HOME
DETAILS

ചൈനീസ് വിമര്‍ശകന്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും

  
backup
December 22, 2016 | 6:40 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8b




വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ കടുത്ത നിയന്ത്രണം ആവശ്യപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും. ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച  'ഡെത്ത് ബൈ ചൈന' അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് നവരോ. ഭരണകൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അമേരിക്കയുടെ മുന്‍ നിക്ഷേപക ഉപദേഷ്ടാവായ നവരോ, ചൈനയെ അമേരിക്കയുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്. ഏഷ്യയിലെ സാമ്പത്തിക-സൈനിക അധികാര ശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജനുവരി 20ന് അധികാരമേറ്റയുടന്‍ ചൈനയ്ക്കും മെക്‌സിക്കോയ്ക്കുംമേല്‍ വന്‍ വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എക്‌സോണ്‍ എണ്ണ കമ്പനി തലവന്‍ റെക്‌സ് ഡബ്ല്യൂ ടില്ലേഴ്‌സന്‍, മൈക്കല്‍ ഫ്‌ളിന്‍ അടക്കമുള്ള കോടീശ്വരന്മാരെയും വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ സൈനിക മേധാവികളെയും ട്രംപ് കാബിനറ്റ് തലവന്മാരായി നിയമിക്കുന്നത് വന്‍ വാര്‍ത്തയായിരുന്നു.
നവരോയുടെ വാര്‍ത്ത പുറത്തുവിട്ട ട്രംപിന്റെ ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ ബാധ്യതകള്‍ കുറക്കുന്നതരത്തില്‍ വ്യാപാരനയം വികസിപ്പിക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്താനും സാധിക്കുന്ന സാമ്പത്തിക ദാര്‍ശനികനാണ് നവരോയെന്ന് അവര്‍ പറഞ്ഞു.
67കാരനായ പീറ്റര്‍ നവരോ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ നീക്കങ്ങളെ ചൈന സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പരസ്പരസഹകരണം മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്‍പിലുള്ള ഒരേയൊരു വഴിയെന്നും വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ആരോഗ്യകരവും സുസ്ഥിരവുമായ പരസ്പരധാരണ തുടരാന്‍ അമേരിക്ക ചൈനക്കൊപ്പം പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ വാര്‍ത്തയോട് പ്രതികരിച്ച് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

International
  •  3 days ago
No Image

തിരുവനന്തപുരത്ത് 65-കാരിയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; പ്രതിക്കായി അന്വേഷണം

Kerala
  •  3 days ago
No Image

ഭാര്യ മാനസികമായി പീഡിപ്പിക്കുന്നു; സുഹൃത്തിന് ദുരനുഭവങ്ങൾ വിവരിക്കുന്ന വീഡിയോ അയച്ച ശേഷം ഇരുപതുകാരൻ ജീവനൊടുക്കി

National
  •  3 days ago
No Image

ജെഇഇ മെയിൻ: ഈസ്റ്റർ ദിനത്തിലെ പരീക്ഷയിൽ മാറ്റം; അപേക്ഷിക്കാൻ നാളെ കൂടി സമയം

Kerala
  •  3 days ago
No Image

അവൻ ഓപ്പണറായാൽ ഓറഞ്ച് ക്യാപ്പ് ഉറപ്പ്; ഡൽഹി ക്യാപിറ്റൽസിന് ഉപദേശവുമായി ആർ. അശ്വിൻ

Cricket
  •  3 days ago
No Image

ഓപ്പറേഷൻ എപ്പിക് ഫ്യൂറി: നാലാഴ്ചയ്ക്കിടെ അമേരിക്ക തൊടുത്തത് 850 ടോമാഹോക്കുകൾ; പെന്റഗൺ കടുത്ത സമ്മർദ്ദത്തിൽ

International
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം: ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഇരട്ടക്കുട്ടികൾക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഗസ്സയിൽ സഹായവുമായി യുഎഇ; നൂറുകണക്കിന് ടൺ വസ്ത്രങ്ങളും അവശ്യവസ്തുക്കളും വിതരണം ചെയ്തു

International
  •  3 days ago
No Image

ലെബനനിലെ അഭയാർഥികൾക്ക് കൈത്താങ്ങായി ദുബൈ; 21.5 ടൺ മെഡിക്കൽ കിറ്റുകളും അവശ്യ മരുന്നുകളും അയച്ചു

International
  •  3 days ago
No Image

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് സംഭവിച്ച പിഴവ്; വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  3 days ago