HOME
DETAILS

ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍: കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി

  
backup
January 01, 2020 | 5:11 PM

flat-issue-new-authority

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍. കേരളാ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ.ആര്‍.ഇ.ആര്‍.എ)നിലവില്‍ വന്നതോടെ ഒട്ടേറെ നിയന്ത്രണങ്ങളാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വരുന്നത്. മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍മാതാക്കള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.ആര്‍.ഇ.ആര്‍.എ ഉദ്ഘാടനം ചെയ്തത്.

ഇനി മുതല്‍ എട്ട് അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതില്‍ കൂടുതല്‍ ഭൂമിയിലോ ഉള്ള റിയല്‍ എസ്‌റ്റേറ്റ് പദ്ധതി എന്നിവ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനങ്ങളെക്കുറിച്ച് ഇമെയില്‍ വഴി പരാതി നല്‍കാം. തിരുവനന്തപുരം സ്വരാജ് ഭവനിലാണ് ആസ്ഥാനം.
ഇതിനകം രജിസ്റ്റര്‍ ചെയ്ത പ്രോജക്ടുകളുടെയും ഏജന്റുമാരുടെയും സര്‍ട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തു.
പ്രമോട്ടര്‍മാര്‍ ഇനി മുതല്‍ വില്‍പ്പന കരാറുകള്‍ ഔദ്യോഗിക ഫോമില്‍ മാത്രം നല്‍കണം. ഉപയോക്താക്കള്‍ നല്‍കിയ മുന്‍കൂര്‍ തുകയുടെ 70ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മൂന്ന് മാസം കൂടുമ്പോള്‍ പദ്ധതിയുടെ പുരോഗതിയും ബുക്കിങ് വിവരങ്ങളും ഓണ്‍ലൈന്‍ വഴി അറിയിക്കണം.
വില്‍പന നടത്തി അഞ്ച് വര്‍ഷം വരെ നിര്‍മാണത്തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതോടൊപ്പം തന്നെ ഭൂരിഭാഗം യൂനിറ്റുകളുടെ വില്‍പന നടന്ന് മൂന്ന് മാസത്തിനകം ഉടമകളുടെ അസോസിയേഷന്‍ രൂപീകരിക്കണം. അതുവരെ സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്‌ളാറ്റോ വില്ലകളോ കൈമാറുന്നതുവരെയുള്ള ഇന്‍ഷുറന്‍സ് ചുമതല പ്രമോട്ടര്‍ ഏറ്റെടുക്കണം. ഉടമകള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പദ്ധതി വൈകുന്നതിന് ഉള്‍പ്പെടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കണം.
പ്രമോട്ടര്‍മാര്‍ വില്‍പ്പനക്കരാര്‍ ഒപ്പിടുന്നതുവരെ ആകെ തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ മുന്‍കൂര്‍ വാങ്ങരുത്.

നിര്‍മാണഘട്ടം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുന്‍കൂര്‍ തുക പിന്‍വലിക്കരുതെന്ന് മാത്രമല്ല, ഉടമകളുടെ അംഗീകാരമില്ലാതെ പ്ലാനിലോ ഘടകങ്ങളിലോ മാറ്റം വരുത്തുകയുമരുത്. ഉടമകള്‍ക്ക് പ്ലാന്‍, ലേ ഔട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും നിര്‍മാണപുരോഗതിയുടെ സമയക്രമവും രേഖാമൂലം വാങ്ങാം. വില്‍പനക്കരാറിലെ നിബന്ധനകള്‍ തെറ്റിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശവും നല്‍കിയിട്ടുണ്ട്. പി.എച്ച് കുര്യനാണ് അതോറിറ്റി ചെയര്‍മാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  3 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  3 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  3 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  3 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  3 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  3 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  3 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  3 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  3 days ago