സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്
തിരുവനന്തപുരം:ആശമാരുടെ ഓണറേറിയം ആദ്യ ഘട്ടമായി 3000 രൂപ വർധിപ്പിച്ചുകിട്ടിയതോടെ സമരം ചെയ്ത് ആശമാർ നേടിയത് 5000 രൂപയുടെ വർധനവ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 1000 രൂപയും കഴിഞ്ഞ ബജറ്റിൽ 1000 രൂപയും നേരത്തെ വർധിപ്പിച്ചിരുന്നു. ഇപ്പോഴുള്ള വർധനവിന്റെ പശ്ചാത്തലത്തിൽ വീണ്ടും നാളെ സെക്രട്ടറിയേറ്റിനു മുന്നിൽ ഒത്തുചേരും. കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ "ആശാകേരളം വിജയപാതയിൽ മുന്നോട്ട്" എന്ന പേരിൽ നടക്കുന്ന സംഗമത്തിൽ പിന്തുണയുമായി നിരവധി പേർ പങ്കാളികളാകും.
233രൂപ എന്ന തുച്ഛമായ പ്രതിദിന വേതനം വർധിപ്പിക്കാനായാണ് 266 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ രാപ്പകൽ സമരം നടത്തിയത്. മൂന്നുമാസത്തിലേറെയായി കുടിശ്ശികയായ ഓണറേറിയം ഉടൻ നൽകുക, ആനുകൂല്യങ്ങൾ വ്യക്തമാക്കാതെ പുറത്തിറക്കിയ 62 വയസ്സിലെ വിരമിക്കൽ ഉത്തരവ് റദ്ദാക്കുക, തുടങ്ങിയ മാനദണ്ഡങ്ങൾ പിൻവലിക്കുക എന്നിവ ഉൾപ്പെടെ പ്രധാനപ്പെട്ട ആവശ്യങ്ങളാണ് ഉയർത്തിയത്.
സമയക്രമം പാലിക്കാതെ ഏതു വകുപ്പുകളിലെയും അടിസ്ഥാന ജോലികൾ ആശാമാരെ ഏൽപ്പിക്കുന്ന സമ്പ്രദായം ഉൾപ്പെടെ തൊഴിൽ മേഖലയിലെ ചൂഷണം തടയാൻ സമരത്തിന്റെ ആരംഭത്തിൽ തന്നെ സാധിച്ചു. ജോലിയെ സംബന്ധിച്ച് സർക്കാറിന് സർക്കുലർ ഇറക്കേണ്ടി വന്നു. ഓണറേറിയം വെട്ടി കുറയ്ക്കുന്ന മാനദണ്ഡങ്ങൾ എടുത്തുമാറ്റാം എന്ന് ചർച്ചയിൽ ഉറപ്പു നൽകിയ സർക്കാർ ഇവ ചട്ടവിരുദ്ധമായി ഇൻസെന്റീവ് മേൽ ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇത് പിൻവലിക്കും എന്ന് വീണ്ടും മന്ത്രി ഉറപ്പുനൽകിയെങ്കിലും സ്ഥാനമൊഴിയും വരെ അത് നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ആയിരം രൂപ വർധനയെ തുടർന്ന് സ്ഥിരം സമരം അവസാനിപ്പിച്ച ശേഷവും സമരം ചെയ്തവരോട് സർക്കാർ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, വൈസ് പ്രസിഡൻ്റുമാരായ എസ്.മിനി, കെ.പി റോസമ്മ, എന്നിവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."