HOME
DETAILS

ഇറാന്‍ ഭരണവിരുദ്ധ പ്രക്ഷോഭം: അറസ്റ്റിലായത് 3,700 പേര്‍

  
backup
January 10, 2018 | 2:50 AM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d-2


തെഹ്‌റാന്‍: ഇറാനില്‍ രണ്ട് ആഴ്ച പിന്നിടുന്ന ഭരണവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായത് 3,700 പേര്‍. ഇറാനെ പിടിച്ചുലച്ച പ്രക്ഷോഭത്തില്‍ വിവിധ നഗരങ്ങളില്‍നിന്നായാണ് ഇത്രയും പേരെ പൊലിസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. തെഹ്‌റാന്‍ പാര്‍ലമെന്റ് അംഗം മഹ്മൂദ് സാദഗിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
നേരത്തെ പുറത്തുവന്ന കണക്കുകളെക്കാളും പതിന്മടങ്ങു പേരാണ് എം.പി പുറത്തുവിട്ട ഔദ്യോഗിക കണക്കുപ്രകാരം സമരത്തിന്റെ ഭാഗമായി അറസ്റ്റിലായത്. സര്‍ക്കാര്‍ മാധ്യമമായ ഐ.സി.എ.എന്‍.എയിലൂടെയാണ് എം.പി ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ ജീവനക്കാര്‍ക്കു പുറമെ ഇന്റലിജന്‍സ് വൃത്തങ്ങളും പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്തതിനാല്‍ യഥാര്‍ഥ ചിത്രം ഇനിയും വ്യക്തമല്ലെന്നും സാദഗി പറഞ്ഞു. ഡിസംബര്‍ 28ന് ഇറാനിലെ വലിയ രണ്ടാമത്തെ നഗരമായ മഷ്ഹാദില്‍ ഉടലെടുത്ത പ്രക്ഷോഭത്തില്‍ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ അടക്കം 1,700 പേര്‍ അറസ്റ്റിലായതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംഭവത്തില്‍ ആകെ 22 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
മഷ്ഹാദില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭം 80ഓളം ഗ്രാമീണ-നഗര ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഭരണരംഗത്തെ അഴിമതി, തൊഴിലില്ലായ്മ, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അന്തരം തുടങ്ങിയവയെല്ലാം പ്രക്ഷോഭത്തിനു കാരണമായതായാണു കരുതപ്പെടുന്നത്. സിറിയ, യമന്‍, ലബനാന്‍, ഗസ്സ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്‌നങ്ങളിലുള്ള ഇറാന്റെ ഇടപെടലും രാജ്യത്തിന്റെ വിദേശകാര്യ നയവും ചില പ്രക്ഷോഭകാരികള്‍ വിഷയമായി ഉയര്‍ത്തിയിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ, പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവര്‍ക്കെതിരേയും പ്രക്ഷോഭകാരികള്‍ മുദ്രാവാക്യം മുഴക്കിയിരുന്നു.
അമേരിക്കയും ഇസ്‌റാഈലും സഊദി അറേബ്യയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പ്രക്ഷോഭമെന്നാണ് ഇറാന്‍ വൃത്തങ്ങളുടെ പ്രതികരണം. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള ശത്രുരാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗമാണു പുതിയ സംഭവങ്ങളെന്ന് ഖാംനഇയും റൂഹാനിയും കുറ്റപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  2 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  2 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  2 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  2 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  2 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  2 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  2 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  2 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  2 days ago