HOME
DETAILS

ഒന്നര വര്‍ഷം മുമ്പ് നടന്ന ദുരൂഹ മരണം, മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്ന്: പിന്നെ ഇരുവരും മുങ്ങി, കുടുങ്ങിയത് തമിഴ്‌നാട്ടില്‍ നിന്ന്

  
backup
January 21, 2020 | 4:20 PM

murder-case-arrested-accused-issue-12341234

കാളികാവ്: മലപ്പുറം കാളികാവില്‍ നടന്ന ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണ് 51കാരനായ അഞ്ചച്ചവടി മൈലാടി മരുതത്ത് മുഹമ്മദാലിയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉമ്മുസാഹിറ(42), പത്തനംതിട്ട ഉന്നക്കാവ് സ്വദേശി പള്ളിനടയില്‍ ജയ്മോന്‍ (37)എന്നിവരെയണ് അറസ്റ്റുചെയ്തത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

2018 സെപ്തംബര്‍ 21 നായിരുന്നു മുഹമ്മദാലിയുടെ മരണം. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ഖബറടക്കുകയായിരുന്നു. എന്നാല്‍, അടുത്തദിവസം ഭാര്യയേയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളേയും കാണാതായി. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഉമ്മുസാഹിറയും മക്കളും സമീപത്തെ ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന ജയ്മോന്റെ കൂടെ പോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവത്തില്‍ വിഷാംശം കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്ന നിഗമനത്തിലാണ് പൊലിസ് എത്തിയത്.

ക്രൈംബ്രാഞ്ച് ഡി.വൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മുസാഹിറയും ജയ്മോനും ശിവകാശിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ജയ്മോന്‍ മുങ്ങി. ഉമ്മുസാഹിറയെ കസ്റ്റഡിലെടുത്ത് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന് ജയ്മോന്‍ വിഷം നല്‍കിയതാണെന്ന് അവര്‍ സമ്മതിച്ചു. തിങ്കളാഴ്ച രാത്രി ദിണ്ടിഗലില്‍ നിന്നാണ് ജയ്മോന്‍ പിടിയിലാകുന്നത്.

ജയ്മോനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായാണ് വിവരമെന്ന് പൊലിസ് പറയുനന്ു ശിവകാശിയിലേക്ക് നാടുവിടുമ്പോള്‍ കാളികാവിലെ ഭര്‍തൃമതിയായ മറ്റൊരു സ്ത്രീയും കൂടെയുണ്ടായിരുന്നു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സ്ത്രീ നാട്ടിലേക്ക് മടങ്ങി. നാട്ടിലെ ഒരു കേസില്‍ നിന്ന് മുങ്ങിയാണ് ജയ്മോന്‍ കാളികാവിലെത്തിയത്. ശിവകാശിയില്‍ ബനിയന്‍ കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; മരിച്ചത് ചികിത്സയിലായിരുന്ന 64കാരന്‍

Kerala
  •  a day ago
No Image

എറണാകുളം കരിമുഗളില്‍ നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി; കിട്ടിയത് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  a day ago
No Image

'ശുഭ വാര്‍ത്ത ലഭിക്കും' തമിഴ്‌നാട്ടില്‍ ഡി.എം.കെ ഭരണം തുടുരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്റ്റാലിന്‍ 

National
  •  a day ago
No Image

'റിയാസ് ബെറ്റിന് വന്നാല്‍ തല മൊട്ടയടിച്ച് കമ്മലിടും എന്നാണ് പറഞ്ഞത്, തോറ്റാല്‍ ചെയ്യും എന്നല്ല' വെല്ലുവിളിയില്‍ 'വ്യക്തത' വരുത്തി പി.വി അന്‍വര്‍

Kerala
  •  a day ago
No Image

അധിനിവേശത്തിന്റെ നിശബ്ദ സാക്ഷികൾ; ഫലസ്തീൻ അതിജീവനത്തിന്റെ പ്രതീകമായി കഴുതകൾ മാറുന്നതെങ്ങനെ?; In-Depth Story

International
  •  a day ago
No Image

'എല്ലാം രാഷ്ട്രീയ ഗൂഢാലോചന, എനിക്ക് പ്രായപൂർത്തിയായതാണ്'; രേഖകളുമായി കോടതിയിലെത്തി കുംഭമേള വൈറൽ താരം

Kerala
  •  a day ago
No Image

അങ്കമാലിയില്‍ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ഒരു മരണം, രണ്ടാം പാപ്പാനും ചവിട്ടേറ്റു, ഗുരുതരാവസ്ഥയില്‍

Kerala
  •  a day ago
No Image

റാഫീഞ്ഞക്കായി സഊദി ക്ലബ്ബുകളുടെ പണമൊഴുക്ക്; അൽവാരസിനെ നോട്ടമിട്ട് ബാഴ്‌സലോണ; ട്രാൻസ്ഫർ വിപണി ചൂടുപിടിക്കുന്നു

Football
  •  a day ago
No Image

പ്രണയവിവാഹത്തിന് തടസ്സം നിന്നു; കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Kerala
  •  a day ago
No Image

ശ്രീലങ്കൻ ക്രിക്കറ്റിന് നാണക്കേട്; ഹോട്ടൽ ബാത്ത്റൂമിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതിന് രണ്ട് താരങ്ങൾ അറസ്റ്റിൽ

Cricket
  •  a day ago