HOME
DETAILS

ഹാരിസണ്‍ ഭൂമി: സര്‍ക്കാരിന്റെ പരാജയത്തില്‍ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ്

  
backup
April 14, 2018 | 4:14 AM

%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0

 

 

കോട്ടയം: ഹാരിസണ്‍ മലയാളം ഭൂമി ഏറ്റെടുക്കല്‍ കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോട്ടയം ഡി.സി.സി ജനറല്‍ സെക്രട്ടറി റോണി കെ. ബേബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി റവന്യു മന്ത്രി, റവന്യു സെക്രട്ടറി, നിയമ സെക്രട്ടറി, റവന്യൂ സ്‌പെഷ്യല്‍ പ്ലീഡര്‍ എന്നിവരടങ്ങിയ നാല് ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നുവെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഹാരിസണ്‍ മലയാളം കമ്പനിയുമായാണ് കൂടിക്കാഴ്ചകള്‍ നടന്നിരിക്കുന്നത്.
തങ്ങള്‍ക്കെതിരായ സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്തി ക്ഷമാപൂര്‍വം കേട്ടതിന് നന്ദി അറിയിച്ച് ഹാരിസണ്‍ കമ്പനി അധികൃതര്‍ 2016ല്‍ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
ഹാരിസണിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സുശീല ആര്‍. ഭട്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയ സമയത്താണ് കൂടിക്കാഴ്ചകളെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് സ്‌പെഷ്യല്‍ ഓഫിസറുടെ നിയമനത്തിനും പരിഗണനാ വിഷയങ്ങള്‍ക്കും അനുകൂലമായി നിയമോപദേശം നല്‍കിയ നിയമസെക്രട്ടറി തന്നെ സ്‌പെഷ്യല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത് ഈ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ്.എന്തുറപ്പാണ് ഹാരിസണ്‍ കമ്പനി അധികൃതര്‍ക്ക് കൂടിക്കാഴ്ചകളില്‍ നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും റോണി കെ. ബേബി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  2 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  2 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  2 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  2 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  2 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  2 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  2 days ago