HOME
DETAILS

ഒന്നര വര്‍ഷം മുമ്പ് നടന്ന ദുരൂഹ മരണം, മധ്യവയസ്‌കനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്ന്: പിന്നെ ഇരുവരും മുങ്ങി, കുടുങ്ങിയത് തമിഴ്‌നാട്ടില്‍ നിന്ന്

  
backup
January 21, 2020 | 4:20 PM

murder-case-arrested-accused-issue-12341234

കാളികാവ്: മലപ്പുറം കാളികാവില്‍ നടന്ന ദുരൂഹമരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ടയാളിന്റെ ഭാര്യയും കാമുകനും ചേര്‍ന്നാണ് 51കാരനായ അഞ്ചച്ചവടി മൈലാടി മരുതത്ത് മുഹമ്മദാലിയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുറ്റം സമ്മതിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉമ്മുസാഹിറ(42), പത്തനംതിട്ട ഉന്നക്കാവ് സ്വദേശി പള്ളിനടയില്‍ ജയ്മോന്‍ (37)എന്നിവരെയണ് അറസ്റ്റുചെയ്തത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

2018 സെപ്തംബര്‍ 21 നായിരുന്നു മുഹമ്മദാലിയുടെ മരണം. സ്വാഭാവിക മരണമെന്ന നിലയില്‍ മൃതദേഹം ഖബറടക്കുകയായിരുന്നു. എന്നാല്‍, അടുത്തദിവസം ഭാര്യയേയും പ്രായപൂര്‍ത്തിയാവാത്ത രണ്ട് മക്കളേയും കാണാതായി. ഇതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

ഉമ്മുസാഹിറയും മക്കളും സമീപത്തെ ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന ജയ്മോന്റെ കൂടെ പോയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് ആന്തരികാവയവത്തില്‍ വിഷാംശം കണ്ടെത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയതാണെന്ന നിഗമനത്തിലാണ് പൊലിസ് എത്തിയത്.

ക്രൈംബ്രാഞ്ച് ഡി.വൈഎസ്പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം ഉമ്മുസാഹിറയും ജയ്മോനും ശിവകാശിയിലാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ജയ്മോന്‍ മുങ്ങി. ഉമ്മുസാഹിറയെ കസ്റ്റഡിലെടുത്ത് നാട്ടിലെത്തിച്ചു. ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന് ജയ്മോന്‍ വിഷം നല്‍കിയതാണെന്ന് അവര്‍ സമ്മതിച്ചു. തിങ്കളാഴ്ച രാത്രി ദിണ്ടിഗലില്‍ നിന്നാണ് ജയ്മോന്‍ പിടിയിലാകുന്നത്.

ജയ്മോനെതിരെ നിരവധി കേസുകള്‍ നിലവിലുള്ളതായാണ് വിവരമെന്ന് പൊലിസ് പറയുനന്ു ശിവകാശിയിലേക്ക് നാടുവിടുമ്പോള്‍ കാളികാവിലെ ഭര്‍തൃമതിയായ മറ്റൊരു സ്ത്രീയും കൂടെയുണ്ടായിരുന്നു. എന്നാല്‍, കുറച്ചുദിവസങ്ങള്‍ക്ക് ശേഷം സ്ത്രീ നാട്ടിലേക്ക് മടങ്ങി. നാട്ടിലെ ഒരു കേസില്‍ നിന്ന് മുങ്ങിയാണ് ജയ്മോന്‍ കാളികാവിലെത്തിയത്. ശിവകാശിയില്‍ ബനിയന്‍ കമ്പനിയിലായിരുന്നു ജോലിചെയ്തിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളിലെ 65 പോളിങ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ടില്ല; ട്രൈബ്യൂണലിൽ സമീപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി സുപ്രിംകോടതി

National
  •  6 days ago
No Image

"മുഖ്യമന്ത്രി ചർച്ച നടത്തട്ടെ, എനിക്ക് താൽപ്പര്യമില്ല": കടുത്ത നിലപാടുമായി കെ.സി വേണുഗോപാൽ

National
  •  6 days ago
No Image

'വിമാനം നിറയെ വോട്ടു ചെയ്യാനായി നാട്ടിലേക്ക് വരുന്നവര്‍'  ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ അഭിനന്ദിച്ച് പൈലറ്റ്, വീഡിയോ വൈറല്‍

National
  •  6 days ago
No Image

തീവ്ര ഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ് 

Kerala
  •  6 days ago
No Image

ഹോര്‍മുസ് സംഘര്‍ഷം: കുതിച്ചുയര്‍ന്ന് എണ്ണവില, ബാരലിന് 106 ഡോളര്‍ കടന്നു

International
  •  6 days ago
No Image

നൈജീരിയയിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

Kerala
  •  6 days ago
No Image

പൊള്ളിച്ച് സൂര്യന്‍; മലപ്പുറത്ത് രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സൂര്യാതപമേറ്റു 

Kerala
  •  6 days ago
No Image

ആംബുലൻസിന് ഇന്ധനം നൽകാൻ വിസമ്മതിച്ചു; ചികിത്സ വൈകി രോഗി മരിച്ചു; പമ്പിനെതിരെ നടപടിക്ക് ഉത്തരവ്

National
  •  6 days ago
No Image

കായംകുളത്ത് വീട്ടമ്മ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി അധികൃതര്‍ ആന്റിവെനം നല്‍കിയില്ലെന്ന് കുടുംബത്തിന്റെ ആരോപണം

Kerala
  •  6 days ago
No Image

വിഴിഞ്ഞത്തെ മരണം: വില്ലനായത് മീൻമുട്ടയിലെ 'മറൈൻ ടോക്സിൻ'; ഹോട്ടൽ ഭക്ഷണത്തിന് കുഴപ്പമില്ലെന്ന് രാസപരിശോധനാ റിപ്പോർട്ട്

Kerala
  •  6 days ago


No Image

പൊള്ളിപ്പിടഞ്ഞ് കേരളം; പാലക്കാട് തൃശൂര്‍ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു: കൊല്ലത്ത് പിന്‍വലിച്ചു

Weather
  •  6 days ago
No Image

മദ്യലഹരിയില്‍ നടക്കുന്നതിനിടയില്‍ പാമ്പിന്‍കുഞ്ഞിനെ പോക്കറ്റിലിട്ടു; അതിഥിത്തൊഴിലാളിക്ക് പാമ്പുകടിയേറ്റു

Kerala
  •  6 days ago
No Image

എട്ടു വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാര്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ല; ഗുരുതര ആരോപണവുമായി കുടുംബം 

Kerala
  •  6 days ago
No Image

'ഉദ്യോഗത്തില്‍ ഇരുന്നപ്പോഴും തെറ്റ് ചെയ്യുന്ന പൊലിസ് ഉദ്യോഗസ്ഥരെ 'പോടാ, പുല്ലേ' എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്' വിമര്‍ശനത്തിന് പിന്നാലെ വിശദീകരണവുമായി ആര്‍. ശ്രീലേഖ

Kerala
  •  6 days ago