HOME
DETAILS

ഇറാനുവേണ്ടി ചാര പ്രവര്‍ത്തനം; 15 പേര്‍ക്ക് വധശിക്ഷ

  
backup
December 06, 2016 | 5:53 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4
ജിദ്ദ: ഇറാന്‍ വേണ്ടി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്ക് റിയാദിലെ പ്രതേൃക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 15 പേര്‍ക്ക് 25 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിട്ടു.  30 സ്വദേശി പൗരന്‍മാരും ഒരു അഫ്ഗാനിയും ഒരു ഇറാനിയും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. 
 
പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് രാജ്യത്ത് ചാര സംഘടനയ്ക്ക് രൂപം നല്‍കി, രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന്‍ ചാര സംഘടനക്ക് കൈമാറി, ചാര പ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടുന്നതിനായി ഇറാന്‍, ലബനോന്‍ എന്നീ രാജൃങ്ങളില്‍ ചെന്ന് പ്രത്യേക പരിശീലനം നേടി, പ്രതേൃക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇറാന്‍ ചാര സംഘടനയുടെ പ്രത്യേക 'കോഡ് ഭാഷ' പരിശീലിച്ചു ഇറാന്‍ ആത്മീയ നേതാവ് അലി  ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതികള്‍  ഖതീഫിലെ സര്‍ക്കാര്‍ വിരുദ്ധ  ശിയാ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചാരവൃത്തിക്ക് മറ്റുള്ളവരെ റിക്രുട്ട് ചെയ്യുകയും രാജാവിനെതിരെ വന്‍ ഗുഡാലോചന നടത്തുകയും ചെയ്തു തുടങ്ങി രാജൃത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന  കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയത്. 
 
പത്തു മാസം നീണ്ട വിചാരണക്ക് ശേഷമാണ് വിധി .160 വാദം കേള്‍ക്കലുകളാണ് ഈ കാലയളവില്‍ നടന്നത്. സഊദി പ്രതിരോധ വിഭാഗത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുന്‍ ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഭൂരിഭാഗവും. ഒരു ബാങ്കറും രണ്ട് പണ്ഡിതന്മാരും ഒരു ഡോക്ടറും ഒരു യൂണിവേഴ്‌സിറ്റി പ്രഫസറും പ്രതികളില്‍ ഉള്‍പ്പെടും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  7 days ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  7 days ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  7 days ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  7 days ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  7 days ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  7 days ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  7 days ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  7 days ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  7 days ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  7 days ago