HOME
DETAILS

ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം

  
backup
March 14 2018 | 01:03 AM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-2



ഗസ്സ: ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുല്ലയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. പ്രധാനമന്ത്രിയും സംഘാംഗങ്ങളും തലനാരിഴയ്ക്കു വന്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു. സംഭവത്തില്‍ അഞ്ചു സുരക്ഷാ ജീവനക്കാര്‍ക്കു നിസാരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ ഗസ്സയിലാണു സംഭവം. ബൈത്ത് ഹാനൂന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലുള്ള ഇറസ് ചെക്ക്‌പോയിന്റ് വഴി പ്രധാനമന്ത്രിയും സംഘവും കടന്നുപോകുമ്പോള്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇവിടെ മലിനജല ശുദ്ധീകരണകേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഹംദുല്ല. ഫലസ്തീന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി മാജിദ് ഫറജും സംഘത്തിലുണ്ടായിരുന്നു.
ആക്രമണത്തെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. സംഭവം ഭീകരാക്രമണമാണെന്നും ഗസ്സയുടെ നിയന്ത്രണം കൈയാളുന്ന ഹമാസാണ് ആക്രമണം നടത്തിയതെന്നും അബ്ബാസിന്റെ ഫത്തഹ് പാര്‍ട്ടി ഇന്‍ഫര്‍മേ ഷന്‍ വിഭാഗം മേധാവി മുനീര്‍ അല്‍ ജാഗൂബ് ആരോപിച്ചു. ഇരുകക്ഷികളും തമ്മിലുള്ള അനുരഞ്ജനശ്രമങ്ങള്‍ക്കു തുരങ്കം വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആരോപണങ്ങള്‍ ഹമാസ് തള്ളിക്കളഞ്ഞു. സംഭവത്തില്‍ തങ്ങള്‍ക്കെതിരേ ആരോപണമുന്നയിക്കുന്നതു രാഷ്ട്രീയപ്രേരിതമാണെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അല്‍ ബൂസം കുറ്റപ്പെടുത്തി. സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ഇയാദ് അറിയിച്ചു.
ഫലസ്തീനില്‍ വര്‍ഷങ്ങളായി പരസ്പര വൈരം തുടരുന്ന രാഷ്ട്രീയ കക്ഷികളാണ് ഹമാസും ഫത്തഹ് പാര്‍ട്ടിയും. യഥാക്രമം ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇരുകക്ഷികളും നടത്തുന്ന സമാന്തര ഭരണങ്ങള്‍ അവസാനിപ്പിച്ച് ഒറ്റ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തീരുമാനമായിരുന്നു. ഈജിപ്തിന്റെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന നടപടി ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago