HOME
DETAILS

ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍: കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി

  
backup
January 01, 2020 | 5:11 PM

flat-issue-new-authority

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍. കേരളാ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ.ആര്‍.ഇ.ആര്‍.എ)നിലവില്‍ വന്നതോടെ ഒട്ടേറെ നിയന്ത്രണങ്ങളാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വരുന്നത്. മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍മാതാക്കള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.ആര്‍.ഇ.ആര്‍.എ ഉദ്ഘാടനം ചെയ്തത്.

ഇനി മുതല്‍ എട്ട് അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതില്‍ കൂടുതല്‍ ഭൂമിയിലോ ഉള്ള റിയല്‍ എസ്‌റ്റേറ്റ് പദ്ധതി എന്നിവ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനങ്ങളെക്കുറിച്ച് ഇമെയില്‍ വഴി പരാതി നല്‍കാം. തിരുവനന്തപുരം സ്വരാജ് ഭവനിലാണ് ആസ്ഥാനം.
ഇതിനകം രജിസ്റ്റര്‍ ചെയ്ത പ്രോജക്ടുകളുടെയും ഏജന്റുമാരുടെയും സര്‍ട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തു.
പ്രമോട്ടര്‍മാര്‍ ഇനി മുതല്‍ വില്‍പ്പന കരാറുകള്‍ ഔദ്യോഗിക ഫോമില്‍ മാത്രം നല്‍കണം. ഉപയോക്താക്കള്‍ നല്‍കിയ മുന്‍കൂര്‍ തുകയുടെ 70ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മൂന്ന് മാസം കൂടുമ്പോള്‍ പദ്ധതിയുടെ പുരോഗതിയും ബുക്കിങ് വിവരങ്ങളും ഓണ്‍ലൈന്‍ വഴി അറിയിക്കണം.
വില്‍പന നടത്തി അഞ്ച് വര്‍ഷം വരെ നിര്‍മാണത്തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതോടൊപ്പം തന്നെ ഭൂരിഭാഗം യൂനിറ്റുകളുടെ വില്‍പന നടന്ന് മൂന്ന് മാസത്തിനകം ഉടമകളുടെ അസോസിയേഷന്‍ രൂപീകരിക്കണം. അതുവരെ സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്‌ളാറ്റോ വില്ലകളോ കൈമാറുന്നതുവരെയുള്ള ഇന്‍ഷുറന്‍സ് ചുമതല പ്രമോട്ടര്‍ ഏറ്റെടുക്കണം. ഉടമകള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പദ്ധതി വൈകുന്നതിന് ഉള്‍പ്പെടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കണം.
പ്രമോട്ടര്‍മാര്‍ വില്‍പ്പനക്കരാര്‍ ഒപ്പിടുന്നതുവരെ ആകെ തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ മുന്‍കൂര്‍ വാങ്ങരുത്.

നിര്‍മാണഘട്ടം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുന്‍കൂര്‍ തുക പിന്‍വലിക്കരുതെന്ന് മാത്രമല്ല, ഉടമകളുടെ അംഗീകാരമില്ലാതെ പ്ലാനിലോ ഘടകങ്ങളിലോ മാറ്റം വരുത്തുകയുമരുത്. ഉടമകള്‍ക്ക് പ്ലാന്‍, ലേ ഔട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും നിര്‍മാണപുരോഗതിയുടെ സമയക്രമവും രേഖാമൂലം വാങ്ങാം. വില്‍പനക്കരാറിലെ നിബന്ധനകള്‍ തെറ്റിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശവും നല്‍കിയിട്ടുണ്ട്. പി.എച്ച് കുര്യനാണ് അതോറിറ്റി ചെയര്‍മാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ ചാലാട് ക്ഷേത്രത്തിൽ വൻ കവർച്ച; സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചുവീഴ്ത്തി; മതിൽ ചാടി രക്ഷപ്പെട്ട് കള്ളൻ

crime
  •  6 days ago
No Image

എച്ച്1ബി ആശങ്കയില്‍ ഇന്ത്യന്‍ ടെക്കികള്‍; അമേരിക്കന്‍ സ്വപ്‌നങ്ങൾ തകര്‍ത്ത് എഐ കാലത്തെ പിരിച്ചുവിടലുകള്‍

latest
  •  6 days ago
No Image

രണ്ട് പതിറ്റാണ്ടിന്റെ കണ്ണീരിന് കൊൽക്കത്തയിൽ അന്ത്യം! ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം മലയാളി താരത്തിന്റെ വിജയഗോൾ; മോഹൻ ബഗാനെ കരയിച്ച് ഈസ്റ്റ് ബംഗാളിന് കന്നി ഐഎസ്എൽ ഷീൽഡ്

Football
  •  6 days ago
No Image

കോഹ്‌ലി-എബിഡി സഖ്യം വീണു; ഐപിഎല്ലിൽ '​ഗുജറാത്ത്' സിംഹങ്ങളുടെ ചരിത്ര വേട്ട; റെക്കോർഡുകൾ തകർത്ത് ഗില്ലും സായിയും!

Cricket
  •  6 days ago
No Image

തൊഴിലാളികൾക്കായി യുഎഇയുടെ ഈദ് സമ്മാനം; രാജ്യവ്യാപകമായി 30 സ്ഥലങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ

uae
  •  6 days ago
No Image

വിജയ്‌യുടെ ടിവികെ മന്ത്രിസഭയിൽ ചേരാൻ മുസ്‌ലിം ലീഗ്; എ.എം. ഷാജഹാൻ മന്ത്രിയാകും

National
  •  6 days ago
No Image

ഗുജറാത്തിൽ ബീഫ് കേസിൽ അറസ്റ്റിലായ 70കാരൻ കസ്റ്റഡിയിൽ മരിച്ചു; 'സ്വകാര്യഭാഗങ്ങളിൽ ചവിട്ടി, താടി വലിച്ചുകീറി'; പൊലിസിനെതിരെ മരണമൊഴി; വൻ പ്രതിഷേധം

crime
  •  6 days ago
No Image

യുഎഇയിൽ സ്കൂൾ ഫീസ് ഇനി മാസത്തവണകളായി അടയ്ക്കാം; രക്ഷിതാക്കൾക്ക് ആശ്വാസവുമായി ടാബിയും സെൻഡയും

uae
  •  6 days ago
No Image

23 പോയിന്റുണ്ടായിട്ടും ബെംഗളൂരു പുറത്ത്! ഒരേ സമയം 4 മത്സരങ്ങൾ; ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും വലിയ 'ത്രില്ലർ' രാത്രിയുടെ സാധ്യതകൾ ഇങ്ങനെ!

Football
  •  6 days ago
No Image

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 836 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ദുബൈ ഭരണാധികാരി

uae
  •  6 days ago