HOME
DETAILS

മധുവിധു തീരും മുന്‍പ് മുജാഹിദില്‍ കലഹം

  
backup
February 05, 2017 | 1:23 AM

mujahid-issue-on-article

കോഴിക്കോട്: മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട പ്രാദേശിക സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ കലഹം. ഐക്യ ചര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എ. അസ്ഗറലി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ആദര്‍ശപരമായ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് കലഹത്തിനു കാരണം.

ഔദ്യോഗിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം വാരികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന 'ഒരു വിശദീകരണം' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഐക്യത്തിനായി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ലേഖനമെന്നാണ് വിമര്‍ശം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വിലക്കിയ ലേഖനമാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയില്ലാതെ ആദര്‍ശപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഐക്യസമയത്ത് തീരുമാനമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ലേഖനം പുറത്തുവന്നത്.


മുതിര്‍ന്ന നേതാക്കളായ എ. അസ്ഗറലിയുടെയും എം. അബ്ദുറഹ്മാന്‍ സലഫിയുടെയും പേരിലാണ് ലേഖനം. സംഭവം വിവാദമായതോടെ അസ്ഗറലി നേതൃത്വത്തിന് രാജി നല്‍കിയിട്ടുണ്ട്. നേരത്തേ മടവൂര്‍ വിഭാഗം നേതാവായിരുന്നു ഇദ്ദേഹം. ഇതുപോലെ ഔദ്യോഗിക പക്ഷത്ത് നിന്ന് ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എം. അബ്ദുറഹ്മാന്‍ സലഫിയും രാജിവയ്ക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ആധുനിക കലാരൂപങ്ങളോടുള്ള ഇസ്‌ലാമിക സമീപനവുമായി ബന്ധപ്പെട്ട വിഷയമാണ് മുജാഹിദ് കെ.എന്‍.എം വിഭാഗവും മടവൂര്‍ വിഭാഗവും തമ്മില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ കാരണം.


കെ.എന്‍.എമ്മോ മുജാഹിദ് പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമയോ ജിന്ന്,സിഹ്‌റ് വിവാദ വിഷയങ്ങളിലെ തെറ്റ് പരസ്യമായി തിരുത്തണമെന്നും ആധുനിക കലാരൂപങ്ങളോടുള്ള നിലപാട് തിരുത്തി പുരോഗമനപരമായ നിലപാട് സ്വീകരിക്കണമെന്നുമാണ് മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇരുവിഭാഗം മുജാഹിദുകളും ഒന്നായെന്ന പ്രഖ്യാപനത്തോടെ മുജാഹിദ് ഐക്യസമ്മേളനം കോഴിക്കോട്ട് നടന്നത്. എന്നാല്‍ പുതിയ രാജിയോടെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്.


താഴെത്തട്ടില്‍ ഐക്യസമ്മേളനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐക്യം പ്രഹസനമായിരിക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡിഗോ പ്രതിസന്ധി: യാത്രക്കാർക്ക് ആശ്വാസം; 84 പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

National
  •  4 days ago
No Image

തുടർച്ചയായി പുലിയെ കണ്ടതോടെ മലമ്പുഴയിൽ അതീവ ജാഗ്രത: രാത്രി യാത്ര നിയന്ത്രണം തുടരുന്നു

Kerala
  •  4 days ago
No Image

വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും മൂന്ന് മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞും ദാരുണമായി യുഎസിൽ കൊല്ലപ്പെട്ടു

crime
  •  4 days ago
No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  4 days ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  4 days ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  4 days ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  4 days ago
No Image

റൗളാ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  4 days ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  4 days ago