ്യമായി. അൻവർ പോയാൽ പാർട്ടിക്ക് ഒന്നും പറ്റില്ല,' ശിവദാസൻ കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തും നേതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
2024 നവംബർ 26നാണ് തൃണമൂൽ നേതാവ് മമത ബാനർജിക്ക് അൻവർ കത്ത് നൽകിയത്. സിപിഎം നേതാക്കളായ ജി സുധാകരൻ, യു പ്രതിഭ, സി ദിവാകരൻ തുടങ്ങിയവരെ തൃണമൂലിൽ എത്തിക്കുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം. കാരാട്ട് റസാക്ക്, ടി കെ നൗഷാദ്, എ വി ഗോപിനാഥ്, സി കെ പദ്മനാഭൻ, ഹുസൈൻ രണ്ടത്താണി, എസ് രാജേന്ദ്രൻ, സി ദിവാകരൻ, ഷിബു ബേബി ജോൺ, തോമസ് ചാഴിക്കാടൻ, ഐ എം വിജയൻ എന്നിവർ താല്പര്യം അറിയിച്ചെന്നും അൻവറിന്റെ കത്തിൽ പറയുന്നു. പ്രതിഭ ഹരി എംഎൽഎ, കോവൂർ കുഞ്ഞുമോൻ, കെ പി മോഹനൻ, കെ കെ രമ, തോമസ് കെ തോമസ് എന്നിവരും തന്നോട് മുന്നണിയിൽ ചേരാമെന്ന് പറഞ്ഞെന്നും അൻവർ കത്തിൽ പറയുന്നുണ്ട്.
national leadership of the trinamool congress has withdrawn support for anvar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."