HOME
DETAILS

പരിഗണന കിട്ടാതെ പട്ടികജാതിക്കാര്‍

  
backup
January 17, 2017 | 11:12 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%9c%e0%b4%be

 

ഒലവക്കോട്: ആദ്യകാലങ്ങളില്‍ എല്ലാ കാവുകളിലേയും ഉത്സവങ്ങള്‍ തുടങ്ങി വെച്ചത് പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു.എന്നാലിന്ന് ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ മേല്‍ജാതിക്കാര്‍ ഉത്സവങ്ങളും മറ്റും കൈ പിടിയിലൊതുക്കുന്നുവെന്ന് പരാതി ഉയരുന്നു. മുന്‍പ് പല ക്ഷേത്രങ്ങളിലും, ആനപ്പൂരം ഇത്രമേല്‍ പ്രചാരം നേടിയിരുന്നില്ല.
അന്ന് പട്ടികജാതിയില്‍പ്പെട്ട വിവിധ സമുദായങ്ങളുടെ നേതൃത്വത്തിലുള്ള നാടന്‍ കലാരൂപങ്ങളും, ചെണ്ടമേളവും, കാളകളും, തേരും, കുതിരയുമൊക്കെയായിരുന്നു ഒട്ടുമിക്ക കാവുകളിലും നിറഞ്ഞ് നിന്നിരുന്നത്. സ്വകാര്യ അമ്പലങ്ങളില്‍ പോലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍പ് പ്രധാന്യം ഏറെയായിരുന്നു.
ക്ഷേത്രം ഉടമകളുടെ വേല വരവിന് ശേഷം ഇത്തരം ആളുകളുടെ വേല വരവുകള്‍ക്കാണ് പ്രധാന്യം കിട്ടിയിരുന്നത്. ചില കാവുകളില്‍ ഇപ്പോഴും പട്ടികജാതിക്കാരുടെ വേല വരവ് എത്തിയാല്‍ മാത്രമാണ് കൊടികയറ്റവും മറ്റും നടക്കാറ്. അപൂര്‍വം ചില കാവുകളിലെ ഇപ്പോള്‍ ഇതുള്ളൂ. ഒട്ടുമിക്ക കാവുകളില്ല ഇപ്പോള്‍ പട്ടികജാതി കാരുടെ വേലക്ക് യാതൊരു പരിഗണനയും നല്‍കാറില്ല. പല ക്ഷേത്രം നടത്തിപ്പുകാരും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്സവം കൊണ്ടു വന്നാല്‍ മതി എന്ന നിലപാടാണ് ഇവരോട് എടുക്കുന്നത്.
മുതിര്‍ന്ന ജാതിക്കാര്‍ ഉത്സവത്തിന്റെ പേരില്‍ പിരിവും മറ്റും നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നയമാണ് ഇപ്പോഴുള്ളത്.
എന്നാല്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കാവട്ടെ വീടുകളില്‍ നടന്ന് കിട്ടുന്ന നെല്ലും, അരിയും, പണവുമൊക്കെയാണ് ആശ്രയം. ഇതാവട്ടെ ഇവരുടെ വേല വരവിന് വേണ്ട സാധനങ്ങള്‍ നിര്‍മിക്കാന്‍ പോലും തികയാറില്ല. കാവുകളില്‍ ആനയും പഞ്ചവാദ്യവുമായി എത്തുന്ന സംഘങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്. അവര്‍ക്കായി ക്ഷേത്രക്കമ്മറ്റിക്കാര്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യും. എന്നാല്‍ പാരമ്പര്യമായി വേല കൊണ്ടു വന്നിരുന്ന പട്ടികജാതിക്കാരെ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തുകയും ചെയ്യും. ഇന്നത്തെ ഗ്രാമീണ ഉത്സവങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം.
ഇപ്പോള്‍ രാത്രി കാലങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍ ആളുകള്‍ ഉണ്ടാവാറില്ല. മുന്‍പൊക്കെ ഇതായിരുന്നില്ല സ്ഥിതി. താഴ്ന്ന ജാതിക്കാരുടെ വേല വരവിനൊപ്പം അവരുടെ മുഴുവന്‍ കുടുംബവും ഉത്സവപ്പറമ്പിലെത്തും.
രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തങ്ങുന്ന ഇവര്‍ സ്വന്തം ആചാരങ്ങളുടെ ഭാഗമായുള്ള കലകളുടെ അവതരണവും നടത്തിയിരുന്നു.ഇത് കാണാനും, ഇതില്‍ പങ്കെടുക്കാനും ആളുകള്‍ എത്തിയിരുന്നു.എന്നാലിന്ന് ഇത്തരം കൂടിച്ചേരലുകയില്ല. ഇന്ന് വെടിക്കെട്ട് കാണാനാണ് ആളുകള്‍ കൂടുന്നത്.
ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളും മാസം തോറും വിവിധ ആഘോഷങ്ങള്‍ നടത്തി മത്സരിക്കുകയാണ്. ഈ ആഘോഷങ്ങളിലൊന്നും തന്നെ കീഴ്ജാതിക്കാരന് സ്ഥാനമില്ല.
പട്ടികജാതിക്കാരനായ വാദ്യകലാകാരന്‍മാര്‍ക്കും, കോമരങ്ങള്‍ക്കുമൊക്കെ ഇന്നും ഭൂരിഭാഗം അമ്പലങ്ങളിലും വിലക്ക് തുടരുന്നു.
ഇതേ അവസ്ഥ തന്നെയാണ് പട്ടികജാതിക്കാരന്റെ വേലയോടും കാണിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ വഴിപാടും, സംഭാവനയുമൊക്കെ സ്വീകരിക്കുന്നതില്‍ ഒരു ക്ഷേത്രക്കമ്മറ്റിയും എതിരല്ല.
എന്നാല്‍ ഇവരുടെ ഉത്സവങ്ങളെ അവഗണിക്കുന്നതിലും, ഇല്ലായ്മ ചെയ്യുന്നതിലും പല ഉത്സവ കമ്മിറ്റികളും മുന്നിലാണ്. ഇതിലൂടെ കീഴ്ജാതിക്കാരന്റെ കലകളേയും, ദൈവങ്ങളേയും ഇല്ലാതാക്കുക എന്ന ഉദ്ദേശവും മുതിര്‍ന്ന ജാതിക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും, ഇതിന്റെ തുടര്‍ച്ചയായി വേണം കാവുകളില്‍നിന്നും കീഴ്ജാതിക്കാരെ അകറ്റുന്ന നടപടിയെ കാണേണ്ടതെന്നാണ് കീഴാള കലകളെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  25 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  25 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  25 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  25 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  25 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  25 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  25 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  25 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  25 days ago