HOME
DETAILS

സുലൈമാനി വധം യു.എസിനെ ഇസ്‌റാഈല്‍ സഹായിച്ചു

  
backup
January 13, 2020 | 4:11 AM

%e0%b4%b8%e0%b5%81%e0%b4%b2%e0%b5%88%e0%b4%ae%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d

 


ജറൂസലം: ഇറാനിലെ ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്താന്‍ യു.എസിനെ ഇസ്‌റാഈല്‍ സഹായിച്ചെന്ന് റിപ്പോര്‍ട്ട്. ഈമാസം മൂന്നിനു നടന്ന സൈനികനടപടിയില്‍ അമേരിക്കക്ക് നിര്‍ണായക ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയത് ഇസ്‌റാഈലാണെന്ന് എന്‍.ബി.സി ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്.
സൈനികനടപടിയെക്കുറിച്ച് നേരിട്ട് അറിവുള്ള കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ഈ വാര്‍ത്ത ഇന്നലെ ടൈംസ് ഓഫ് ഇസ്‌റാഈലും പ്രസിദ്ധീകരിച്ചു.
ദമസ്‌കസില്‍ നിന്ന് ബഗ്ദാദിലേക്കുള്ള രാത്രി വിമാനത്തില്‍ സുലൈമാനിയുണ്ടെന്ന് സിറിയന്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ യു.എസ് സേനക്കു നല്‍കിയ രഹസ്യവിവരം ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ നല്‍കിയ വിവരങ്ങള്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിമാനം ലാന്‍ഡ് ചെയ്ത ശേഷം അദ്ദേഹം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും കാറിലേക്കു കയറുന്നതുമെല്ലാം പിന്തുടരുന്നതിന് മിസൈല്‍ തൊടുക്കാനുള്ള ഡ്രോണ്‍ ഉപയോഗിക്കുകയെന്നത് ലളിതമായ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുലൈമാനിയെ കൊലപ്പെടുത്തുന്ന സമയം സംബന്ധിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് നേരത്തെ തന്നെ വിശദീകരിച്ചു കൊടുത്തിരുന്നതായി സംഭവം നടന്ന് ഒരു ദിവസത്തിനു ശേഷം ഇസ്‌റാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനെതിരായ നടപടികള്‍ക്ക് സഹായിക്കുന്നതിന് ജനുവരി ഒന്നിന് നെതന്യാഹുവിന് ഫോണ്‍ ചെയ്ത പോംപിയോ യു.എസ് എംബസി ആക്രമണത്തിനു ശേഷവും നെതന്യാഹുവിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഏതന്‍സിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മേഖലയില്‍ നാടകീയമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു. ഇതു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സുലൈമാനിയും ഇറാഖിലെ ശീഈ സായുധ സംഘടനാ നേതാവ് അബൂ മഹ്ദി മുഹന്‍ദിസും കൂടെയുള്ളവരും യു.എസ് ഡ്രോണില്‍ നിന്നു വിട്ട മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സുലൈമാനിയെ കൊലപ്പെടുത്താനുള്ള പദ്ധതി മുന്‍കൂട്ടി അറിഞ്ഞ യു.എസ് ഇതര രാജ്യത്തെ ഏക നേതാവ് നെതന്യാഹുവായിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊലപാതകത്തിന് ആവശ്യമായ വിവരങ്ങള്‍ യു.എസിനു നല്‍കിയത് സിറിയന്‍-ഇറാഖി ചാരന്മാരാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  3 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  3 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  3 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  3 days ago