HOME
DETAILS

റോയല്‍ ഡെന്റല്‍ കോളജില്‍ ഭക്ഷ്യ വിഷബാധ

  
backup
April 13, 2018 | 6:00 AM

%e0%b4%b1%e0%b5%8b%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

ആനക്കര: കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികളെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലിശ്ശേരി റോയല്‍ ഡെന്റല്‍ കോളജിലാണ് സംഭവം. 300 ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ 76 ഓളം പേരെയാണ് ആശുപത്രികളിലെത്തിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ കഫ്‌സ ഉണ്ടാക്കിയിരുന്നു. പിറ്റേന്ന് കുറച്ചു പേര്‍ക്ക് വയറിളക്കം, മനംപിരട്ടല്‍, ശരീരവേദന, പനി, ഛര്‍ദി തുടങ്ങിയ അസ്വസ്ഥകളുണ്ടായി. കൂടുതല്‍ പേര്‍ക്ക് പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് വൈകീട്ടോടെ കുട്ടികളെ പെരുമ്പിലാവിലും, ചങ്ങരംകുളത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചങ്ങരംകുളത്തെ ആശുപത്രിയിലെത്തിച്ചവരുടെ കൂട്ടത്തില്‍ രണ്ടു പേര്‍ ഗര്‍ഭിണികളായതിനാല്‍ അഡ്മിറ്റ് ചെയ്തു. ഇവിടെ ആകെ പതിനാറു പേരെ എത്തിച്ചതില്‍ ആകെ നാലു പേര്‍ക്കു മാത്രമാണ് കിടത്തിച്ചികിത്സ വേണ്ടി വന്നത്. മറ്റുള്ളവര്‍ക്കു ആന്റബയോട്ടിക്കുകളുള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി പറഞ്ഞയച്ചു. പെരുമ്പിലാവിലെ ആശുപത്രിയില്‍ ആകെ 60 പേരെ എത്തിച്ചതില്‍ ആറു പേരെ നിരീക്ഷണത്തില്‍ വെച്ചു. മറ്റുള്ളവര്‍ക്ക് മരുന്നു ചികിത്സ നല്‍കി. എന്നാല്‍, അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ഇവരില്‍ പലരും വ്യാഴാഴ്ച രാവിലെ ആശുപത്രികളില്‍ തിരികെയെത്തി. മിക്കവരും ചികിത്സയെടുത്തു ഉച്ചയോടെ ആശുപത്രി വിട്ടു. ഭക്ഷ്യ വിഷ ബാധ തന്നെയാവാനാണ് സാധ്യതയെന്നാണ് രണ്ട് ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ അഭിപ്രായം. സംഭവമറിഞ്ഞു ചാലിശ്ശേരി, കപ്പൂര്‍ പഞ്ചായത്തുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലിസ് എന്നിവര്‍ കോളജിലെത്തി. ഹോസ്റ്റല്‍ അടുക്കളയടക്കം പരിശോധിക്കുകയും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. അടുക്കള അടച്ചിടുകയും, ഹോസ്റ്റലിനു വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം തീര്‍ത്തും ആകസ്മികമാണെന്നും, കോളജിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും,അടുക്കള നവീകരിക്കുന്നതിനുള്ള പണികള്‍ നടത്താനിരിക്കുകയാണെന്നും കോളജിലെ ജനറല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹൈദര്‍ അലി പറഞ്ഞു. വേനലായതു കൊണ്ടും, രണ്ട് ദിവസം അടുപ്പിച്ചു ബിരിയാണി കഴിച്ചതു കൊണ്ടുമാകാം ഇങ്ങനെ വന്നതെന്നും, കുട്ടികളെ സമയത്തിനു ആശുപത്രിയിലെത്തിച്ചുവെന്നും പ്രിന്‍സിപ്പല്‍ ഡോ.അനുരാധ സുനില്‍ പ്രതികരിച്ചു. അതേ സമയം, ഹോസ്റ്റല്‍ അടുക്കള പരിശോധിച്ചതില്‍ ശുചിത്വ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെന്നും, പാചകത്തിനുപയോഗിച്ച എണ്ണ, കുടിവെള്ളം എന്നിവയും കാരണമാകാമെന്നും ചാലിശ്ശേരി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചവര്‍ക്കും, അല്ലാത്തവര്‍ക്കും അസ്വസ്ഥതയുണ്ടാ യിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ഭക്ഷണ സാമ്പിള്‍ കിട്ടിയില്ല. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിക്കാന്‍ പാലക്കാട് ജില്ലാ ആശുപത്രി ലാബിലേക്കയച്ചിട്ടുണ്ട്. ഫലം വന്നാലേ കൂടുതല്‍ പറയാനാവൂ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബ്ലോക്ക് ഹെല്‍ത്ത് സൂപ്രണ്ടിനും,ഡി.എം.ഒക്കും അയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റം ചുമത്താതെ ഡോ. ഹുസാമിനെ ഇസ്‌റാഈല്‍ തടവിലാക്കിയിട്ട് ഒരു വര്‍ഷം

International
  •  8 hours ago
No Image

വടക്കേപ്പുഴ ടൂറിസം പദ്ധതിക്ക് കെ.എസ്.ഇ.ബിയുടെ പച്ചക്കൊടി

Kerala
  •  8 hours ago
No Image

പിതാവിൻ്റെ കർമപഥങ്ങൾ പിന്തുടരാൻ എ.പി സ്മിജി; മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി ഉണ്ണികൃഷ്ണന്റെ മകൾ ഇനി വൈസ് പ്രസിഡന്റ്

Kerala
  •  8 hours ago
No Image

കൊല്ലം സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു

oman
  •  9 hours ago
No Image

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറികളും അപ്രതീക്ഷിത കൂട്ടുകെട്ടുകളും

Kerala
  •  9 hours ago
No Image

എസ്ഐആർ; കരട് പട്ടിക പരിശോധിക്കാനായി കോൺഗ്രസിന്റെ നിശാ ക്യാമ്പ് ഇന്ന്

Kerala
  •  9 hours ago
No Image

വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്

Kerala
  •  16 hours ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

Kerala
  •  16 hours ago
No Image

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

Kerala
  •  17 hours ago
No Image

സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'

International
  •  17 hours ago