HOME
DETAILS

ഇറാന്‍ ഭരണവിരുദ്ധ പ്രക്ഷോഭം: അറസ്റ്റിലായത് 3,700 പേര്‍

  
backup
January 10, 2018 | 2:50 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d-2


തെഹ്‌റാന്‍: ഇറാനില്‍ രണ്ട് ആഴ്ച പിന്നിടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായത് 3,700 പേര്‍. ഇറാനെ പിടിച്ചുലച്ച പ്രക്ഷോഭത്തില്‍ വിവിധ നഗരങ്ങളില്‍നിന്നായാണ് ഇത്രയും പേരെ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. തെഹ്‌റാന്‍ പാര്‍ലമെന്റ് അംഗം മഹ്മൂദ് സാദഗിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ പുറത്തുവന്ന കണക്കുകളെക്കാളും പതിന്മടങ്ങു പേരാണ് എം.പി പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായത്. സര്‍ക്കാര്‍ മാധ്യമമായ ഐ.സി.എ.എന്‍.എയിലൂടെയാണ് എം.പി ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാര്‍ക്കു പുറമെ ഇന്റലിജന്‍സ് വൃത്തങ്ങളും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതിനാല്‍ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ലെന്നും സാദഗി പറഞ്ഞു. ഡിസംബര്‍ 28ന് ഇറാനിലെ വലിയ രണ്ടാമത്തെ നഗരമായ മഷ്ഹാദില്‍ ഉടലെടുത്ത പ്രക്ഷോഭത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അടക്കം 1,700 പേര്‍ അറസ്റ്റിലായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ ആകെ 22 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മഷ്ഹാദില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭം 80ഓളം ഗ്രാമീണ-നഗര ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണരംഗത്തെ അഴിമതി, തൊഴിലില്ലായ്മ, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അന്തരം തുടങ്ങിയവയെല്ലാം പ്രക്ഷോഭത്തിനു കാരണമായതായാണു കരുതപ്പെടുന്നത്. സിറിയ, യമന്‍, ലബനാന്‍, ഗസ്സ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇറാന്റെ ഇടപെടലും രാജ്യത്തിന്റെ വിദേശകാര്യ നയവും ചില പ്രക്ഷോഭകാരികള്‍ വിഷയമായി ഉയര്‍ത്തിയിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ക്കെതിരേയും പ്രക്ഷോഭകാരികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
അമേരിക്കയും ഇസ്‌റാഈലും സഊദി അറേബ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പ്രക്ഷോഭമെന്നാണ് ഇറാന്‍ വൃത്തങ്ങളുടെ പ്രതികരണം. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുരാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗമാണു പുതിയ സംഭവങ്ങളെന്ന് ഖാംനഇയും റൂഹാനിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനാപുരത്ത് യു.ഡി.എഫ് - ബി.ജെ.പി ഡീല്‍; കണക്കുകള്‍ നിരത്തി കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  6 hours ago
No Image

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; സംഭവം അങ്കമാലിയില്‍, യു.പി സ്വദേശി പിടിയില്‍

Kerala
  •  7 hours ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് റിപ്പോര്‍ട്ട്; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി സൂചന

Kerala
  •  7 hours ago
No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  9 hours ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  9 hours ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  10 hours ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  10 hours ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  10 hours ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  10 hours ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  11 hours ago