HOME
DETAILS

ഇറാനുവേണ്ടി ചാര പ്രവര്‍ത്തനം; 15 പേര്‍ക്ക് വധശിക്ഷ

  
backup
December 06, 2016 | 5:53 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4
ജിദ്ദ: ഇറാന്‍ വേണ്ടി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്ക് റിയാദിലെ പ്രതേൃക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 15 പേര്‍ക്ക് 25 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിട്ടു.  30 സ്വദേശി പൗരന്‍മാരും ഒരു അഫ്ഗാനിയും ഒരു ഇറാനിയും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. 
 
പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് രാജ്യത്ത് ചാര സംഘടനയ്ക്ക് രൂപം നല്‍കി, രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന്‍ ചാര സംഘടനക്ക് കൈമാറി, ചാര പ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടുന്നതിനായി ഇറാന്‍, ലബനോന്‍ എന്നീ രാജൃങ്ങളില്‍ ചെന്ന് പ്രത്യേക പരിശീലനം നേടി, പ്രതേൃക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇറാന്‍ ചാര സംഘടനയുടെ പ്രത്യേക 'കോഡ് ഭാഷ' പരിശീലിച്ചു ഇറാന്‍ ആത്മീയ നേതാവ് അലി  ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതികള്‍  ഖതീഫിലെ സര്‍ക്കാര്‍ വിരുദ്ധ  ശിയാ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചാരവൃത്തിക്ക് മറ്റുള്ളവരെ റിക്രുട്ട് ചെയ്യുകയും രാജാവിനെതിരെ വന്‍ ഗുഡാലോചന നടത്തുകയും ചെയ്തു തുടങ്ങി രാജൃത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന  കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയത്. 
 
പത്തു മാസം നീണ്ട വിചാരണക്ക് ശേഷമാണ് വിധി .160 വാദം കേള്‍ക്കലുകളാണ് ഈ കാലയളവില്‍ നടന്നത്. സഊദി പ്രതിരോധ വിഭാഗത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുന്‍ ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഭൂരിഭാഗവും. ഒരു ബാങ്കറും രണ്ട് പണ്ഡിതന്മാരും ഒരു ഡോക്ടറും ഒരു യൂണിവേഴ്‌സിറ്റി പ്രഫസറും പ്രതികളില്‍ ഉള്‍പ്പെടും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  16 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  16 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  16 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  16 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  16 days ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  16 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  16 days ago
No Image

അവനെ മെസിയുമായും റൊണാൾഡോയുമായും താരതമ്യം ചെയ്യുന്നത് ആർക്കും നല്ലതല്ല: സ്പാനിഷ് താരം

Football
  •  16 days ago
No Image

കോടതിമുറിയില്‍ പ്രതികളുടെ ഫോട്ടോയെടുത്തു; സി.പി.എം വനിതാ നേതാവ് കസ്റ്റഡിയില്‍

Kerala
  •  16 days ago
No Image

ടാക്‌സികൾക്കും ലിമോസിനുകൾക്കും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ ഒരുങ്ങി അജ്മാൻ; നീക്കം റോഡപകടങ്ങൾ കുറക്കുന്നതിന്

uae
  •  16 days ago