HOME
DETAILS

ജാട്ട് കലാപം; ഇരുപതംഗ മലയാളി സംഘം ഹരിയാനയില്‍ കുടുങ്ങി

  
backup
February 22, 2016 | 1:32 PM

%e0%b4%9c%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%aa%e0%b4%a4%e0%b4%82%e0%b4%97-%e0%b4%ae%e0%b4%b2%e0%b4%af
കൊച്ചി: ജാട്ട് കലാപത്തെ തുടര്‍ന്ന് ഹരിയാനയില്‍ 20പേരടങ്ങുന്ന മലയാളി സംഘം കുടുങ്ങിക്കിടക്കുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ പെരിയാര്‍ അംഗങ്ങളാണ് നാട്ടിലെത്താനാവാതെ കഴിയുന്നത്. സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സല്യൂട്ട് സോള്‍ജിയേഴ്‌സ് എന്ന പരിപാടിയുടെ ഭാഗമായി വാഗാതിര്‍ത്തിയില്‍ പോയി തിരിച്ചുവരവെ ഇന്നലെ രാത്രി ഒരു മണിയോടെയാണ് ഹരിയാനയിലെ പാനിപ്പത്തില്‍ സംഘമെത്തിയത്. എറണാകുളം സ്വദേശികളായ റാഫേല്‍ വടക്കല്ലൂര്‍, നരേന്ദ്ര കുമാര്‍, ടി.എം അഷറഫ് , മുഹമ്മദ് റാഫി, വിനോദ് പട്ടേല്‍, സി.എന്‍ പ്രകാശ്, ശശിധരന്‍, തോമസ് വടക്കല്ലൂര്‍, അഡ്വ. ഗണേഷ്‌കുമാര്‍, ബെന്നി ഫ്രാന്‍സിസ്, ജോജോ ജേക്കബ്, പ്രദീപ്കുമാര്‍, പ്രശാന്ത്, ശ്രീജിത്ത്, അഡ്വ. മനോജ്, നന്ദകുമാര്‍, വിവേക്, സുനില്‍ മാത്യു, സുനോജ് കുമാര്‍, രാജശേഖരന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഴിഞ്ഞ 17ന് വാഗാതിര്‍ത്തിയിലേക്ക് പുറപ്പെട്ടത്. ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ ആര്യസമാജത്തിന്റെ ക്യാംപിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. ഇവരെ കൂടാതെ ഇന്ത്യയിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 600 ഓളം പേരും ക്യാംപിലുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയാണ് ക്യാംപുള്ളതെങ്കിലും അപകടമുണ്ടായാല്‍ സംരക്ഷിക്കാന്‍വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഹരിയാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. വെള്ളവും ഭക്ഷണവുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്യാംപില്‍ ലഭ്യമാണെന്നാണ് സംഘത്തിലുള്ളവര്‍ നല്‍കിയ വിവരം. കുടുങ്ങിക്കിടക്കുന്നവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, എപ്പോള്‍ നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് അറിയില്ലെന്ന് സംഘത്തിലുള്ള അഡ്വ. മനോജ് പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തില്‍ സ്‌ഫോടനം: നാലു പേര്‍ മരിച്ചു, ഒമ്പത് പേര്‍ക്ക് പരിക്ക്

International
  •  3 days ago
No Image

ധോണിയെന്ന വന്മരം വീണു; വമ്പൻ തോൽവിയിലും ചരിത്രമെഴുതി ചെന്നൈ താരം

Cricket
  •  3 days ago
No Image

പോറ്റിയെ കേറ്റിയേ പരിഹാസം: കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ? രാഹുലിന്റെ പാട്ടിന് പിണറായിയുടെ കൊട്ട്

Kerala
  •  3 days ago
No Image

അർജന്റീനക്ക് കനത്ത തിരിച്ചടി; ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്ത്  

Football
  •  3 days ago
No Image

1991 ലെ മാന്ദ്യം ആവര്‍ത്തിക്കുമോ? ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയ്ക്ക് മേല്‍ എണ്ണവിലയുടെ കരിനിഴല്‍

National
  •  3 days ago
No Image

ബിഹാറിലെ ശീതള ദേവീ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്; അന്വേഷണം പ്രഖ്യാപിച്ചു

latest
  •  3 days ago
No Image

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾക്ക് നിയമപരമായ ബാധ്യതയില്ല; ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി

National
  •  3 days ago
No Image

റെയില്‍വേയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍; പുതിയ റീഫണ്ട് നിയമം, വന്ദേ ഭാരത് സ്ലീപ്പറും ഹൈഡ്രജന്‍ ട്രെയിനും വരുന്നു

National
  •  3 days ago
No Image

'നേരിട്ടല്ല, ഫേസ്ബുക്കിൽ കാണാം'; സതീശന്റെ സംവാദ ക്ഷണം തള്ളി മുഖ്യമന്ത്രി; വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്, അഞ്ചിടത്ത് യെല്ലാ അലർട്

Kerala
  •  3 days ago