HOME
DETAILS

സുലൈമാനി വധം യു.എസിനെ ഇസ്‌റാഈല്‍ സഹായിച്ചു

  
backup
January 13, 2020 | 4:11 AM

%e0%b4%b8%e0%b5%81%e0%b4%b2%e0%b5%88%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d

 


ജറൂസലം: ഇറാനിലെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ യു.എസിനെ ഇസ്‌റാഈല്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ട്. ഈമാസം മൂന്നിനു നടന്ന സൈനികനടപടിയില്‍ അമേരിക്കക്ക് നിര്‍ണായക ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയത് ഇസ്‌റാഈലാണെന്ന് എന്‍.ബി.സി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൈനികനടപടിയെക്കുറിച്ച് നേരിട്ട് അറിവുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ഈ വാര്‍ത്ത ഇന്നലെ ടൈംസ് ഓഫ് ഇസ്‌റാഈലും പ്രസിദ്ധീകരിച്ചു.
ദമസ്‌കസില്‍ നിന്ന് ബഗ്ദാദിലേക്കുള്ള രാത്രി വിമാനത്തില്‍ സുലൈമാനിയുണ്ടെന്ന് സിറിയന്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ യു.എസ് സേനക്കു നല്‍കിയ രഹസ്യവിവരം ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ നല്‍കിയ വിവരങ്ങള്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം അദ്ദേഹം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും കാറിലേക്കു കയറുന്നതുമെല്ലാം പിന്തുടരുന്നതിന് മിസൈല്‍ തൊടുക്കാനുള്ള ഡ്രോണ്‍ ഉപയോഗിക്കുകയെന്നത് ലളിതമായ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുലൈമാനിയെ കൊലപ്പെടുത്തുന്ന സമയം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരത്തെ തന്നെ വിശദീകരിച്ചു കൊടുത്തിരുന്നതായി സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനെതിരായ നടപടികള്‍ക്ക് സഹായിക്കുന്നതിന് ജനുവരി ഒന്നിന് നെതന്യാഹുവിന് ഫോണ്‍ ചെയ്ത പോംപിയോ യു.എസ് എംബസി ആക്രമണത്തിനു ശേഷവും നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഏതന്‍സിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മേഖലയില്‍ നാടകീയമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു. ഇതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സുലൈമാനിയും ഇറാഖിലെ ശീഈ സായുധ സംഘടനാ നേതാവ് അബൂ മഹ്ദി മുഹന്‍ദിസും കൂടെയുള്ളവരും യു.എസ് ഡ്രോണില്‍ നിന്നു വിട്ട മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സുലൈമാനിയെ കൊലപ്പെടുത്താനുള്ള പദ്ധതി മുന്‍കൂട്ടി അറിഞ്ഞ യു.എസ് ഇതര രാജ്യത്തെ ഏക നേതാവ് നെതന്യാഹുവായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊലപാതകത്തിന് ആവശ്യമായ വിവരങ്ങള്‍ യു.എസിനു നല്‍കിയത് സിറിയന്‍-ഇറാഖി ചാരന്മാരാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയുടെയും റൊണാൾഡോയുടെയും മുകളിലാണ് നെയ്മറുടെ സ്ഥാനം നിൽക്കും: ബ്രസീലിയൻ ഇതിഹാസം

Football
  •  12 days ago
No Image

റിയാദിൽ മിസൈൽ അവശിഷ്ടം വീണ് പരുക്കേറ്റ യു.പി സ്വദേശി മരിച്ചു; അനുശോചനം അറിയിച്ച് ഇന്ത്യൻ എംബസി

Saudi-arabia
  •  12 days ago
No Image

ആശ്വാസജയം തേടി ബ്ലാസ്റ്റേഴ്‌സ്

Football
  •  12 days ago
No Image

മധ്യപ്രദേശിലെ ഐജിഎൻടിയു ക്യാമ്പസിൽ മലയാളി അധ്യാപകന് നേരെ എബിവിപി ആക്രമണം

crime
  •  12 days ago
No Image

ഭാര്യ വീട്ടുജോലി ചെയ്യാതിരിക്കുന്നത് ക്രൂരതയല്ല; നിരീക്ഷണവുമായി സുപ്രീംകോടതി

National
  •  12 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ രാഹുൽ ഗാന്ധി എത്തുന്നു; ബുധനാഴ്ച കോഴിക്കോട് യുഡിഎഫിന്റെ വൻ റാലി

Kerala
  •  12 days ago
No Image

ഇസ്റാഈൽ അന്ത്യം പ്രഖ്യാപിച്ചു; പക്ഷേ ഹിസ്ബുള്ള ഉയർത്തെഴുന്നേറ്റു: പുനർനിർമ്മാണത്തിന്റെ അണിയറക്കഥകൾ

International
  •  12 days ago
No Image

ധോണി, രോഹിത്, ഗംഭീർ എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ അവനാണ്: മുൻ ഇന്ത്യൻ താരം 

Cricket
  •  12 days ago
No Image

ദുബൈ മിറക്കിൾ ഗാർഡനിലെ സൗജന്യ പ്രവേശനത്തിൽ തിരക്ക് നിയന്ത്രണാതീതം; സന്ദർശകരുടെ സുരക്ഷ മുൻനിർത്തി ഗാർഡൻ താൽക്കാലികമായി അടച്ച് അധികൃതർ

uae
  •  12 days ago
No Image

ഇറാന്റെ നേതൃനിര തകർന്നോ? എന്നാൽ അധികാരം ആരുടെ കയ്യിൽ? നിഗൂഢത നിറഞ്ഞ് ഇറാനിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ

International
  •  12 days ago