HOME
DETAILS

കടലടങ്ങുന്നില്ല; തീരം വീണ്ടും വറുതിയുടെ പിടിയില്‍

  
Web Desk
April 27 2018 | 02:04 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%82-%e0%b4%b5%e0%b5%80


കോവളം: കലിയടങ്ങാത്ത കടലും നിരന്തരം ജാഗ്രതാ മുന്നറിയിപ്പുമായി എത്തുന്ന അധികൃതരും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയാതാക്കിയതോടെ തീരദേശ മേഖല പട്ടിണിയുടെ പിടിയില്‍.
ഓഖി ദുരന്തത്തിന് ശേഷം കടലിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വളരെ സൂക്ഷമതയോടെയും ജാഗ്രതയോടെയും അധികൃതര്‍ സമീപിക്കുകയും മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്ന ജാഗ്രതാ മുന്നറിയിപ്പുകള്‍ സര്‍വസാധാരണമാവുകയും ചെയ്തതാണ് മത്സ്യബന്ധനത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന തീരദേശവാസികളെ വറുതിയിലാക്കിയിരിക്കുന്നത്.
അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന തിരമാലകളും കടലിനുള്ളില്‍ അനുഭവപ്പടുന്ന കടല്‍ക്ഷേഭവും ന്യൂന മര്‍ദങ്ങളുമാണ് കടലിന്റെ മക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി അധികൃതരെ സമ്മര്‍ദത്തിലാക്കുന്നത്. ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ച് നിരവധി വിലപ്പെട്ട ജീവനുകള്‍ കവര്‍ന്നെടുത്ത സംഭവത്തെ തുടര്‍ന്ന് ഒരു മാസത്തിലധികം നീണ്ടുനിന്ന തെരച്ചിലും മുന്നറിയപ്പുകളും മത്സ്യമേഖലയെ ആകെ സ്തംഭിപ്പിച്ചിരുന്നു.
ഈ ദുരന്തത്തെ തുടര്‍ന്ന് ഏത് പ്രതിസന്ധിയിലും മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികള്‍ പോലും ഭീതിയിലായതോടെ ആരും കടലിലിറങ്ങാത്ത സാഹചര്യവും ഉണ്ടായി. തുടര്‍ന്ന് പട്ടിണിയിലായ കടലിന്റെ മക്കള്‍ ആഴ്ചകള്‍ക്ക് ശേഷം വേറെ നിവര്‍ത്തിയില്ലാതെ കടലിലിറങ്ങി പഴയ മാനസികാവസ്ഥയിലേക്ക് മടങ്ങവെയാണ് ദിവസങ്ങള്‍ക്ക് ശേഷം കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ എത്തി തുടങ്ങിയത്.
കടലിലുണ്ടാകുന്ന മാറ്റങ്ങളെ തുടര്‍ന്നുള്ള മുന്നറിയപ്പുകള്‍ അവഗണിക്കാന്‍ കഴിയാത്ത അധികൃതരും തീരദേശത്തെ ഈ സാഹചര്യം ഏങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ഉഴലുന്ന അവസ്ഥയിലാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ച് അധികൃതര്‍ക്ക് മത്സ്യത്തൊഴിലാളികളെ പ്രകൃതി ക്ഷോഭങ്ങളിലേക്ക് തള്ളിവിടാനാകില്ലെന്നു മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയില്‍ പട്ടിണിയിലായ തീരദേശവാസികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ നീണ്ടകാലം നല്‍കാനാകാത്ത പ്രതിസന്ധിയുമുണ്ട്.
ഓഖിയുടെ കാലത്തും തുര്‍ന്നിങ്ങോട്ടുണ്ടായ കടല്‍ക്ഷേഭത്തില്‍ പെട്ട് മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവരില്‍ പലര്‍ക്കും ഇതുവരെ മതിയായ നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ക്ക് ഇതുവരെ ആയിട്ടില്ല. ഇവരും പ്രകൃതി കനിഞ്ഞാലും മത്സ്യ ബന്ധനോപകരണങ്ങള്‍ ഇല്ലത്തിനാല്‍ മത്സ്യബന്ധനത്തിനിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്.
ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം എന്ന ആവശ്യം അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  2 days ago