HOME
DETAILS

ചൈനീസ് വിമര്‍ശകന്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും

  
backup
December 22, 2016 | 6:40 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8b




വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ കടുത്ത നിയന്ത്രണം ആവശ്യപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും. ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച  'ഡെത്ത് ബൈ ചൈന' അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് നവരോ. ഭരണകൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അമേരിക്കയുടെ മുന്‍ നിക്ഷേപക ഉപദേഷ്ടാവായ നവരോ, ചൈനയെ അമേരിക്കയുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്. ഏഷ്യയിലെ സാമ്പത്തിക-സൈനിക അധികാര ശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജനുവരി 20ന് അധികാരമേറ്റയുടന്‍ ചൈനയ്ക്കും മെക്‌സിക്കോയ്ക്കുംമേല്‍ വന്‍ വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എക്‌സോണ്‍ എണ്ണ കമ്പനി തലവന്‍ റെക്‌സ് ഡബ്ല്യൂ ടില്ലേഴ്‌സന്‍, മൈക്കല്‍ ഫ്‌ളിന്‍ അടക്കമുള്ള കോടീശ്വരന്മാരെയും വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ സൈനിക മേധാവികളെയും ട്രംപ് കാബിനറ്റ് തലവന്മാരായി നിയമിക്കുന്നത് വന്‍ വാര്‍ത്തയായിരുന്നു.
നവരോയുടെ വാര്‍ത്ത പുറത്തുവിട്ട ട്രംപിന്റെ ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ ബാധ്യതകള്‍ കുറക്കുന്നതരത്തില്‍ വ്യാപാരനയം വികസിപ്പിക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്താനും സാധിക്കുന്ന സാമ്പത്തിക ദാര്‍ശനികനാണ് നവരോയെന്ന് അവര്‍ പറഞ്ഞു.
67കാരനായ പീറ്റര്‍ നവരോ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ നീക്കങ്ങളെ ചൈന സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പരസ്പരസഹകരണം മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്‍പിലുള്ള ഒരേയൊരു വഴിയെന്നും വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ആരോഗ്യകരവും സുസ്ഥിരവുമായ പരസ്പരധാരണ തുടരാന്‍ അമേരിക്ക ചൈനക്കൊപ്പം പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ വാര്‍ത്തയോട് പ്രതികരിച്ച് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ സമാധാന നീക്കത്തെ തള്ളി ഇറാൻ; അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ഇറാൻ അംഗീകരിക്കില്ലെന്ന് ഇസ്റാഈൽ

International
  •  3 days ago
No Image

ട്രെയിന്‍ യാത്രക്കാരന് ചായ നല്‍കിയില്ല; കാറ്ററിങ് കരാറുകാരന് 5000 രൂപ പിഴ ചുമത്തി റെയില്‍വേ 

Kerala
  •  3 days ago
No Image

റാസൽഖൈമയിൽ മഴ മുന്നറിയിപ്പ്; അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സജ്ജീകരണങ്ങളുമായി അധികൃതർ

uae
  •  3 days ago
No Image

18 മണ്ഡലങ്ങളില്‍ സിപിഎം-ബിജെപി ഡീല്‍; ശക്തരായ സ്ഥാനാര്‍ഥികളെ ഒഴിവാക്കി ബിജെപി സിപിഎമ്മിന് വഴിയൊരുക്കുന്നു; എന്‍കെ പ്രേമചന്ദ്രന്‍ 

Kerala
  •  3 days ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജാമ്യം; ജയിൽ മോചിതനായ ശേഷം സർക്കാരിനെതിരെ വിമർശനം

Kerala
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷങ്ങൾക്കിടയിൽ നയതന്ത്ര നിലപാട് ആവർത്തിച്ച് ഖത്തർ; പരമാധികാരം സംരക്ഷിക്കുമെന്ന് മുന്നറിയിപ്പ്

qatar
  •  3 days ago
No Image

രാജ്യത്തെ ആദ്യ നിഷ്‌ക്രിയ ദയാവധം; യുപി സ്വദേശി ഹരീഷ് റാണ അന്തരിച്ചു 

National
  •  3 days ago
No Image

അദ്ദേഹം പരാജയപ്പെട്ട ക്യാപ്റ്റനായിരിക്കാം, പക്ഷേ രാജസ്ഥാൻ നായകനെ രക്ഷിക്കാൻ ആ സൂപ്പർ താരം തന്നെ വേണമെന്ന് ഇർഫാൻ പഠാൻ

Cricket
  •  3 days ago
No Image

യുഎഇയിൽ കനത്ത മഴ തുടരുന്നു; അബുദബിയിലും അജ്മാനിലും ഒറ്റദിവസം പെയ്തത് ഒരു വർഷത്തെ മഴ

uae
  •  3 days ago
No Image

അലി ലാരിജാനിക്ക് പകരക്കാരൻ; ഇറാൻ സുരക്ഷാ കൗൺസിൽ തലവനായി മുഹമ്മദ് ബാഖർ ദുൽഖദർ

International
  •  3 days ago