
പരിഗണന കിട്ടാതെ പട്ടികജാതിക്കാര്‍
ഒലവക്കോട്: ആദ്യകാലങ്ങളില്‍ എല്ലാ കാവുകളിലേയും ഉത്സവങ്ങള്‍ തുടങ്ങി വെച്ചത് പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു.എന്നാലിന്ന് ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ മേല്ജാതിക്കാര് ഉത്സവങ്ങളും മറ്റും കൈ പിടിയിലൊതുക്കുന്നുവെന്ന് പരാതി ഉയരുന്നു. മുന്‍പ് പല ക്ഷേത്രങ്ങളിലും, ആനപ്പൂരം ഇത്രമേല്‍ പ്രചാരം നേടിയിരുന്നില്ല.
അന്ന് പട്ടികജാതിയില്‍പ്പെട്ട വിവിധ സമുദായങ്ങളുടെ നേതൃത്വത്തിലുള്ള നാടന്‍ കലാരൂപങ്ങളും, ചെണ്ടമേളവും, കാളകളും, തേരും, കുതിരയുമൊക്കെയായിരുന്നു ഒട്ടുമിക്ക കാവുകളിലും നിറഞ്ഞ് നിന്നിരുന്നത്. സ്വകാര്യ അമ്പലങ്ങളില്‍ പോലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍പ് പ്രധാന്യം ഏറെയായിരുന്നു.
ക്ഷേത്രം ഉടമകളുടെ വേല വരവിന് ശേഷം ഇത്തരം ആളുകളുടെ വേല വരവുകള്‍ക്കാണ് പ്രധാന്യം കിട്ടിയിരുന്നത്. ചില കാവുകളില്‍ ഇപ്പോഴും പട്ടികജാതിക്കാരുടെ വേല വരവ് എത്തിയാല്‍ മാത്രമാണ് കൊടികയറ്റവും മറ്റും നടക്കാറ്. അപൂര്‍വം ചില കാവുകളിലെ ഇപ്പോള്‍ ഇതുള്ളൂ. ഒട്ടുമിക്ക കാവുകളില്ല ഇപ്പോള്‍ പട്ടികജാതി കാരുടെ വേലക്ക് യാതൊരു പരിഗണനയും നല്‍കാറില്ല. പല ക്ഷേത്രം നടത്തിപ്പുകാരും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്സവം കൊണ്ടു വന്നാല്‍ മതി എന്ന നിലപാടാണ് ഇവരോട് എടുക്കുന്നത്.
മുതിര്‍ന്ന ജാതിക്കാര്‍ ഉത്സവത്തിന്റെ പേരില്‍ പിരിവും മറ്റും നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നയമാണ് ഇപ്പോഴുള്ളത്.
എന്നാല്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കാവട്ടെ വീടുകളില്‍ നടന്ന് കിട്ടുന്ന നെല്ലും, അരിയും, പണവുമൊക്കെയാണ് ആശ്രയം. ഇതാവട്ടെ ഇവരുടെ വേല വരവിന് വേണ്ട സാധനങ്ങള്‍ നിര്‍മിക്കാന്‍ പോലും തികയാറില്ല. കാവുകളില്‍ ആനയും പഞ്ചവാദ്യവുമായി എത്തുന്ന സംഘങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്. അവര്‍ക്കായി ക്ഷേത്രക്കമ്മറ്റിക്കാര്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യും. എന്നാല്‍ പാരമ്പര്യമായി വേല കൊണ്ടു വന്നിരുന്ന പട്ടികജാതിക്കാരെ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തുകയും ചെയ്യും. ഇന്നത്തെ ഗ്രാമീണ ഉത്സവങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം.
ഇപ്പോള്‍ രാത്രി കാലങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍ ആളുകള്‍ ഉണ്ടാവാറില്ല. മുന്‍പൊക്കെ ഇതായിരുന്നില്ല സ്ഥിതി. താഴ്ന്ന ജാതിക്കാരുടെ വേല വരവിനൊപ്പം അവരുടെ മുഴുവന്‍ കുടുംബവും ഉത്സവപ്പറമ്പിലെത്തും.
രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തങ്ങുന്ന ഇവര്‍ സ്വന്തം ആചാരങ്ങളുടെ ഭാഗമായുള്ള കലകളുടെ അവതരണവും നടത്തിയിരുന്നു.ഇത് കാണാനും, ഇതില്‍ പങ്കെടുക്കാനും ആളുകള്‍ എത്തിയിരുന്നു.എന്നാലിന്ന് ഇത്തരം കൂടിച്ചേരലുകയില്ല. ഇന്ന് വെടിക്കെട്ട് കാണാനാണ് ആളുകള്‍ കൂടുന്നത്.
ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളും മാസം തോറും വിവിധ ആഘോഷങ്ങള്‍ നടത്തി മത്സരിക്കുകയാണ്. ഈ ആഘോഷങ്ങളിലൊന്നും തന്നെ കീഴ്ജാതിക്കാരന് സ്ഥാനമില്ല.
പട്ടികജാതിക്കാരനായ വാദ്യകലാകാരന്മാര്ക്കും, കോമരങ്ങള്‍ക്കുമൊക്കെ ഇന്നും ഭൂരിഭാഗം അമ്പലങ്ങളിലും വിലക്ക് തുടരുന്നു.
ഇതേ അവസ്ഥ തന്നെയാണ് പട്ടികജാതിക്കാരന്റെ വേലയോടും കാണിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ വഴിപാടും, സംഭാവനയുമൊക്കെ സ്വീകരിക്കുന്നതില്‍ ഒരു ക്ഷേത്രക്കമ്മറ്റിയും എതിരല്ല.
എന്നാല്‍ ഇവരുടെ ഉത്സവങ്ങളെ അവഗണിക്കുന്നതിലും, ഇല്ലായ്മ ചെയ്യുന്നതിലും പല ഉത്സവ കമ്മിറ്റികളും മുന്നിലാണ്. ഇതിലൂടെ കീഴ്ജാതിക്കാരന്റെ കലകളേയും, ദൈവങ്ങളേയും ഇല്ലാതാക്കുക എന്ന ഉദ്ദേശവും മുതിര്‍ന്ന ജാതിക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും, ഇതിന്റെ തുടര്‍ച്ചയായി വേണം കാവുകളില്‍നിന്നും കീഴ്ജാതിക്കാരെ അകറ്റുന്ന നടപടിയെ കാണേണ്ടതെന്നാണ് കീഴാള കലകളെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു
National
• 19 hours ago
തമിഴ്നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍
National
• 19 hours ago
പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ
National
• 20 hours ago
ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു
Kerala
• 20 hours ago
ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ
International
• 20 hours ago
സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം
Cricket
• 21 hours ago
7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം
uae
• 21 hours ago
ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി
Kerala
• 21 hours ago
അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ
National
• 21 hours ago
ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്
Cricket
• 21 hours ago
യുഎഇയിൽ മനുഷ്യക്കടത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകൾക്ക് പുനരധിവാസവും പുതിയ ജീവിതവും ഒരുക്കി 'അമൻ സെന്റർ'
uae
• a day ago
മലപ്പുറം ജില്ലയിലെ നാളത്തെ (22.10.2025) അവധി; മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമല്ല
Kerala
• a day ago
തോരാതെ പേമാരി; ഇടുക്കിയില്‍ നാളെ യാത്രകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി
Kerala
• a day ago
യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും
uae
• a day ago
അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Kerala
• a day ago
അവനെ എന്തുകൊണ്ട് ഓസ്ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം
Cricket
• a day ago
"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ
qatar
• a day ago
'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ
uae
• a day ago
ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്
Cricket
• a day ago
തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി
uae
• a day ago
റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്
Football
• a day ago