HOME
DETAILS

ഐ.ഒ.സി സംസ്ഥാനത്ത് 5,400 കോടിയുടെ നിക്ഷേപം നടത്തുന്നു

  
Web Desk
February 25 2017 | 20:02 PM

%e0%b4%90-%e0%b4%92-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-5400-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81

 

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംസ്ഥാനത്ത് 5,400 കോടി രൂപയുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായി ഐ.ഒ.സി അറിയിച്ചു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പുതുവൈപ്പ് സെസില്‍ നിര്‍മിക്കുന്ന ആറുലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള എല്‍.പി.ജി ഇംപോര്‍ട്ട് ടെര്‍മിനലാണ് ഇതില്‍ പ്രധാനം. കൊച്ചി എല്‍.പി.ജി പ്ലാന്റ് വഴിയുള്ള ജെട്ടി-കൊച്ചി റിഫൈനറി പൈപ്പ്‌ലൈനും ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചി-സേലം പൈപ്പ്‌ലൈനുമായി ബന്ധിപ്പിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ബി.പി.സി.എല്‍ പാലക്കാട്ട് നിര്‍മിക്കുന്ന എല്‍.പി.ജി ടെര്‍മിനലും ഈ പദ്ധതിക്കുള്ളില്‍ വരുന്നതാണ്. പൈപ്പ്‌ലൈന്‍ ഐ.ഒ.സി.എല്‍-ബി.പി.സി.എല്‍ സംയുക്ത സംരംഭമാണ്. പ്രോജക്ടിന്റെ മൊത്തം ചെലവ് 2,200 കോടി രൂപയാണ്. എല്‍.പി.ജിയുടെ ആഭ്യന്തരലഭ്യത ആവശ്യകതയുടെ പകുതിപോലും നിറവേറ്റാത്ത സാഹചര്യത്തില്‍ എല്‍.പി.ജി ഇംപോര്‍ട്ട് ടെര്‍മിനലിന്റെ പ്രാധാന്യം വലുതാണ്.
രാജ്യത്ത് ഇപ്പോള്‍ 15 കോടി പാചക വാതക ഉപഭോക്താക്കളാണുള്ളത്. 2020ല്‍ ഇത് ഇരട്ടിയാകുമെന്നാണു കണക്കുകള്‍. പാചകവാതകത്തിന്റെ ആവശ്യം പ്രതിവര്‍ഷം 11 ശതമാനത്തോളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ആനുപാതികമായി സംസ്ഥാനത്തെ എല്‍.പി.ജി ഉപഭോഗം 2019ഓടെ ഗണ്യമായി വര്‍ധിക്കും. അതോടെ 2020ഓടെ പാചകവാതക ഇറക്കുമതി വര്‍ധിപ്പിക്കേണ്ടിവരും.
23 പുതിയ ബോട്ടിലിങ് പ്ലാന്റ് ഉള്‍പ്പെടെ എല്‍.പി.ജി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ.ഒ.സി. കൊച്ചിയിലെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍, ബി.പി.സി.എല്ലുമായി ചേര്‍ന്നുള്ള കൊച്ചി-സേലം പൈപ്പ്‌ലൈന്‍, മുണ്‍ട്രാ-ഗോരക്പൂര്‍ എല്‍.പി.ജി പൈപ്പ്‌ലൈന്‍ എന്നിവ ഇതിന്റെ ഭാഗമാണ്. എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിനു പരിസ്ഥിതി ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ എല്‍.പി.ജിയുടെ ഏറ്റവും സുരക്ഷിത സ്റ്റോറേജ് സംവിധാനമായ മൗണ്ടഡ് ബുള്ളറ്റാണ് സ്റ്റോറേജിന് ഉപയോഗിക്കുക. ടാങ്കുകള്‍ക്കുചുറ്റും റീ-ഇന്‍ഫോഴ്‌സ്ഡ് സിമന്റ് കോണ്‍ക്രീറ്റ് ഭിത്തികളുണ്ടായിരിക്കും. ലോകോത്തര സുരക്ഷിത സ്റ്റോറേജ് സംവിധാനമാണിത്.
എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലിന്റെ കടല്‍ത്തീര സംരക്ഷണത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടി പഠനം നടത്തി ക്ലിയറന്‍സ് നല്‍കിയിട്ടുണ്ട്. അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് ഐ.ഒ.സി.എല്‍ എറണാകുളം സിറ്റി ഗ്യാസ് പ്രോജക്ടിന് ഇതിനകം രൂപം നല്‍കിക്കഴിഞ്ഞു. പ്രഥമ സി.എന്‍.ജി റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് ഉടന്‍ തന്നെ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  6 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  6 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  7 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  7 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  7 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  7 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  7 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  7 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 hours ago