
പരിഗണന കിട്ടാതെ പട്ടികജാതിക്കാര്‍
ഒലവക്കോട്: ആദ്യകാലങ്ങളില്‍ എല്ലാ കാവുകളിലേയും ഉത്സവങ്ങള്‍ തുടങ്ങി വെച്ചത് പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു.എന്നാലിന്ന് ഇത്തരക്കാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ മേല്ജാതിക്കാര് ഉത്സവങ്ങളും മറ്റും കൈ പിടിയിലൊതുക്കുന്നുവെന്ന് പരാതി ഉയരുന്നു. മുന്‍പ് പല ക്ഷേത്രങ്ങളിലും, ആനപ്പൂരം ഇത്രമേല്‍ പ്രചാരം നേടിയിരുന്നില്ല.
അന്ന് പട്ടികജാതിയില്‍പ്പെട്ട വിവിധ സമുദായങ്ങളുടെ നേതൃത്വത്തിലുള്ള നാടന്‍ കലാരൂപങ്ങളും, ചെണ്ടമേളവും, കാളകളും, തേരും, കുതിരയുമൊക്കെയായിരുന്നു ഒട്ടുമിക്ക കാവുകളിലും നിറഞ്ഞ് നിന്നിരുന്നത്. സ്വകാര്യ അമ്പലങ്ങളില്‍ പോലും പട്ടികജാതി വിഭാഗങ്ങള്‍ക്ക് മുന്‍പ് പ്രധാന്യം ഏറെയായിരുന്നു.
ക്ഷേത്രം ഉടമകളുടെ വേല വരവിന് ശേഷം ഇത്തരം ആളുകളുടെ വേല വരവുകള്‍ക്കാണ് പ്രധാന്യം കിട്ടിയിരുന്നത്. ചില കാവുകളില്‍ ഇപ്പോഴും പട്ടികജാതിക്കാരുടെ വേല വരവ് എത്തിയാല്‍ മാത്രമാണ് കൊടികയറ്റവും മറ്റും നടക്കാറ്. അപൂര്‍വം ചില കാവുകളിലെ ഇപ്പോള്‍ ഇതുള്ളൂ. ഒട്ടുമിക്ക കാവുകളില്ല ഇപ്പോള്‍ പട്ടികജാതി കാരുടെ വേലക്ക് യാതൊരു പരിഗണനയും നല്‍കാറില്ല. പല ക്ഷേത്രം നടത്തിപ്പുകാരും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഉത്സവം കൊണ്ടു വന്നാല്‍ മതി എന്ന നിലപാടാണ് ഇവരോട് എടുക്കുന്നത്.
മുതിര്‍ന്ന ജാതിക്കാര്‍ ഉത്സവത്തിന്റെ പേരില്‍ പിരിവും മറ്റും നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നയമാണ് ഇപ്പോഴുള്ളത്.
എന്നാല്‍ പട്ടികജാതിയില്‍പ്പെട്ടവര്‍ക്കാവട്ടെ വീടുകളില്‍ നടന്ന് കിട്ടുന്ന നെല്ലും, അരിയും, പണവുമൊക്കെയാണ് ആശ്രയം. ഇതാവട്ടെ ഇവരുടെ വേല വരവിന് വേണ്ട സാധനങ്ങള്‍ നിര്‍മിക്കാന്‍ പോലും തികയാറില്ല. കാവുകളില്‍ ആനയും പഞ്ചവാദ്യവുമായി എത്തുന്ന സംഘങ്ങള്‍ മാത്രം അംഗീകരിക്കപ്പെടുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോവുന്നത്. അവര്‍ക്കായി ക്ഷേത്രക്കമ്മറ്റിക്കാര്‍ എന്ത് വിട്ട് വീഴ്ചയും ചെയ്യും. എന്നാല്‍ പാരമ്പര്യമായി വേല കൊണ്ടു വന്നിരുന്ന പട്ടികജാതിക്കാരെ പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തുകയും ചെയ്യും. ഇന്നത്തെ ഗ്രാമീണ ഉത്സവങ്ങള്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസിലാക്കാം.
ഇപ്പോള്‍ രാത്രി കാലങ്ങളില്‍ ഉത്സവപ്പറമ്പുകളില്‍ ആളുകള്‍ ഉണ്ടാവാറില്ല. മുന്‍പൊക്കെ ഇതായിരുന്നില്ല സ്ഥിതി. താഴ്ന്ന ജാതിക്കാരുടെ വേല വരവിനൊപ്പം അവരുടെ മുഴുവന്‍ കുടുംബവും ഉത്സവപ്പറമ്പിലെത്തും.
രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തങ്ങുന്ന ഇവര്‍ സ്വന്തം ആചാരങ്ങളുടെ ഭാഗമായുള്ള കലകളുടെ അവതരണവും നടത്തിയിരുന്നു.ഇത് കാണാനും, ഇതില്‍ പങ്കെടുക്കാനും ആളുകള്‍ എത്തിയിരുന്നു.എന്നാലിന്ന് ഇത്തരം കൂടിച്ചേരലുകയില്ല. ഇന്ന് വെടിക്കെട്ട് കാണാനാണ് ആളുകള്‍ കൂടുന്നത്.
ഇന്ന് ഒട്ടുമിക്ക ക്ഷേത്രങ്ങളും മാസം തോറും വിവിധ ആഘോഷങ്ങള്‍ നടത്തി മത്സരിക്കുകയാണ്. ഈ ആഘോഷങ്ങളിലൊന്നും തന്നെ കീഴ്ജാതിക്കാരന് സ്ഥാനമില്ല.
പട്ടികജാതിക്കാരനായ വാദ്യകലാകാരന്മാര്ക്കും, കോമരങ്ങള്‍ക്കുമൊക്കെ ഇന്നും ഭൂരിഭാഗം അമ്പലങ്ങളിലും വിലക്ക് തുടരുന്നു.
ഇതേ അവസ്ഥ തന്നെയാണ് പട്ടികജാതിക്കാരന്റെ വേലയോടും കാണിക്കുന്നത്. താഴ്ന്ന ജാതിക്കാരുടെ വഴിപാടും, സംഭാവനയുമൊക്കെ സ്വീകരിക്കുന്നതില്‍ ഒരു ക്ഷേത്രക്കമ്മറ്റിയും എതിരല്ല.
എന്നാല്‍ ഇവരുടെ ഉത്സവങ്ങളെ അവഗണിക്കുന്നതിലും, ഇല്ലായ്മ ചെയ്യുന്നതിലും പല ഉത്സവ കമ്മിറ്റികളും മുന്നിലാണ്. ഇതിലൂടെ കീഴ്ജാതിക്കാരന്റെ കലകളേയും, ദൈവങ്ങളേയും ഇല്ലാതാക്കുക എന്ന ഉദ്ദേശവും മുതിര്‍ന്ന ജാതിക്കാര്‍ ലക്ഷ്യം വെക്കുന്നുണ്ടെന്നും, ഇതിന്റെ തുടര്‍ച്ചയായി വേണം കാവുകളില്‍നിന്നും കീഴ്ജാതിക്കാരെ അകറ്റുന്ന നടപടിയെ കാണേണ്ടതെന്നാണ് കീഴാള കലകളെക്കുറിച്ച് പഠനം നടത്തുന്നവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസയിലെ മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിച്ച് ഇന്ത്യ- 'അങ്ങേയറ്റം ഖേദകരവും ഞെട്ടിപ്പിക്കുന്നതെന്നും'
International
• 22 days ago
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി യുവതി; നേതൃത്വത്തിന് നേരത്തെ നൽകിയ പരാതി അവഗണിച്ചെന്നും യുവതി
Kerala
• 22 days ago
'അല്‍ഹംദുലില്ലാഹ്... എല്ലാത്തിനും നന്ദി'; ദുബൈയിലെ വാഹനാപകടത്തില്‍ 2.37 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് കണ്ണൂര്‍ സ്വദേശിനി റഹ്മത്ത് ബി
uae
• 22 days ago
രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും തിരിച്ചടി; വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Kerala
• 22 days ago
ജമ്മുകശ്മീരിലെ മഴക്കെടുതി; പ്രളയത്തിലും മണ്ണിടിച്ചിലിലും 35 പേര് മരിച്ചു, നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായും സംശയം
National
• 22 days ago
UAE Traffic Alert: യുഎഇയില്‍ രാത്രി സമയത്ത് വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഓണാക്കിയില്ലെങ്കില്‍ കനത്ത പിഴയും ശിക്ഷയും
uae
• 22 days ago
പെറ്റിക്കേസ് പിഴത്തുകയില്‍ വെട്ടിപ്പ് നടത്തിയ പൊലിസുകാരി അറസ്റ്റില്‍; ബാങ്ക് രേഖയില്‍ തിരിമറി കാണിച്ച് തട്ടിയത് 20 ലക്ഷം
Kerala
• 22 days ago
കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ കേന്ദ്രമില്ലാതെ വലഞ്ഞ് കേരളം; 30 ലക്ഷം വാഹനങ്ങൾ പെരുവഴിയിൽ
Kerala
• 22 days ago
സുപ്രഭാതം ജീവനക്കാരന് ഷൗക്കത്തലി നിര്യാതനായി
latest
• 22 days ago
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: കല്ലും മണ്ണും മരവും നീക്കാനുള്ള ശ്രമം തുടരുന്നു, ഗതാഗതം പൂർണമായി നിർത്തിവെച്ചു
Kerala
• 22 days ago
ഹജ്ജ്: സാങ്കേതിക പരിശീലന ക്ലാസുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും
Kerala
• 22 days ago
ജയിലിലേക്ക് ഫോണും ലഹരിയും 'വായുമാർഗം' എത്തും, കൂലി 2,000 വരെ; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ എറിഞ്ഞ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Kerala
• 22 days ago
നേരിട്ട് ദേശീയ ടീമിലേക്ക്; മുഹമ്മദ് ഉവൈസില്‍ ഖാലിദ് ജമീല്‍ വിശ്വാസമര്‍പ്പിക്കാന്‍ കാരണമുണ്ട്; ഒരേസമയം ഇന്ത്യന്‍ ജഴ്സിയില്‍ രണ്ട് മലപ്പുറത്തുകാര്‍ | Journey of Muhammad Uvais
Football
• 22 days ago
പാക് ചാരനായ സിആര്‍പിഎഫ് ഉദ്യോഗസ്ഥന് കൂടുതല്‍ സൈനികരുമായി ബന്ധം; ചോര്‍ന്ന വിവരങ്ങളുടെ ആഴം അറിയാതെ ഐ.ബി
National
• 22 days ago
റഷ്യൻ എണ്ണ വാങ്ങലിനെ ചൊല്ലി യുഎസ് ഭീഷണികൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്
International
• 22 days ago
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസന പദ്ധതിക്ക് തുടക്കം; സെപ്റ്റംബർ 1 മുതൽ റോഡ് അടച്ചിടും
uae
• 22 days ago
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയ്ക്ക് സുരക്ഷ വർധിപ്പിച്ചു; കനത്ത സുരക്ഷയിൽ കന്റോൺമെന്റ് ഹൗസ്
Kerala
• 22 days ago
സ്നാപ്ചാറ്റ് വഴി കൊയിലാണ്ടിയിലെ 13-കാരിയെ പ്രണയം നടിച്ച് കെണിയിലാക്കി പീഡിപ്പിച്ചു; കർണാടക സ്വദേശി അറസ്റ്റിൽ
crime
• 22 days ago
കുറ്റിപ്പുറത്ത് അയൽവാസികൾ തമ്മിൽ സംഘർഷം; യുവാവിന് വെട്ടേറ്റു, ഗുരുതര പരിക്ക്
crime
• 22 days ago
ഉള്ള്യേരിയിൽ ലാബ് ടെക്നീഷ്യനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ; ഫോൺ നമ്പർ നിർണായക തെളിവായി
crime
• 22 days ago
ഇസ്റാഈലിൽ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി ജനം; ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ച് വൻപ്രതിഷേധം
International
• 22 days ago