ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി വർഗീസ് (30) ആണ് മരിച്ചത്. മുക്കോല-വിഴിഞ്ഞം റോഡിൽ വില്ലേജ് ഓഫിസിന് സമീപത്തുവെച്ചായിരുന്നു അപകടം.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന വർഗീസ്, ജോലികഴിഞ്ഞ് ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. ഈ സമയം, പൂവാറിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് വർഗീസിന്റെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഈടിയുടെ ആഘാതത്തിൽ, ബസിനടിയിലേക്ക് തെറിച്ചുവീണ വർഗീസിന്റെ തലയിൽ ബസിന്റെ പിൻചക്രം തട്ടുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വർഗീസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത വിഴിഞ്ഞം പൊലിസ് അന്വേഷണം ആരംഭിച്ചു. അന്തോണി അടിമ-സേസമ്മ ദമ്പതികളുടെ മകനായ വർഗീസ് അവിവാഹിതനാണ്.
A 30-year-old man lost his life on Wednesday afternoon after his scooter was hit by a KSRTC bus near the Village Office on the Mukkola-Vizhinjam road. The deceased has been identified as Varghese, a resident of Kottapuram, Vizhinjam, who worked as an electrician.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."