HOME
DETAILS

ഇറാന്‍ ഭരണവിരുദ്ധ പ്രക്ഷോഭം: അറസ്റ്റിലായത് 3,700 പേര്‍

  
backup
January 10, 2018 | 2:50 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d-2


തെഹ്‌റാന്‍: ഇറാനില്‍ രണ്ട് ആഴ്ച പിന്നിടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായത് 3,700 പേര്‍. ഇറാനെ പിടിച്ചുലച്ച പ്രക്ഷോഭത്തില്‍ വിവിധ നഗരങ്ങളില്‍നിന്നായാണ് ഇത്രയും പേരെ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. തെഹ്‌റാന്‍ പാര്‍ലമെന്റ് അംഗം മഹ്മൂദ് സാദഗിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ പുറത്തുവന്ന കണക്കുകളെക്കാളും പതിന്മടങ്ങു പേരാണ് എം.പി പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായത്. സര്‍ക്കാര്‍ മാധ്യമമായ ഐ.സി.എ.എന്‍.എയിലൂടെയാണ് എം.പി ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാര്‍ക്കു പുറമെ ഇന്റലിജന്‍സ് വൃത്തങ്ങളും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതിനാല്‍ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ലെന്നും സാദഗി പറഞ്ഞു. ഡിസംബര്‍ 28ന് ഇറാനിലെ വലിയ രണ്ടാമത്തെ നഗരമായ മഷ്ഹാദില്‍ ഉടലെടുത്ത പ്രക്ഷോഭത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അടക്കം 1,700 പേര്‍ അറസ്റ്റിലായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ ആകെ 22 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മഷ്ഹാദില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭം 80ഓളം ഗ്രാമീണ-നഗര ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണരംഗത്തെ അഴിമതി, തൊഴിലില്ലായ്മ, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അന്തരം തുടങ്ങിയവയെല്ലാം പ്രക്ഷോഭത്തിനു കാരണമായതായാണു കരുതപ്പെടുന്നത്. സിറിയ, യമന്‍, ലബനാന്‍, ഗസ്സ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇറാന്റെ ഇടപെടലും രാജ്യത്തിന്റെ വിദേശകാര്യ നയവും ചില പ്രക്ഷോഭകാരികള്‍ വിഷയമായി ഉയര്‍ത്തിയിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ക്കെതിരേയും പ്രക്ഷോഭകാരികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
അമേരിക്കയും ഇസ്‌റാഈലും സഊദി അറേബ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പ്രക്ഷോഭമെന്നാണ് ഇറാന്‍ വൃത്തങ്ങളുടെ പ്രതികരണം. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുരാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗമാണു പുതിയ സംഭവങ്ങളെന്ന് ഖാംനഇയും റൂഹാനിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയെ വിറപ്പിച്ച് അതിശൈത്യം; മഞ്ഞുവീഴ്ച്ച കനക്കുന്നു; 23 സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

International
  •  an hour ago
No Image

കോട്ടയത്ത് ഭാര്യയെ കമ്പിപ്പാരകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

ഫിലിപ്പീന്‍സില്‍ ബോട്ട് മുങ്ങി 15 മരണം; ബോട്ടിലുണ്ടായിരുന്നത് ജീവനക്കാര്‍ ഉള്‍പെടെ 359പേര്‍

International
  •  2 hours ago
No Image

സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം നേരിയ ഇടിവ്; റെക്കോര്‍ഡില്‍ തന്നെ

Kerala
  •  2 hours ago
No Image

'എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തില്‍ നിന്നുള്ള  എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി

Kerala
  •  3 hours ago
No Image

22ാം വയസ്സിൽ ലോക റെക്കോർഡ്; കിരീടം നഷ്‌ടമായ മത്സരത്തിൽ ചരിത്രമെഴുതി ബേബി എബിഡി

Cricket
  •  4 hours ago
No Image

പത്മവിഭൂഷണ്‍: പുരസ്‌കാരം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ച ശേഷം,നിലപാട് വ്യക്തമാക്കി വിഎസിന്റെ മകന്‍

Kerala
  •  4 hours ago
No Image

ഐക്യം പ്രായോഗികമല്ല; എസ്എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്നും പിന്മാറി എൻഎസ്എസ്

Kerala
  •  4 hours ago
No Image

'ഏത് പട്ടിക്ക് വേണം പത്മഭൂഷണ്‍, എനിക്ക് വേണ്ട, തന്നാലും ഞാന്‍ വാങ്ങില്ല....അതൊക്കെ പണം കൊടുത്താല്‍ കിട്ടുന്നതല്ലേ' സോഷ്യല്‍ മീഡിയയില്‍ വൈറലായി വെള്ളാപ്പള്ളിയുടെ പഴയ അഭിമുഖം

Kerala
  •  4 hours ago
No Image

ചരിത്രത്തിൽ ഒരാൾ മാത്രം; റിപ്പബ്ലിക് ദിനത്തിൽ സെഞ്ച്വറി നേടിയ ഇന്ത്യക്കാരൻ ആര്?

Cricket
  •  5 hours ago