HOME
DETAILS

ഇറാന്‍ ഭരണവിരുദ്ധ പ്രക്ഷോഭം: അറസ്റ്റിലായത് 3,700 പേര്‍

  
backup
January 10 2018 | 02:01 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d-2


തെഹ്‌റാന്‍: ഇറാനില്‍ രണ്ട് ആഴ്ച പിന്നിടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായത് 3,700 പേര്‍. ഇറാനെ പിടിച്ചുലച്ച പ്രക്ഷോഭത്തില്‍ വിവിധ നഗരങ്ങളില്‍നിന്നായാണ് ഇത്രയും പേരെ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. തെഹ്‌റാന്‍ പാര്‍ലമെന്റ് അംഗം മഹ്മൂദ് സാദഗിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ പുറത്തുവന്ന കണക്കുകളെക്കാളും പതിന്മടങ്ങു പേരാണ് എം.പി പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായത്. സര്‍ക്കാര്‍ മാധ്യമമായ ഐ.സി.എ.എന്‍.എയിലൂടെയാണ് എം.പി ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാര്‍ക്കു പുറമെ ഇന്റലിജന്‍സ് വൃത്തങ്ങളും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതിനാല്‍ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ലെന്നും സാദഗി പറഞ്ഞു. ഡിസംബര്‍ 28ന് ഇറാനിലെ വലിയ രണ്ടാമത്തെ നഗരമായ മഷ്ഹാദില്‍ ഉടലെടുത്ത പ്രക്ഷോഭത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അടക്കം 1,700 പേര്‍ അറസ്റ്റിലായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ ആകെ 22 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മഷ്ഹാദില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭം 80ഓളം ഗ്രാമീണ-നഗര ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണരംഗത്തെ അഴിമതി, തൊഴിലില്ലായ്മ, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അന്തരം തുടങ്ങിയവയെല്ലാം പ്രക്ഷോഭത്തിനു കാരണമായതായാണു കരുതപ്പെടുന്നത്. സിറിയ, യമന്‍, ലബനാന്‍, ഗസ്സ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇറാന്റെ ഇടപെടലും രാജ്യത്തിന്റെ വിദേശകാര്യ നയവും ചില പ്രക്ഷോഭകാരികള്‍ വിഷയമായി ഉയര്‍ത്തിയിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ക്കെതിരേയും പ്രക്ഷോഭകാരികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
അമേരിക്കയും ഇസ്‌റാഈലും സഊദി അറേബ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പ്രക്ഷോഭമെന്നാണ് ഇറാന്‍ വൃത്തങ്ങളുടെ പ്രതികരണം. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുരാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗമാണു പുതിയ സംഭവങ്ങളെന്ന് ഖാംനഇയും റൂഹാനിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസം വീണെങ്കിലും ഒന്നാമത് തന്നെ; ഡേവിഡിന്റെ സിക്സർ മഴയിൽ പിറന്നത് വമ്പൻ നേട്ടം

Cricket
  •  2 months ago
No Image

മിഥുൻ ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂൾ സർക്കാർ ഏറ്റെടുത്തു; സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‍മെന്റിനെ പിരിച്ചുവിട്ടു

Kerala
  •  2 months ago
No Image

ലോകകപ്പ് ജേതാവിനെ റാഞ്ചി ഇന്റർ മയാമി; മെസിയും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Football
  •  2 months ago
No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനെ കണ്ടെത്തി; കോളേജിന് പുറകിൽ നിന്ന് ആദ്യം കണ്ടത് നാട്ടുകാർ

Kerala
  •  2 months ago
No Image

രാജസ്ഥാനില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു കുട്ടികള്‍ മരിച്ച സംഭവത്തില്‍ അധ്യാപകരുടേത് ഭാഗത്ത് ഗുരുതര വീഴ്ച

Kerala
  •  2 months ago
No Image

ചരിത്രത്തിലാദ്യം...പകരക്കാരനായിറങ്ങി ലോക റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ സൂപ്പർതാരം

Cricket
  •  2 months ago
No Image

അയോധ്യയിൽ ഓട്ടോയിലെത്തിയ കുടുംബം വൃദ്ധയെ റോഡരികിൽ ഉപേക്ഷിച്ചു; ആശുപത്രിയിൽ ദാരുണാന്ത്യം 

National
  •  2 months ago
No Image

ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി

Kerala
  •  2 months ago
No Image

ശക്തമായ മഴ; ഷോളയാർ ഡാമിന്റെ സ്പിൽവേ ഷട്ടർ ഉയർത്തി

Kerala
  •  2 months ago
No Image

പാലക്കാട്ടെ മാതൃശിശു ആശുപത്രിയില്‍ ലേബര്‍ റൂമടക്കം ചോര്‍ന്നൊലിക്കുന്നു

Kerala
  •  2 months ago