നിയമവിരുദ്ധ കെട്ടിടം പൊളിക്കുന്നതിന് പകരം പിഴ ഈടാക്കാം: സുപ്രിംകോടതി
ന്യൂഡൽഹി: നിയമവിരുദ്ധമായി അനുവദിച്ച ഭൂമിയിൽ നിർമിച്ചതാണെങ്കിലും കെട്ടിടം പൊളിക്കുന്നതിന് പകരം പിഴയീടാക്കി ഭൂമി ക്രമപ്പടുത്താവുന്നതാണെന്ന് സുപ്രിംകോടതി വിധി. മുംബൈ നവി മുംബൈയിലെ വാഷി സെക്ടർ 30എയിൽ നിയമവിരുദ്ധമായി ഷോപ്പിങ് മാളും ഹോട്ടലും നിർമിച്ച കേസിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. കൊച്ചിയിലെ മരട് കേസിൽ 2019 മെയിലെ സുപ്രിംകോടതി ഉത്തരവിന് വിരുദ്ധമായാണ് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, അലോക് ആധാരെ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
ഭൂമി അതിന്റെ യഥാർഥ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കണമെന്ന ബോംബെ ഹൈക്കോടതി നിർദേശം ബെഞ്ച് റദ്ദാക്കി. 450 കോടി രൂപ നിക്ഷേപവും 8,000 പേരുടെ ഉപജീവനമാർഗവും വാർഷിക നികുതി വരുമാനം 100 കോടി രൂപയുമുള്ള കെട്ടിടം പൊളിച്ചു നീക്കാൻ കഴിയില്ല.
പൊളിച്ചുമാറ്റൽ മൂലമുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ ദോഷം വിനാശകരവും പരിഹരിക്കാനാകാത്തതുമാണ്. പൊതുജനങ്ങളുടെ ചെലവിൽ ശിക്ഷ നടപ്പാക്കരുത്. 318.31 കോടി പിഴയീടാക്കി ഭൂമി ക്രമപ്പടുത്താവുന്നതാണെന്നും ബെഞ്ച് പറഞ്ഞു.
തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതായതിനാൽ മരടിലെ ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ ഒരു മാസത്തിനകം പൊളിച്ചുനീക്കാനായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ അന്നത്തെ സുപ്രിംകോടതി ബെഞ്ചിന്റെ വിധി.
The Supreme Court has ruled that illegal or unauthorized constructions do not always need to be demolished. Instead, regularisation can be allowed by imposing a heavy fine or penalty, provided the building does not violate public safety, zoning laws, or cause severe environmental damage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."