HOME
DETAILS

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സഊദി വാണിജ്യ മന്ത്രാലയം

  
backup
February 20 2017 | 10:02 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-2

ജിദ്ദ: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 456 സ്ഥാപനങ്ങള്‍കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതി നടപടി ആരംഭിച്ചു. ഷോപ്പിങ് സെന്ററുകള്‍, കഫ്റ്റീരിയ, വിവിധ ട്രേഡിങ് കമ്പനികള്‍ തുടങ്ങി വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളാണിവ. സമിതി അന്വേഷണം തുടരുമെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു.

ചെറുകിട സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടേ നിര്‍്‌ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം 456 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുകയും 345 വിദേശികളെ പ്രോസിക്യൂട്ട് ചെയ്തതായും കമ്മിറ്റി അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ചെറുകിട സംരംഭങ്ങളെക്കുറിച്ചും പ്രത്യേക സമിതി സൂക്ഷ്മമായ അന്വേഷണം നടത്തി വരികയാണ്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് മന്ത്രാലയത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുമെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ കീഴിലുള്ള കോമേഴ്‌സ്യല്‍ കമ്മിറ്റി മേധാവി വ്യക്തമാക്കി. മിക്ക ചെറുകിട സ്ഥാപനങ്ങളും നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് പരുക്കേല്‍പ്പിക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങള്‍ വഴി ലഭിക്കുന്ന പണത്തിന്റെ സിംഹഭാഗവും കള്ളപ്പണമായാണ് വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. സ്വദേശികളും ഇതില്‍ പങ്കാളികളാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനകളില്‍ പിടിക്കപ്പെടുന്ന സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ എല്ലാ സ്വദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിവുള്ള യുവാക്കള്‍ക്ക് ചെറുകടി വ്യാപാര മേഖലയില്‍ നിരവധി അവസരങ്ങള്‍ തുറന്നു കിട്ടുന്നതിന് പുതിയ നീക്കം കാരണമാകുമെന്നാണ് മന്ത്രാലയത്തിന്റ വിലയിരുത്തല്‍. എണ്ണ, വാതക മേഖലകള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ളത് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലാണ്. ദീര്‍ഘമായ പ്രവര്‍ത്തന സമയമാണ് സ്വദേശി യുവാക്കളെ ഈ മേഖലയില്‍ നിന്ന് അകറ്റുന്നത്. വിദേശ തൊഴിലാളികളാണ് ഇവിടെ മഹാഭൂരിപക്ഷവും ജോലി ചെയ്യുന്നത്. മിക്ക ചെറുകിട സ്ഥാപനങ്ങളും 14 മുതല്‍ 18 മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സമയക്രമം വരുന്നതോടെ ജോലി സമയം ക്രമീകരിക്കപ്പെടുമെന്നാണ് അധികൃതര്‍ കരുതുന്നത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago