HOME
DETAILS

ചീഫ് ജസ്റ്റിസിനെതിരായ ശാന്തി ഭൂഷന്റെ ഹരജി പരിഗണിക്കാന്‍ തീരുമാനം

  
backup
April 14, 2018 | 2:05 AM

%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b6%e0%b4%be

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരപരിധി ചോദ്യംചെയ്ത് മുന്‍ കേന്ദ്ര നിയമമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനോട് രണ്ടംഗ ബെഞ്ച് അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസില്‍ ഈ മാസം 27ന് വാദം കേള്‍ക്കും.
സമാന കേസ് നേരത്തേ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെ വ്യാഴാഴ്ച ശാന്തി ഭൂഷണ്‍ നല്‍കിയ ഹരജി ജസ്റ്റിസ് ചെലമേശ്വറും തള്ളി.
24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു ഉത്തരവുകൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് ചെലമേശ്വര്‍ കേസ് പരിഗണിക്കാന്‍ വിസമ്മതം അറിയിച്ചത്. ഇതേതുടര്‍ന്ന് ഹരജിക്കാരന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെ കേസ് വീണ്ടും സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് പരിഗണിക്കാന്‍ തീരുമാനിച്ചത്. കേസില്‍ ശാന്തി ഭൂഷന് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ദുശ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹാജരായത്. കേസുകള്‍ ഏത് ബെഞ്ചിനു വിടണമെന്നത് കൊളീജിയം വിളിച്ചുചേര്‍ത്ത് നിര്‍ണയിക്കണമെന്നതാണോ നിങ്ങളുടെ ആവശ്യമെന്ന് വാദംകേള്‍ക്കലിന് തുടക്കമിട്ട് ജസ്റ്റിസ് സിക്രി ഹരജിക്കാരോട് ചോദിച്ചു.
അതേ എന്നു പ്രതികരിച്ച ദുശ്യന്ത് ദവെ, കേസുകള്‍ വിഭജിക്കുന്ന കാര്യത്തില്‍ ചീഫ് ജസ്റ്റിസ് നിയമം ലംഘിച്ചെന്ന് വ്യക്തമാക്കി. ദിവസേന നൂറുകണക്കിനു കേസുകള്‍ സുപ്രിംകോടതി മുന്‍പാകെയെത്തുമെന്നും അതെല്ലാം വിഭജിക്കാനായി കൊളീജിയം വിളിച്ചുചേര്‍ക്കല്‍ പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഭൂഷണ്‍ പറഞ്ഞു. തുടര്‍ന്ന് പ്രത്യേക രാഷ്ട്രീയ സ്വഭാവമുള്ളതും വൈകാരികവുമായ കേസുകള്‍ മാത്രം കൂടിയാലോചനയിലൂടെ തീരുമാനിച്ചാല്‍ മതിയെന്ന് ദവെ വ്യക്തമാക്കി.
ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാകേഷ് അസ്താനയെ സി.ബി.ഐ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് ചോദ്യംചെയ്യുന്നതടക്കമുള്ള 14 കേസുകളും ഉദാഹരണമായി ദവെ ഓര്‍മിപ്പിച്ചു.
തങ്ങള്‍ ഏതെങ്കിലും വ്യക്തിയെയല്ല ഉന്നംവയ്ക്കുന്നതെന്നും സ്ഥാപനത്തിന്റെ സുതാര്യത മാത്രമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും കപില്‍ സിബല്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ഡ്രോൺ ആക്രമണം തകർത്ത് ഖത്തർ; വ്യോമാതിർത്തിയിൽ കനത്ത ജാഗ്രത

qatar
  •  9 days ago
No Image

യുഎഇയിൽ വീണ്ടും ഡ്രോൺ ആക്രമണം: ഫുജൈറയിലെ പെട്രോളിയം പ്ലാന്റിൽ തീപിടുത്തം; ആളപായമില്ല

uae
  •  10 days ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി, പി.പി ദിവ്യയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും

Kerala
  •  10 days ago
No Image

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ഒളിവിൽ പോയ പുരോഹിതൻ വേളാങ്കണ്ണിയിൽ പിടിയിൽ

Kerala
  •  10 days ago
No Image

ഇറാൻ ആക്രമണം; യുഎഇ പ്രസിഡന്റുമായി സംസാരിച്ച് സഊദി കിരീടാവകാശി; മേഖലയിൽ സമാധാനത്തിന് ആഹ്വാനം ചെയ്തു

uae
  •  10 days ago
No Image

കോണ്‍ഗ്രസ് കൈവിട്ടു; സി.സി മുകുന്ദന്‍ ബി.ജെ.പിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  10 days ago
No Image

ഹോര്‍മുസ് പാത തുറക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് സഹായം ആവശ്യപ്പെട്ട് ട്രംപ്; കൂടെ നിന്നില്ലെങ്കില്‍ നാറ്റോയുടെ ഭാവി 'വളരെ മോശ'മാകുമെന്ന്

International
  •  10 days ago
No Image

സഞ്ജുവിനെ പോലൊരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതം സംഭവിക്കും: റിക്കി പോണ്ടിങ്

Cricket
  •  10 days ago
No Image

പയ്യന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍; ടി.ഐ മധുസൂദനെതിരെ മത്സരിക്കും

Kerala
  •  10 days ago
No Image

ഗെയ്‌ലിന്റെ 175 റൺസിന്റെ റെക്കോർഡ് തകർക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  10 days ago