HOME
DETAILS

ദേശീയപാതാ വികസനത്തെ എതിര്‍ക്കുന്നവര്‍  കമ്മ്യൂണിസ്റ്റുകാരല്ലാതായിത്തീരുമെന്ന് മന്ത്രി സുധാകരന്‍

  
backup
January 10, 2018 | 4:24 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%8e%e0%b4%a4%e0%b4%bf%e0%b4%b0

കണ്ണൂര്‍: ദേശീയപാത വികസനത്തെ എതിര്‍ക്കുന്നവര്‍ താത്വികമായി കമ്മ്യൂണിസ്റ്റുകാരല്ലാതായി തീരുമെന്ന് മന്ത്രി ജി സുധാകരന്‍. തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍പാടം നികത്തി ബൈപ്പാസ് പണിയുന്നതിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ തന്നെ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് കണ്ണൂര്‍ ഇരിണാവില്‍ പൊതുചടങ്ങില്‍ സംസാരിക്കവെ മന്ത്രിയുടെ പരാമര്‍ശം. വയല്‍കിളികളുടെ സമരത്തിന് പിന്തുണ നല്‍കിയതിന് കഴിഞ്ഞ ദിവസം 11 പേരെ സി.പി.എം പുറത്താക്കിയിരുന്നു.  'എതിര്‍ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ അത്തരത്തില്‍ എതിര്‍ക്കുമ്പോള്‍ അത് നാടിന്റെ വികസനത്തെ ഇല്ലാതാക്കാനുള്ള തരത്തിലാവരുത്. വയല്‍കിളികളുടെ സമരത്തില്‍ സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. പിന്നെ എതിര്‍പ്പുമായി വരുന്നത് ഫലത്തില്‍ കമ്മ്യൂണിസ്റ്റ് ബോധമില്ലാത്തതുകൊണ്ടാണ്. ദേശീയപാത വേണമെന്ന് അവര്‍ക്കുമറിയാം. പിന്നെന്തിനാണ് ഈ സമരം. കമ്മ്യൂണിസ്റ്റുകാര്‍ പബ്ലിക്ക് സമരത്തിനായി മുതിരരുത്.' - മന്ത്രി പറഞ്ഞു.  തീവ്രവാദിവിഭാഗങ്ങളെയും മറ്റും കൂട്ടുപിടിച്ച് സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ ചിലഭാഗങ്ങളില്‍ ഉണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വയല്‍ക്കിളി പ്രതിനിധികള്‍ക്ക് താന്‍ നല്‍കിയ വാക്ക് പാലിക്കുകയും അതനുസരിച്ച് ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ മാറ്റിയ അലൈന്‍മെന്റിനെതിരേയും പ്രതിഷേധവുമായി വരുന്ന നിലപാട് ശരിയല്ലെന്നും വികസനവിരുദ്ധമായ നിലപാട് അവര്‍ മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ച് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; പുറകെ സ്ത്രീധനം ചോദിച്ച് ഭർത്താവിന്റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി

crime
  •  3 days ago
No Image

ബഹ്റൈന്‍ സാമ്പത്തിക മേഖലയില്‍ ലുലുവിന്റെ പങ്ക് വലുത്: എം.എ യൂസഫലിയെ പ്രശംസിച്ച് ഹമദ് രാജാവ്

bahrain
  •  3 days ago
No Image

അസൂയയുള്ളവർ പറഞ്ഞു കൊണ്ടിരിക്കട്ടെ'; സ്ട്രൈക്ക് റേറ്റ് വിവാദത്തിൽ പൊട്ടിത്തെറിച്ച് രഹാനെ, വിമർശകർക്ക് മറുപടി!

Cricket
  •  3 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം: ടി.പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Kerala
  •  3 days ago
No Image

ഇസ്‌റാഈലില്‍ ഇറാന്‍ മിസൈല്‍ വര്‍ഷം: നഗരങ്ങളില്‍ അപായ സൈറണുകള്‍, കനത്ത ജാഗ്രത

International
  •  3 days ago
No Image

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

Kerala
  •  3 days ago
No Image

കൊൽക്കത്തക്കെതിരെ തകർപ്പൻ ബാറ്റിംഗ്, പിന്നാലെ എട്ടിന്റെ പണി; അഭിഷേക് ശർമയ്ക്ക് വൻ പിഴ, നടപടി അച്ചടക്കലംഘനത്തിന്

Cricket
  •  3 days ago
No Image

ബാവലി പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു: വിനോദയാത്ര വിങ്ങലായി

Kerala
  •  3 days ago
No Image

യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

crime
  •  3 days ago
No Image

പെരിന്തൽമണ്ണയിൽ ഡോക്ടർക്ക് നേരെ ക്രൂരമർദ്ദനം; നാല് സ്ത്രീകൾ ചേർന്ന് പരിശോധനാ മുറിയിൽ വെച്ച് ആക്രമിച്ചു, ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

crime
  •  3 days ago