HOME
DETAILS

ഇറാനുവേണ്ടി ചാര പ്രവര്‍ത്തനം; 15 പേര്‍ക്ക് വധശിക്ഷ

  
backup
December 06, 2016 | 5:53 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%81%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9a%e0%b4%be%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4
ജിദ്ദ: ഇറാന്‍ വേണ്ടി രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്ക് റിയാദിലെ പ്രതേൃക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. 15 പേര്‍ക്ക് 25 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ചു. ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിട്ടു.  30 സ്വദേശി പൗരന്‍മാരും ഒരു അഫ്ഗാനിയും ഒരു ഇറാനിയും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. 
 
പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ച് രാജ്യത്ത് ചാര സംഘടനയ്ക്ക് രൂപം നല്‍കി, രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന്‍ ചാര സംഘടനക്ക് കൈമാറി, ചാര പ്രവര്‍ത്തനത്തില്‍ വൈദഗ്ധ്യം നേടുന്നതിനായി ഇറാന്‍, ലബനോന്‍ എന്നീ രാജൃങ്ങളില്‍ ചെന്ന് പ്രത്യേക പരിശീലനം നേടി, പ്രതേൃക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇറാന്‍ ചാര സംഘടനയുടെ പ്രത്യേക 'കോഡ് ഭാഷ' പരിശീലിച്ചു ഇറാന്‍ ആത്മീയ നേതാവ് അലി  ഖുമൈനിയുമായി കൂടിക്കാഴ്ച നടത്തിയ പ്രതികള്‍  ഖതീഫിലെ സര്‍ക്കാര്‍ വിരുദ്ധ  ശിയാ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചാരവൃത്തിക്ക് മറ്റുള്ളവരെ റിക്രുട്ട് ചെയ്യുകയും രാജാവിനെതിരെ വന്‍ ഗുഡാലോചന നടത്തുകയും ചെയ്തു തുടങ്ങി രാജൃത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന  കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയത്. 
 
പത്തു മാസം നീണ്ട വിചാരണക്ക് ശേഷമാണ് വിധി .160 വാദം കേള്‍ക്കലുകളാണ് ഈ കാലയളവില്‍ നടന്നത്. സഊദി പ്രതിരോധ വിഭാഗത്തിലെയും ആഭ്യന്തര മന്ത്രാലയത്തിലെയും മുന്‍ ഉദ്യോഗസ്ഥരാണ് പ്രതികളില്‍ ഭൂരിഭാഗവും. ഒരു ബാങ്കറും രണ്ട് പണ്ഡിതന്മാരും ഒരു ഡോക്ടറും ഒരു യൂണിവേഴ്‌സിറ്റി പ്രഫസറും പ്രതികളില്‍ ഉള്‍പ്പെടും


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  18 hours ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  18 hours ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  18 hours ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  18 hours ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  19 hours ago
No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  a day ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  a day ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  a day ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  21 hours ago