HOME
DETAILS

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

  
March 06 2025 | 15:03 PM

Former dance teacher brutally assaulted in Nilambur Minister seeks urgent report

മലപ്പുറം: നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ 80 കാരി ഇന്ദ്രാണി ക്രൂരമർദനത്തിനിരയായ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് തൽസമയം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മന്ത്രി അറിയിച്ചു.

നിലമ്പൂർ സി.എച്ച്. നഗറിലെ പാട്ടത്തൊടി വീട്ടിൽ താമസിക്കുന്ന ഇന്ദ്രാണിയെ അയൽക്കാരനായ വയോധികൻ ഷാജി മർദിച്ചതായി പരാതി ലഭിച്ചു. അയൽവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ടോടിയെത്തിയ നാട്ടുകാരാണ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി, ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ ജോലി സന്ദർഭത്തിൽ വീട്ടിലില്ലാത്തതിനാൽ അമ്മയെ നോക്കാൻ അയൽവാസി ഷാജിയെ ഏൽപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഷാജി മദ്യലഹരിയിലായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനോട് മൊഴി നൽകി. നിലമ്പൂർ പൊലീസ് ഷാജിയെ കസ്റ്റഡിയിലെടുത്ത് ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വയോജന സുരക്ഷ ഉറപ്പാക്കും

വയോജനങ്ങൾക്ക് ഭയമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. മുതിർന്നവർക്കെതിരായ അതിക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇന്ദ്രാണിക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് പ്രാവർത്തികമാക്കുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും, 2007ലെ മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം

International
  •  a day ago
No Image

ബാഴ്സയുടെ എക്കാലത്തെയും മികച്ച അഞ്ച്‌ താരങ്ങൾ അവരാണ്: ഡേവിഡ് വിയ്യ

Football
  •  a day ago
No Image

2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ

qatar
  •  a day ago
No Image

മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  a day ago
No Image

ഭക്ഷണം കഴിച്ച ശേഷം ​ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ

Kerala
  •  a day ago
No Image

റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ

uae
  •  a day ago
No Image

ഫ്ലെക്സിബിൾ ജോലി സമയം കൂടുതൽ ഇമാറാത്തികളെ സ്വകാര്യ മേഖലയിലേക്ക് ആകർഷിക്കും; യുഎഇയിലെ തൊഴിൽ വിദ​ഗ്ധർ 

uae
  •  a day ago
No Image

ബാഴ്സയുടെ പഴയ നെടുംതൂണിനെ റാഞ്ചാൻ മെസിപ്പട; വമ്പൻ നീക്കത്തിനൊരുങ്ങി മയാമി

Football
  •  a day ago
No Image

എടപ്പാളിൽ സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

മിഡിൽ ഈസ്റ്റിലെ ആദ്യ 6G പരീക്ഷണം വിജയം; സെക്കന്റിൽ 145 ജിബി വേഗതയുമായി റെക്കോർഡ് നേട്ടം

uae
  •  a day ago