HOME
DETAILS

രാസപ്രയോഗം: റഷ്യയെ ഒറ്റപ്പെടുത്താന്‍ ഒറ്റക്കെട്ടായി യൂറോപ് റഷ്യയിലേക്കുള്ള ഇ.യു അംബാസഡറെ തിരിച്ചുവിളിച്ചു

  
Web Desk
March 23 2018 | 18:03 PM

%e0%b4%b0%e0%b4%be%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%af%e0%b5%86-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa


ബ്രസല്‍സ്: ബ്രിട്ടന്റെ മുന്‍ ഇരട്ടച്ചാരനു നേരെയുള്ള വധശ്രമത്തില്‍ പ്രതിഷേധിച്ച് റഷ്യക്കെതിരേ കൂടുതല്‍ പ്രതികാര നടപടിക്കു നീക്കവുമായി യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതടക്കം കടുത്ത നടപടികളിലേക്കു നീങ്ങാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ യോഗം തീരുമാനിച്ചു. അതിനിടെ, റഷ്യയിലുള്ള ഇ.യു അംബാസഡറെ തിരിച്ചുവിളിച്ചു.
മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കുമെതിരായ വധശ്രമത്തെ കഴിഞ്ഞ ദിവസം 28 അംഗ യൂറോപ്യന്‍ യൂനിയന്‍ ശക്തമായി അപലപിക്കുകയും സംഭവത്തില്‍ ബ്രിട്ടനു പിന്തുണ ഉറപ്പാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഓരോ അംഗരാജ്യങ്ങളും തുടര്‍നടപടികളുമായി മുന്നോട്ടുവരുമെന്ന് യോഗത്തില്‍ അധ്യക്ഷനായ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് അറിയിച്ചു.
ഫ്രാന്‍സും ജര്‍മനിയും റഷ്യക്കെതിരായ സത്വരനടപടികളിലേക്ക് ഉടന്‍ നീങ്ങുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. രാജ്യത്തെ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നതിനു പുറമെ വേറെയും തരത്തിലുള്ള പ്രതികാര നടപടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സംഭവം തങ്ങളുടെ കൂടി രാജ്യത്തിന്റെ സുരക്ഷയ്ക്കും യൂറോപ്യന്‍ യൂനിയന്റെ പരമാധികാരത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. എന്തു നടപടികളാണു കൈക്കൊള്ളേണ്ടതെന്ന കാര്യത്തില്‍ ഇ.യു ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ അറിയിച്ചു.
ചെക്ക് റിപബ്ലിക്ക്, ലിത്വാനിയ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളും ഇതേ നടപടി തന്നെ പിന്തുടര്‍ന്നേക്കുമെന്നാണു കരുതപ്പെടുന്നത്.
അതേസമയം, ഇത് ബ്രിട്ടന്റെ നേതൃത്വത്തിലുള്ള റഷ്യന്‍ വിരുദ്ധ കാംപയിനാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും റഷ്യ പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം തൊഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  6 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  41 minutes ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  7 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  9 hours ago