HOME
DETAILS

ഹാരിസണ്‍ ഭൂമി: സര്‍ക്കാരിന്റെ പരാജയത്തില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

  
backup
April 14, 2018 | 4:14 AM

%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

 

 

കോട്ടയം: ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി റോണി കെ. ബേബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി റവന്യു മന്ത്രി, റവന്യു സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നുവെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹാരിസണ്‍ മലയാളം കമ്പനിയുമായാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്.
തങ്ങള്‍ക്കെതിരായ സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്തി ക്ഷമാപൂര്‍വം കേട്ടതിന് നന്ദി അറിയിച്ച് ഹാരിസണ്‍ കമ്പനി അധികൃതര്‍ 2016ല്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
ഹാരിസണിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സുശീല ആര്‍. ഭട്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സമയത്താണ് കൂടിക്കാഴ്ചകളെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനത്തിനും പരിഗണനാ വിഷയങ്ങള്‍ക്കും അനുകൂലമായി നിയമോപദേശം നല്‍കിയ നിയമസെക്രട്ടറി തന്നെ സ്‌പെഷ്യല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത് ഈ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ്.എന്തുറപ്പാണ് ഹാരിസണ്‍ കമ്പനി അധികൃതര്‍ക്ക് കൂടിക്കാഴ്ചകളില്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും റോണി കെ. ബേബി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം-കായംകുളം മെമുവില്‍ പുക; യാത്രക്കാരെ പുറത്തിറക്കി

Kerala
  •  a day ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ക്ലോക്ക് ടവര്‍ തകര്‍ന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

Kerala
  •  a day ago
No Image

കടൽ പ്രക്ഷുബ്ധമായേക്കും, ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക; ദുബൈ, അബുദബി തീരങ്ങളിൽ കനത്ത ജാഗ്രത

uae
  •  a day ago
No Image

പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി 

International
  •  a day ago
No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  a day ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  a day ago
No Image

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

Kerala
  •  a day ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  a day ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  a day ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  a day ago