HOME
DETAILS

മധുവിധു തീരും മുന്‍പ് മുജാഹിദില്‍ കലഹം

  
backup
February 05, 2017 | 1:23 AM

mujahid-issue-on-article

കോഴിക്കോട്: മുജാഹിദ് ഐക്യവുമായി ബന്ധപ്പെട്ട പ്രാദേശിക സമ്മേളനങ്ങള്‍ നടന്നുവരുന്നതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ കലഹം. ഐക്യ ചര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എ. അസ്ഗറലി സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇരു ഗ്രൂപ്പുകളും തമ്മില്‍ ആദര്‍ശപരമായ വിഷയങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണ് കലഹത്തിനു കാരണം.

ഔദ്യോഗിക വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ വിചിന്തനം വാരികയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലക്കത്തില്‍ വന്ന 'ഒരു വിശദീകരണം' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഐക്യത്തിനായി രൂപപ്പെടുത്തിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ലേഖനമെന്നാണ് വിമര്‍ശം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി വിലക്കിയ ലേഖനമാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം ലംഘിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമായുടെ അനുമതിയില്ലാതെ ആദര്‍ശപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഐക്യസമയത്ത് തീരുമാനമുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് ലേഖനം പുറത്തുവന്നത്.


മുതിര്‍ന്ന നേതാക്കളായ എ. അസ്ഗറലിയുടെയും എം. അബ്ദുറഹ്മാന്‍ സലഫിയുടെയും പേരിലാണ് ലേഖനം. സംഭവം വിവാദമായതോടെ അസ്ഗറലി നേതൃത്വത്തിന് രാജി നല്‍കിയിട്ടുണ്ട്. നേരത്തേ മടവൂര്‍ വിഭാഗം നേതാവായിരുന്നു ഇദ്ദേഹം. ഇതുപോലെ ഔദ്യോഗിക പക്ഷത്ത് നിന്ന് ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ എം. അബ്ദുറഹ്മാന്‍ സലഫിയും രാജിവയ്ക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. ആധുനിക കലാരൂപങ്ങളോടുള്ള ഇസ്‌ലാമിക സമീപനവുമായി ബന്ധപ്പെട്ട വിഷയമാണ് മുജാഹിദ് കെ.എന്‍.എം വിഭാഗവും മടവൂര്‍ വിഭാഗവും തമ്മില്‍ വീണ്ടും അഭിപ്രായ വ്യത്യാസമുണ്ടാവാന്‍ കാരണം.


കെ.എന്‍.എമ്മോ മുജാഹിദ് പണ്ഡിത വിഭാഗമായ കേരള ജംഇയ്യത്തുല്‍ ഉലമയോ ജിന്ന്,സിഹ്‌റ് വിവാദ വിഷയങ്ങളിലെ തെറ്റ് പരസ്യമായി തിരുത്തണമെന്നും ആധുനിക കലാരൂപങ്ങളോടുള്ള നിലപാട് തിരുത്തി പുരോഗമനപരമായ നിലപാട് സ്വീകരിക്കണമെന്നുമാണ് മര്‍ക്കസുദ്ദഅ്‌വ വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇരുവിഭാഗം മുജാഹിദുകളും ഒന്നായെന്ന പ്രഖ്യാപനത്തോടെ മുജാഹിദ് ഐക്യസമ്മേളനം കോഴിക്കോട്ട് നടന്നത്. എന്നാല്‍ പുതിയ രാജിയോടെ വീണ്ടും രണ്ടു ഗ്രൂപ്പുകളായി മാറിയിരിക്കുകയാണ്.


താഴെത്തട്ടില്‍ ഐക്യസമ്മേളനങ്ങള്‍ നടന്നു വരുന്നുണ്ടെങ്കിലും പ്രാദേശിക ഘടകങ്ങളിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഐക്യം പ്രഹസനമായിരിക്കുന്നതിനിടയിലാണ് പുതിയ വിവാദങ്ങള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  2 days ago
No Image

വിമാനത്താവളത്തില്‍ യാത്രക്കാരന്റെ മുഖത്തടിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ പൊലിസ് കേസെടുത്തു

National
  •  2 days ago
No Image

ക്രിസ്മസ്-പുതുവത്സര തിരക്ക്: ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിൻ സർവിസുകൾ; യാത്രക്കാർക്ക് ആശ്വാസം

Kerala
  •  2 days ago
No Image

ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങളും കടത്തി?; വ്യവസായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്; അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്.ഐ.ടി

Kerala
  •  2 days ago
No Image

റിയല്‍ എസ്റ്റേറ്റില്‍ കൊച്ചിയല്ല; രാജ്യത്തെ ടയര്‍ 2 നഗരങ്ങളില്‍ ഇനി തിരുവനന്തപുരം നമ്പര്‍ വണ്‍

Kerala
  •  2 days ago
No Image

മതനിന്ദ ആരോപണം വ്യാജം; ബംഗ്ലാദേശില്‍ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടത് തൊഴില്‍ തര്‍ക്കത്തെത്തുടർന്നെന്ന് കുടുംബം

International
  •  2 days ago
No Image

എസ്.ഐ.ആർ: വോട്ടർപട്ടിക ഇന്ന് വരും: 24 ലക്ഷത്തോളം പേർ പട്ടികയ്ക്ക് പുറത്തായേക്കും

Kerala
  •  2 days ago
No Image

യുപിയിൽ പ്രാർത്ഥനായോഗത്തിനിടെ റെയ്ഡ്; മതപരിവർത്തനം ആരോപിച്ച് നാല് പേരെ അറസ്റ്റ് ചെയ്തു

National
  •  2 days ago
No Image

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: കൂടുതൽ യാത്രക്കാർക്ക് യാത്രാ വൗച്ചറുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

National
  •  2 days ago