HOME
DETAILS

ചൈനീസ് വിമര്‍ശകന്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും

  
backup
December 22, 2016 | 6:40 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8b




വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ കടുത്ത നിയന്ത്രണം ആവശ്യപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും. ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച  'ഡെത്ത് ബൈ ചൈന' അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് നവരോ. ഭരണകൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അമേരിക്കയുടെ മുന്‍ നിക്ഷേപക ഉപദേഷ്ടാവായ നവരോ, ചൈനയെ അമേരിക്കയുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്. ഏഷ്യയിലെ സാമ്പത്തിക-സൈനിക അധികാര ശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജനുവരി 20ന് അധികാരമേറ്റയുടന്‍ ചൈനയ്ക്കും മെക്‌സിക്കോയ്ക്കുംമേല്‍ വന്‍ വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എക്‌സോണ്‍ എണ്ണ കമ്പനി തലവന്‍ റെക്‌സ് ഡബ്ല്യൂ ടില്ലേഴ്‌സന്‍, മൈക്കല്‍ ഫ്‌ളിന്‍ അടക്കമുള്ള കോടീശ്വരന്മാരെയും വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ സൈനിക മേധാവികളെയും ട്രംപ് കാബിനറ്റ് തലവന്മാരായി നിയമിക്കുന്നത് വന്‍ വാര്‍ത്തയായിരുന്നു.
നവരോയുടെ വാര്‍ത്ത പുറത്തുവിട്ട ട്രംപിന്റെ ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ ബാധ്യതകള്‍ കുറക്കുന്നതരത്തില്‍ വ്യാപാരനയം വികസിപ്പിക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്താനും സാധിക്കുന്ന സാമ്പത്തിക ദാര്‍ശനികനാണ് നവരോയെന്ന് അവര്‍ പറഞ്ഞു.
67കാരനായ പീറ്റര്‍ നവരോ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ നീക്കങ്ങളെ ചൈന സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പരസ്പരസഹകരണം മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്‍പിലുള്ള ഒരേയൊരു വഴിയെന്നും വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ആരോഗ്യകരവും സുസ്ഥിരവുമായ പരസ്പരധാരണ തുടരാന്‍ അമേരിക്ക ചൈനക്കൊപ്പം പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ വാര്‍ത്തയോട് പ്രതികരിച്ച് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  21 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  21 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  21 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  21 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  21 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  21 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  22 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  22 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  22 days ago
No Image

രോഹിത്തിന്റെ 19 വർഷത്തെ റെക്കോർഡ് തകർത്ത് 18കാരൻ; ചരിത്രം മാറ്റിമറിച്ചു!

Cricket
  •  22 days ago