HOME
DETAILS

ചൈനീസ് വിമര്‍ശകന്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും

  
backup
December 22, 2016 | 6:40 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b5%e0%b4%b0%e0%b5%8b




വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ കടുത്ത നിയന്ത്രണം ആവശ്യപ്പെട്ട സാമ്പത്തിക വിദഗ്ധന്‍ പീറ്റര്‍ നവരോ ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവാകും. ചൈനയുമായുള്ള വ്യാപാരബന്ധത്തിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച  'ഡെത്ത് ബൈ ചൈന' അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് നവരോ. ഭരണകൈമാറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്.
അമേരിക്കയുടെ മുന്‍ നിക്ഷേപക ഉപദേഷ്ടാവായ നവരോ, ചൈനയെ അമേരിക്കയുടെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് നിരവധി സിനിമകളും നിര്‍മിച്ചിട്ടുണ്ട്. ഏഷ്യയിലെ സാമ്പത്തിക-സൈനിക അധികാര ശക്തിയാകാനുള്ള ചൈനയുടെ ശ്രമത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ജനുവരി 20ന് അധികാരമേറ്റയുടന്‍ ചൈനയ്ക്കും മെക്‌സിക്കോയ്ക്കുംമേല്‍ വന്‍ വ്യാപാര നികുതി ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എക്‌സോണ്‍ എണ്ണ കമ്പനി തലവന്‍ റെക്‌സ് ഡബ്ല്യൂ ടില്ലേഴ്‌സന്‍, മൈക്കല്‍ ഫ്‌ളിന്‍ അടക്കമുള്ള കോടീശ്വരന്മാരെയും വിവാദങ്ങള്‍ സൃഷ്ടിച്ച മുന്‍ സൈനിക മേധാവികളെയും ട്രംപ് കാബിനറ്റ് തലവന്മാരായി നിയമിക്കുന്നത് വന്‍ വാര്‍ത്തയായിരുന്നു.
നവരോയുടെ വാര്‍ത്ത പുറത്തുവിട്ട ട്രംപിന്റെ ഉദ്യോഗസ്ഥസംഘം അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്തിന്റെ ബാധ്യതകള്‍ കുറക്കുന്നതരത്തില്‍ വ്യാപാരനയം വികസിപ്പിക്കാനും തൊഴിലില്ലായ്മ കുറയ്ക്കാനും രാജ്യത്തിന്റെ വളര്‍ച്ച ശക്തിപ്പെടുത്താനും സാധിക്കുന്ന സാമ്പത്തിക ദാര്‍ശനികനാണ് നവരോയെന്ന് അവര്‍ പറഞ്ഞു.
67കാരനായ പീറ്റര്‍ നവരോ കാലിഫോര്‍ണിയാ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിന്റെ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രംപിന്റെ പുതിയ നീക്കങ്ങളെ ചൈന സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പരസ്പരസഹകരണം മാത്രമാണ് ഇരുരാജ്യങ്ങള്‍ക്കും മുന്‍പിലുള്ള ഒരേയൊരു വഴിയെന്നും വ്യാപാര, വാണിജ്യ രംഗങ്ങളില്‍ ആരോഗ്യകരവും സുസ്ഥിരവുമായ പരസ്പരധാരണ തുടരാന്‍ അമേരിക്ക ചൈനക്കൊപ്പം പരിശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും പുതിയ വാര്‍ത്തയോട് പ്രതികരിച്ച് ചൈനീസ് വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  3 days ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  3 days ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  3 days ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  3 days ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  3 days ago
No Image

ഗസ്സയിൽ പരുക്കേറ്റവർക്ക് കൃത്രിമ അവയവങ്ങൾ നിഷേധിച്ച് ഇസ്റാഈൽ: മൗനം അവലംബിച്ച് ലോകം

International
  •  3 days ago
No Image

ചെറുപ്പക്കാർക്കിടയിൽ മലാശയ അർബുദം പടരുന്നു; മരണനിരക്കിൽ വൻ വർധനവെന്ന് പഠനം

International
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

National
  •  3 days ago
No Image

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമേറ്റതെന്ന് സംശയം

Kerala
  •  3 days ago