HOME
DETAILS

തെരഞ്ഞെടുപ്പിലെ സമാധാനം കൈവിട്ടു : നിരവധി വാഹനങ്ങളും,വീടുകളും തകര്‍ത്തു

  
backup
May 21 2016 | 03:05 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82

കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പ് ദിനം വരെ ശാന്തമായിരുന്ന മണ്ഡലത്തില്‍ ഫലപ്രഖ്യാപനം വന്നതോടെ സംഘര്‍ഷങ്ങളും,അക്രമങ്ങളും തുടങ്ങി.നഗര പരിസര പ്രദേശങ്ങളായ മാവുങ്കാല്‍,വെള്ളിക്കോത്ത്,ആറങ്ങാടി തുടങ്ങിയ ഭാഗങ്ങളിലാണ് അക്രമങ്ങള്‍ നടന്നത്.കഴിഞ്ഞ ദിവസം മാവുങ്കാലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കാഞ്ഞങ്ങാട് എം എല്‍ എ, ചന്ദ്രശേഖരനും,മൂന്നോളം സി പി എം നേതാക്കള്‍ക്കും പരുക്കേറ്റിരുന്നു.എം എല്‍ യുടെ കൈക്കാണ് പരുക്കേറ്റത്.ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടു.പരുക്കേറ്റ സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവിയെ മംഗളൂരുവിലെ ഹോസ്പിറ്റലിലേക്ക് മാറ്റി.ഇയാള്‍ക്കും കൈക്കാണ് പരുക്കേറ്റത്.എം എല്‍ എയെ അക്രമിച്ച സംഭവത്തില്‍ ഒരു കൂട്ടം ആളുകള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലിസ് കേസെടുത്തു.

ആറങ്ങാടിയില്‍ വീടുകള്‍ക്ക് നേരെയാണ് കഴിഞ്ഞ ദിവസം കല്ലേറുണ്ടായത്.വീടുകളുടെ ജനല്‍ ഗ്ലാസുകളും മറ്റും കല്ലേറില്‍ തകര്‍ന്നു.സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടുകളും ആക്രമിക്കപ്പെട്ടു.ഇതിനു പുറമേ അരയിയിലെ ലീഗ് ഓഫിസ് തീയിട്ടു നശിപ്പിച്ചു.കഴിഞ്ഞ ദിവസം കൂളിയങ്കാലിലെ ലീഗ് ഓഫിസ് തകര്‍ത്തിരുന്നു.വെള്ളിക്കോത്ത് സ്ത്രീകള്‍ നടത്തുന്ന തയ്യല്‍ പരിശീലന കേന്ദ്രം തീയിട്ടു നശിപ്പിച്ചു.സംഭവത്തില്‍ സ്‌കൂള്‍ യുണിഫോം ഉള്‍പ്പെടെയുള്ള തയ്യലിനു വേണ്ടി എല്‍പ്പിച്ച തുണിത്തരങ്ങളും,മെഷീനുകളും നശിച്ചതായി പറയുന്നു.പ്രദേശത്തെ ബി ജെ പി പ്രവര്‍ത്തകനായ ഗോവിന്ദന്റെ വീടിനു നേരെയും അക്രമം നടന്നു.ഇതിനു പുറമേ വ്യാപാര സ്ഥാപനം തകര്‍ക്കുകയും ചെയ്തു.സിമന്റ്,പ്ലാസ്റ്റിക് പൈപ്പുകള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. സംഭവത്തില്‍ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി പറയുന്നു.വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ ഒട്ടനവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയത്ത് കാഞ്ഞങ്ങാട് സബ് ഡിവിഷന്‍ പരിധിയില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.ഇതേ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഉïാകാതിരിക്കാന്‍ സര്‍വ്വ കക്ഷിയോഗത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും,പൊലിസ്,ആര്‍ ഡി ഒ എന്നിവരുള്‍പ്പെടെ സംബന്ധിച്ച യോഗത്തില്‍ തീരുമാനിച്ചിരുന്നു.വീടുകള്‍ക്ക് നേരെയുള്ള അക്രമം ഒരിക്കലും ഉണ്ടാകില്ലെന്നും,ഇനി ഏതെങ്കിലും ഭാഗത്ത് നിന്നും ഇത് ഉണ്ടായാല്‍ അത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും രാഷ്ട്രീയ കക്ഷികള്‍ അന്ന് അധികൃതര്‍ക്ക് ഉറപ്പ് നല്കിയിരുന്നു.എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഉടനെ തന്നെ എല്ലാ തീരുമാനങ്ങളും കാറ്റില്‍ പറന്നു.അക്രമങ്ങള്‍ സംബന്ധിച്ച് 15 ഓളം കേസുകള്‍ ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പരസ്പരം പഴിചാരുകയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  13 minutes ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  an hour ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  an hour ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  an hour ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  2 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  2 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  3 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  3 hours ago
No Image

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

International
  •  4 hours ago