HOME
DETAILS

കുളങ്ങളെ മറന്നത് തിരിച്ചടിയായി

  
backup
December 16 2016 | 23:12 PM

%e0%b4%95%e0%b5%81%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%ae%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

 

ചിറ്റൂര്‍: ഗ്രാമീണ സംസ്‌ക്കാരത്തിന്റെ നീരുറവകളായ കുളങ്ങളും എരികളും സംരക്ഷിക്കാപ്പെടാത്തത് കാര്‍ഷിക മേഖലയ്ക്കും ഇപ്പോള്‍ കുടിവെള്ളത്തിനും തിരിച്ചടിയായി.
ഇറിഗേഷന്‍ കനാലുകളും ഡാമുകളും നിര്‍മിക്കാത്ത കാലഘട്ടത്തിലും കൃഷിഭൂമിയുടെ ജീവന്‍ നിലനിര്‍ത്തിയത് കുളങ്ങളുടെ സംരക്ഷണത്തിലായിരുന്നു. പാലക്കാടിന്റെ തെക്ക്കിഴക്കന്‍ മേഖലയിലെ 17 പഞ്ചായത്തുകളിലായി 3004 കുളങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ ഇവയില്‍ സംരക്ഷിക്കപ്പെട്ടത് നാലിലൊന്ന് മാത്രം. നിയമ നിര്‍മാണത്തിലൂടെ നെല്‍വയല്‍ കൈവശം വെക്കുന്നതിന് പരിധി നിശ്ചയിച്ചതും അവകാശികള്‍ക്ക് വീതം വച്ചു കൊടുക്കലും ഏക്കറകള്‍ വിസ്തൃതിയുള്ള കുളങ്ങളുടെ ആവശ്യത്തെ ഇല്ലാതാക്കി. ഒപ്പം ജലവിതരണത്തിന് കനാലുകളും ഡാമുകളും നിര്‍മിക്കപ്പെട്ടതും കുളങ്ങളെ ആശ്രയയിക്കുന്നതില്‍നിന്ന് കര്‍ഷകരെ പിന്തിരിച്ചു.
തട്ടുകളായി കൃഷിയിറക്കിയ കാര്‍ഷിക സംസ്‌കാരത്തിലെ തലക്കുളം, ഇടകുളം അടികുളം എന്നി പേരിലാണ് കുളങ്ങളെ തരംതിരിച്ചിരുന്നത്. ഉയര്‍ന്ന പ്രദേശത്തുള്ളതും മഴവെള്ള സംഭരണികളായി മാത്രം പ്രവര്‍ത്തിച്ചവയാണ് തലക്കുളം.
കൃഷി ഭൂമിയുടെ ഇടത്തട്ടില്‍ ഉള്ള കുളങ്ങളാണ് ഇടകുളം എന്ന ന്നപേരില്‍ അറിയപ്പെട്ടത്. ഇവയാണ് കൃഷിഭൂമിയില്‍ പതിക്കുന്നതും ഒഴുകിയെത്തുന്നതുമായ ജലസംഭരണം ഉറപ്പുവരുത്തിയത്. അടികുളം അഥവാ താമരകുളങ്ങള്‍ ഏറ്റവും താഴെത്തട്ടില്‍ ഉള്ളതും എല്ലായിപ്പാഴും പുഴകളിലൂടെ കടലിലേക്ക് ഒഴുകി പോകാതെ സംരക്ഷിച്ചിരുന്നത് ഇവയിലൂടെയാണ്.
എന്നാല്‍ ഇപ്പോള്‍ കാലപ്പഴക്കം കൊണ്ട് മണ്ണും ചളിയും കാടും പിടിച്ച് കിടക്കുന്ന അവസ്ഥയാണ് ഗ്രാമീണ ജലസംഭരണികള്‍ എല്ലാം. മത്സ്യകൃഷി നടപ്പിലാക്കുന്നത് കൊണ്ടു മാത്രമാണ് ഇന്ന് പേരിനെങ്കിലും കുളങ്ങള്‍ കാണാനാവുന്നത്. ശക്തമായ ഇടപെടലിലൂടെ കുളങ്ങളെ തിരിച്ചു കൊണ്ടു വന്നാല്‍ മാത്രമേ കാര്‍ഷിക - കാര്‍ഷികേതര ആവശ്യങ്ങള്‍ നിറവേറ്റാന്‍ കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് കഴിയൂ.
രാഷ്ട്രീയവും, സാഹിത്യവും, സംഗീതവും, പ്രണയവും കൃഷിയും അങ്ങിനെ എല്ലാം പൂത്തിരുന്ന കുളക്കടവുകള്‍ തിരിച്ചുവരേണ്ടത് കേരള സംസ്‌ക്കാരത്തിന്റെ ആവശ്യമാണ്.
തൊഴിലുറപ്പിലൂടെയോ മറ്റു പദ്ധതികളിലൂടെയോ കുളങ്ങളെ സംസാക്ഷിക്കാനുള്ള പദ്ധതികള്‍ എവിടെയും എത്തിയില്ല എന്നതും കുളങ്ങളുടെ മരണത്തിന് കാരണമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛത്തീസ്‌ഗഡിൽ അജ്ഞാത രോഗം; ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ട് ഒരു മാസത്തിനിടെ 13 പേർ മരിച്ചു

National
  •  7 days ago
No Image

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; യുവാവും ഒപ്പം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-03-2025

latest
  •  7 days ago
No Image

2025 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് നിയമങ്ങളിൽ മാറ്റം; ആവശ്യമായ പുതിയ രേഖകൾ അറിയാം

National
  •  7 days ago
No Image

'വര്‍ഷത്തില്‍ 52 ദിവസവും ജുമുഅ ഉണ്ട്, എന്നാല്‍ ഹോളി ഒരുദിവസം മാത്രം'; ഹോളിദിനത്തില്‍ ജുമുഅ വേണ്ട, വിവാദ ഉത്തരവുമായി സംഭല്‍ പൊലിസ്

latest
  •  7 days ago
No Image

വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി; ഇതിഹാസം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Football
  •  7 days ago
No Image

മലപ്പുറത്ത് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച് ബസ് ജീവനക്കാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  7 days ago
No Image

നടി രന്യയുടെ അറസ്റ്റോടെ പുറത്തുവന്നത് ഏറ്റവും വലിയ സ്വർണവേട്ട; ഡിആർഐ അന്വേഷണം ഊർജിതമാക്കുന്നു

National
  •  7 days ago
No Image

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

Kerala
  •  7 days ago
No Image

ഗോൾ വേട്ടയിൽ ഒന്നാമൻ, ചാമ്പ്യൻസ് ലീഗിൽ ചരിത്രം കുറിച്ച് മെസിയുടെ വിശ്വസ്തൻ

Football
  •  7 days ago