HOME
DETAILS

നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി

  
March 06, 2025 | 3:24 PM

Former dance teacher brutally assaulted in Nilambur Minister seeks urgent report

മലപ്പുറം: നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ 80 കാരി ഇന്ദ്രാണി ക്രൂരമർദനത്തിനിരയായ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് തൽസമയം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മന്ത്രി അറിയിച്ചു.

നിലമ്പൂർ സി.എച്ച്. നഗറിലെ പാട്ടത്തൊടി വീട്ടിൽ താമസിക്കുന്ന ഇന്ദ്രാണിയെ അയൽക്കാരനായ വയോധികൻ ഷാജി മർദിച്ചതായി പരാതി ലഭിച്ചു. അയൽവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ടോടിയെത്തിയ നാട്ടുകാരാണ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി, ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ ജോലി സന്ദർഭത്തിൽ വീട്ടിലില്ലാത്തതിനാൽ അമ്മയെ നോക്കാൻ അയൽവാസി ഷാജിയെ ഏൽപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഷാജി മദ്യലഹരിയിലായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനോട് മൊഴി നൽകി. നിലമ്പൂർ പൊലീസ് ഷാജിയെ കസ്റ്റഡിയിലെടുത്ത് ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വയോജന സുരക്ഷ ഉറപ്പാക്കും

വയോജനങ്ങൾക്ക് ഭയമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. മുതിർന്നവർക്കെതിരായ അതിക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇന്ദ്രാണിക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് പ്രാവർത്തികമാക്കുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും, 2007ലെ മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  4 days ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  4 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  4 days ago
No Image

212 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ലോർഡ്‌സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ വനിതകൾക്ക് ചരിത്ര വിജയം

Cricket
  •  4 days ago
No Image

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ്: അക്രമസംഭവങ്ങളും പൊലിസിന്റെ വീഴ്ചയും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കും

Kerala
  •  4 days ago
No Image

ചരിത്ര സിംഹാസനത്തിനായി മെസിയും എംബാപ്പെയും; ഒറ്റ ഗോൾ വ്യത്യാസത്തിൽ ലോകകപ്പ് യുദ്ധം മുറുകുന്നു!

Football
  •  4 days ago
No Image

ഹാള്‍മാര്‍ക്ക് മുദ്ര പതിച്ച വ്യാജ സ്വര്‍ണാഭരണങ്ങള്‍ വ്യാപകം; സമഗ്ര അന്വേഷണം വേണമെന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Kerala
  •  4 days ago
No Image

വൈകീട്ട് 7ന് ശേഷം ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

Kerala
  •  4 days ago
No Image

സൂപ്പർമാർക്കറ്റുകളിലെ ഷെൽഫിലെ വിലയല്ല ബില്ലിൽ! വൻ പൊരുത്തക്കേടെന്ന് പരാതി; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ

uae
  •  4 days ago
No Image

ടാല്‍റോപ്പ് കമ്പനിക്കെതിരേ കോടികളുടെ തട്ടിപ്പ് ആരോപണം; പരാതിയുമായി ജീവനക്കാരും നിക്ഷേപകരും

Kerala
  •  4 days ago