HOME
DETAILS

മധുവിധു തീരും മുന്‍പ് മുജാഹിദില്‍ കലഹം

  
backup
February 05, 2017 | 1:23 AM

mujahid-issue-on-article

കോഴിക്കോട്: മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട പ്രാദേശിക സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ കലഹം. ഐക്യ ചര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എ. അസ്ഗറലി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ആദര്‍ശപരമായ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് കലഹത്തിനു കാരണം.

ഔദ്യോഗിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം വാരികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന 'ഒരു വിശദീകരണം' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഐക്യത്തിനായി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ലേഖനമെന്നാണ് വിമര്‍ശം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വിലക്കിയ ലേഖനമാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയില്ലാതെ ആദര്‍ശപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഐക്യസമയത്ത് തീരുമാനമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ലേഖനം പുറത്തുവന്നത്.


മുതിര്‍ന്ന നേതാക്കളായ എ. അസ്ഗറലിയുടെയും എം. അബ്ദുറഹ്മാന്‍ സലഫിയുടെയും പേരിലാണ് ലേഖനം. സംഭവം വിവാദമായതോടെ അസ്ഗറലി നേതൃത്വത്തിന് രാജി നല്‍കിയിട്ടുണ്ട്. നേരത്തേ മടവൂര്‍ വിഭാഗം നേതാവായിരുന്നു ഇദ്ദേഹം. ഇതുപോലെ ഔദ്യോഗിക പക്ഷത്ത് നിന്ന് ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എം. അബ്ദുറഹ്മാന്‍ സലഫിയും രാജിവയ്ക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ആധുനിക കലാരൂപങ്ങളോടുള്ള ഇസ്‌ലാമിക സമീപനവുമായി ബന്ധപ്പെട്ട വിഷയമാണ് മുജാഹിദ് കെ.എന്‍.എം വിഭാഗവും മടവൂര്‍ വിഭാഗവും തമ്മില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ കാരണം.


കെ.എന്‍.എമ്മോ മുജാഹിദ് പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമയോ ജിന്ന്,സിഹ്‌റ് വിവാദ വിഷയങ്ങളിലെ തെറ്റ് പരസ്യമായി തിരുത്തണമെന്നും ആധുനിക കലാരൂപങ്ങളോടുള്ള നിലപാട് തിരുത്തി പുരോഗമനപരമായ നിലപാട് സ്വീകരിക്കണമെന്നുമാണ് മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇരുവിഭാഗം മുജാഹിദുകളും ഒന്നായെന്ന പ്രഖ്യാപനത്തോടെ മുജാഹിദ് ഐക്യസമ്മേളനം കോഴിക്കോട്ട് നടന്നത്. എന്നാല്‍ പുതിയ രാജിയോടെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്.


താഴെത്തട്ടില്‍ ഐക്യസമ്മേളനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐക്യം പ്രഹസനമായിരിക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  3 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  3 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  3 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  3 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  3 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  3 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  3 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  3 days ago