HOME
DETAILS

ചീഫ് ജസ്റ്റിസിനെതിരായ ശാന്തി ഭൂഷന്റെ ഹരജി പരിഗണിക്കാന്‍ തീരുമാനം

  
backup
April 14, 2018 | 2:05 AM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b6%e0%b4%be

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരപരിധി ചോദ്യംചെയ്ത് മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് രണ്ടംഗ ബെഞ്ച് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 27ന് വാദം കേള്‍ക്കും.
സമാന കേസ് നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി ജസ്റ്റിസ് ചെലമേശ്വറും തള്ളി.
24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു ഉത്തരവുകൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് ചെലമേശ്വര്‍ കേസ് പരിഗണിക്കാന്‍ വിസമ്മതം അറിയിച്ചത്. ഇതേതുടര്‍ന്ന് ഹരജിക്കാരന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെ കേസ് വീണ്ടും സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് പരിഗണിക്കാന്‍ തീരുമാനിച്ചത്. കേസില്‍ ശാന്തി ഭൂഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുശ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹാജരായത്. കേസുകള്‍ ഏത് ബെഞ്ചിനു വിടണമെന്നത് കൊളീജിയം വിളിച്ചുചേര്‍ത്ത് നിര്‍ണയിക്കണമെന്നതാണോ നിങ്ങളുടെ ആവശ്യമെന്ന് വാദംകേള്‍ക്കലിന് തുടക്കമിട്ട് ജസ്റ്റിസ് സിക്രി ഹരജിക്കാരോട് ചോദിച്ചു.
അതേ എന്നു പ്രതികരിച്ച ദുശ്യന്ത് ദവെ, കേസുകള്‍ വിഭജിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് നിയമം ലംഘിച്ചെന്ന് വ്യക്തമാക്കി. ദിവസേന നൂറുകണക്കിനു കേസുകള്‍ സുപ്രിംകോടതി മുന്‍പാകെയെത്തുമെന്നും അതെല്ലാം വിഭജിക്കാനായി കൊളീജിയം വിളിച്ചുചേര്‍ക്കല്‍ പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഭൂഷണ്‍ പറഞ്ഞു. തുടര്‍ന്ന് പ്രത്യേക രാഷ്ട്രീയ സ്വഭാവമുള്ളതും വൈകാരികവുമായ കേസുകള്‍ മാത്രം കൂടിയാലോചനയിലൂടെ തീരുമാനിച്ചാല്‍ മതിയെന്ന് ദവെ വ്യക്തമാക്കി.
ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് ചോദ്യംചെയ്യുന്നതടക്കമുള്ള 14 കേസുകളും ഉദാഹരണമായി ദവെ ഓര്‍മിപ്പിച്ചു.
തങ്ങള്‍ ഏതെങ്കിലും വ്യക്തിയെയല്ല ഉന്നംവയ്ക്കുന്നതെന്നും സ്ഥാപനത്തിന്റെ സുതാര്യത മാത്രമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 10 മാസം പ്രായമുള്ള പെണ്‍കുഞ്ഞ്

Kerala
  •  21 days ago
No Image

നിതിന്‍ രാജിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍ 

National
  •  21 days ago
No Image

നെതന്യാഹുവിന്റെ ഫോണ്‍കാള്‍ ഇറാന്‍-യു.എസ് വെടിനിര്‍ത്തല്‍ ചര്‍ച്ചയുടെ ഗതിമാറ്റിയതെങ്ങനെ

International
  •  21 days ago
No Image

ബാറ്റ് പരിശോധനയ്ക്കിടെ തർക്കം; ഒഫീഷ്യൽസിനോട് ദേഷ്യപ്പെട്ട് രോഹിത് ശർമ്മ; വാങ്കഡെയിൽ നാടകീയ രംഗങ്ങൾ

Cricket
  •  21 days ago
No Image

വല്ലാര്‍പ്പാടത്ത് അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച് മകന്‍; ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  21 days ago
No Image

മൈതാനത്ത് സഹോദര സ്നേഹമില്ല! ഹാർദിക് പുറത്തായപ്പോൾ ക്രുനാലിന്റെ 'വൈൽഡ്' ആഘോഷം; കലിപ്പിച്ച് മുംബൈ നായകൻ

Cricket
  •  21 days ago
No Image

'f(f(O))>f(O)' യു.എസിന്റെ ഹോര്‍മുസ് ഉപരോധ ഭീഷണിക്ക് മറുപടിയായി ഇറാന്റെ 'ഗണിതശാസ്ത്ര' താക്കീത്

International
  •  21 days ago
No Image

''ചൂട് മൂലം ഫോണ്‍ പൊട്ടിത്തെറിക്കാം, 55 ഡിഗ്രി വരെ താപനില ഉയരും''; വ്യാജ പ്രചരണത്തില്‍ വീഴല്ലേ... ജാഗ്രത വേണമെന്ന് അറിയിപ്പ്

Kerala
  •  21 days ago
No Image

വേനൽക്കാലം കടുക്കുന്നു, നീളുന്നു; 1960-കളെ അപേക്ഷിച്ച് 30 ദിവസത്തോളം ദൈർഘ്യം വർധിച്ചതായി പഠനം

International
  •  21 days ago
No Image

'കിരീടങ്ങൾ ആ ഇതിഹാസത്തെ ബാലൺ ഡി ഓറിലേക്ക് എത്തിക്കും'; പ്രീമിയർ ലീഗ് റെക്കോർഡുകളെക്കാൾ വലുത് നേട്ടങ്ങളെന്ന് ബ്രൂണോ ഫെർണാണ്ടസ്

Football
  •  21 days ago