HOME
DETAILS

മധുവിധു തീരും മുന്‍പ് മുജാഹിദില്‍ കലഹം

  
backup
February 05, 2017 | 1:23 AM

mujahid-issue-on-article

കോഴിക്കോട്: മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട പ്രാദേശിക സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ കലഹം. ഐക്യ ചര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എ. അസ്ഗറലി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ആദര്‍ശപരമായ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് കലഹത്തിനു കാരണം.

ഔദ്യോഗിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം വാരികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന 'ഒരു വിശദീകരണം' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഐക്യത്തിനായി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ലേഖനമെന്നാണ് വിമര്‍ശം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വിലക്കിയ ലേഖനമാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയില്ലാതെ ആദര്‍ശപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഐക്യസമയത്ത് തീരുമാനമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ലേഖനം പുറത്തുവന്നത്.


മുതിര്‍ന്ന നേതാക്കളായ എ. അസ്ഗറലിയുടെയും എം. അബ്ദുറഹ്മാന്‍ സലഫിയുടെയും പേരിലാണ് ലേഖനം. സംഭവം വിവാദമായതോടെ അസ്ഗറലി നേതൃത്വത്തിന് രാജി നല്‍കിയിട്ടുണ്ട്. നേരത്തേ മടവൂര്‍ വിഭാഗം നേതാവായിരുന്നു ഇദ്ദേഹം. ഇതുപോലെ ഔദ്യോഗിക പക്ഷത്ത് നിന്ന് ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എം. അബ്ദുറഹ്മാന്‍ സലഫിയും രാജിവയ്ക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ആധുനിക കലാരൂപങ്ങളോടുള്ള ഇസ്‌ലാമിക സമീപനവുമായി ബന്ധപ്പെട്ട വിഷയമാണ് മുജാഹിദ് കെ.എന്‍.എം വിഭാഗവും മടവൂര്‍ വിഭാഗവും തമ്മില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ കാരണം.


കെ.എന്‍.എമ്മോ മുജാഹിദ് പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമയോ ജിന്ന്,സിഹ്‌റ് വിവാദ വിഷയങ്ങളിലെ തെറ്റ് പരസ്യമായി തിരുത്തണമെന്നും ആധുനിക കലാരൂപങ്ങളോടുള്ള നിലപാട് തിരുത്തി പുരോഗമനപരമായ നിലപാട് സ്വീകരിക്കണമെന്നുമാണ് മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇരുവിഭാഗം മുജാഹിദുകളും ഒന്നായെന്ന പ്രഖ്യാപനത്തോടെ മുജാഹിദ് ഐക്യസമ്മേളനം കോഴിക്കോട്ട് നടന്നത്. എന്നാല്‍ പുതിയ രാജിയോടെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്.


താഴെത്തട്ടില്‍ ഐക്യസമ്മേളനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐക്യം പ്രഹസനമായിരിക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെഞ്ഞാറമൂട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം , ഒരാള്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

ഫോളോവേഴ്‌സ് ഇല്ലെങ്കിലും ഇനി 'താരമാകാം'; എൽ.പി.എല്ലിലെ വിചിത്ര നിയമം പിൻവലിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

Cricket
  •  3 days ago
No Image

വിമാനങ്ങള്‍ റദ്ദാക്കിയും റീഫണ്ട് വൈകിപ്പിച്ചും കുവൈത്ത് എയര്‍വേയ്‌സ്; ദുരിതത്തിലായി യാത്രക്കാര്‍; വ്യാപക പരാതി

Kuwait
  •  3 days ago
No Image

'തലൈവ' വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ആവേശത്തിരയിളക്കത്തില്‍ തമിഴകം

National
  •  3 days ago
No Image

ബംഗാളിൽ പോര് മുറുകുന്നു; തോൽവി സമ്മതിക്കാതെ മമത, അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്ന് സൂചന

National
  •  3 days ago
No Image

സപ്ലൈകോ അരിക്ക് വില കൂടി; കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ധന

Kerala
  •  3 days ago
No Image

റൺവേട്ടക്കാരൻ ഗില്ലിന്റെ 'വിജയമന്ത്രം'; 50 കടന്നാൽ ജയം ഉറപ്പ്! ഐ.പി.എല്ലിൽ പുതിയ ചരിത്രവുമായി ശുഭ്മൻ ഗിൽ

Cricket
  •  3 days ago
No Image

കേരളത്തെ ആര് നയിക്കും, പ്രഖ്യാപനം വൈകാതെ; സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകം

Kerala
  •  3 days ago
No Image

കളമശേരിയില്‍ പോത്തിന്റെ ആക്രമണം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  3 days ago
No Image

നിബന്ധനകളോടെ ഇറാൻ ലോകകപ്പിന്; ആതിഥേയർക്ക് മുന്നിൽ 'പത്ത് കല്പനകൾ' വെച്ച് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ

Football
  •  3 days ago