HOME
DETAILS

ഭൂമി കൈമാറ്റം: വിവാദ ഉത്തരവുകളുടെ പിന്നാമ്പുറം അന്വേഷിക്കാന്‍ ധാരണ; നടപടി കര്‍ശനമാക്കണമെന്ന് മന്ത്രി ചന്ദ്രശേഖരന് സി.പി.ഐ നിര്‍ദേശം

  
backup
May 27, 2016 | 6:20 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%88%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4

 

പ്രജോദ് കടയ്ക്കല്‍

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച അഞ്ച് വിവാദ ഉത്തരവുകളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റവന്യൂവകുപ്പില്‍ ധാരണ. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.ഐയും ഇതുസംബന്ധിച്ചു കര്‍ശന നിര്‍ദേശം നല്‍കി. ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സമൂഹത്തിനു മുന്നില്‍ കൊണ്ടുവരികയാണ് ഉദ്ദേശ്യം.
മെത്രാന്‍ കായല്‍ നികത്തല്‍, കടമക്കുടി വയല്‍ നികത്തല്‍, വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട കമ്പനിക്ക് ഭൂമി പതിച്ചു നല്‍കല്‍, ഇടുക്കി ഹോപ്പ് പ്ലാന്റേഷന്‍സിന് ഭൂമി പതിച്ചുനല്‍കല്‍, നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ നികുതി അടക്കാന്‍ പോബ്‌സ് ഗ്രൂപ്പിനു നല്‍കിയ അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പിന്നാമ്പുറമാണ് പ്രധാനമായും അന്വേഷിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ ഉപസമിതി ഇക്കാര്യം വിശദമായി ചര്‍ച്ചചെയ്തു അന്വേഷണത്തിനു സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യും. ടൂറിസം പദ്ധതിക്കുവേണ്ടി കുമരകത്തെ മെത്രാന്‍ കായലും മെഡിസിറ്റിക്കുവേണ്ടി എറണാകുളം കടമക്കുടിയിലെ വയലുകളും നികത്താന്‍ അനുമതി നല്‍കികൊണ്ട് മുന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും മെത്രാന്‍ കായല്‍ നികത്തുന്നതു ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തില്‍ രണ്ട് ഉത്തരവുകളും സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.
കേരള നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചാണു കുമരകത്തെ മെത്രാന്‍ കായല്‍ പാടശേഖരത്തിന്റെ ഭാഗമായി 378 ഏക്കര്‍ നികത്താന്‍ സര്‍ക്കാര്‍ റക്കിന്‍ഡോ ഡെവലപേഴ്‌സ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത്. പരിസ്ഥിതി സൗഹാര്‍ദ ഇക്കോടൂറിസം പദ്ധതി നടപ്പാക്കുകയായിരുന്നു കമ്പനിയുടെ ഉദ്ദേശ്യം.
ഒന്‍പതുവര്‍ഷമായി ഈ ഭൂപ്രദേശം കൃഷി ചെയ്യാതെ കിടക്കുകയാണെന്നായിരുന്നു അനുമതി നല്‍കിയതിനു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. മെഡിക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനാണ് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തിലെ 47ഏക്കര്‍ വയല്‍ നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുതൊട്ടുമുന്‍പ് മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായിരുന്നു രണ്ട് ഉത്തരവുകളും പുറത്തിറങ്ങിയത്. ഇതോടൊപ്പം വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട കമ്പനിക്കും ഇടുക്കി പീരുമേട്ടിലെ ഹോപ്പ് പ്ലാന്റേഷന്‍സിനും സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതും നെല്ലിയാമ്പതി കരുണ എസ്റ്റേറ്റിന്റെ ലാന്‍ഡ് ടാക്‌സ് അടക്കാന്‍ പോബ്‌സ് ഗ്രൂപ്പിനു അനുമതി നല്‍കിയ ഉത്തരവും വിശദമായി അന്വേഷിക്കും.
സന്തോഷ് മാധവനു ഓഹരി പങ്കാളിത്തമുള്ള കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു എറണാകുളത്തും തൃശൂരിലുമായി 127.85 ഏക്കര്‍ മിച്ചഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ച ഉത്തരവും ഇടുക്കി ഹോപ്പ് പ്ലാന്റേഷന്‍സിനു പീരുമേട്ടില്‍ 557 ഏക്കര്‍ ഏലം, തേയില തോട്ടം പതിച്ചുനല്‍കാനും പുറപ്പെടുവിച്ച ഉത്തരവും പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിക്കേണ്ടിവന്നിരുന്നു.
നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റിനുമേല്‍ അവകാശവാദം ഉന്നയിക്കുന്ന പോബ്‌സ് ഗ്രൂപ്പിനു എസ്റ്റേറ്റിന്റെ ഭൂനികുതി അടക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവും വിവാദമായിരുന്നു. ഇതുസംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നടക്കുന്നതിനിടെയായിരുന്നു സര്‍ക്കാര്‍ നടപടി. സംഭവം വിവാദമായെങ്കിലും ഉത്തരവ് റദ്ദാക്കാതെ നേരിയ മാറ്റംവരുത്തുക മാത്രമാണ് കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തത്. ഈ അഞ്ചു ഉത്തരവുകള്‍ക്കു പുറമേ ജനുവരി ഒന്നിനുശേഷം പുറപ്പെടുവിച്ച ഉത്തരവുകള്‍ എല്ലാം പരിശോധിക്കാനാണു ഇടതു സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി മന്ത്രി എ.കെ ബാലന്‍ കണ്‍വീനറായും മന്ത്രിമാരായ തോമസ് ഐസക്, വി.എസ് സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളായും രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയെ ആദ്യമന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരുന്നു.
തിങ്കളാഴ്ച ചേരുന്ന ഉപസമിതി യോഗത്തില്‍ സമര്‍പ്പിക്കുന്നതിനായി ജനുവരിക്കുശേഷം പുറപ്പെടുവിച്ച ഉത്തരവുകളെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  7 days ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  7 days ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  7 days ago
No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  7 days ago
No Image

'എതിരാളി മെസ്സിയാണെങ്കിൽ ഒന്നും തികയില്ല'; റൊണാൾഡോയുടെ ആ വിചിത്രമായ വാശി വെളിപ്പെടുത്തി യുണൈറ്റഡ് താരം

Football
  •  7 days ago
No Image

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പൊലിസിന്റെ അനുമതി, അംബേദ്കറുടെ പുസ്തകം കൈയ്യിലേന്തി അഭിജീത് ദീപ്‌കെ

National
  •  7 days ago
No Image

കുട ചൂടി നടന്ന കുട്ടികളുടെ തലയിലേക്ക് വീണത് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; ചങ്ങനാശേരിയില്‍ നടന്നു പോയ വിദ്യാര്‍ത്ഥികളുടെ കുടയ്ക്കു മുകളിലാണ് വീണത്

Kerala
  •  7 days ago
No Image

സ്റ്റേഡിയത്തിൽ ഇനി ആ ശബ്ദം കേൾക്കരുത്... 2010-ൽ ലോകം ഇളക്കിമറിച്ച വുവുസേലകൾക്ക് അമേരിക്കൻ ലോകകപ്പിൽ പൂട്ടിട്ട് ഫിഫ

Football
  •  7 days ago
No Image

യുഎഇയിൽ താപനില ഉയരും; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും കാറ്റിനും സാധ്യത | UAE Weather updates

uae
  •  7 days ago
No Image

ആവേശം കൊള്ളാം, പക്ഷെ കളി ലൈനിനോട് വേണ്ട; ഫുട്‌ബോള്‍ ആരാധകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കെഎസ്ഇബി

Kerala
  •  7 days ago