HOME
DETAILS

കൃഷ്ണഗിരിയില്‍ വിജയകാലത്ത്

  
backup
January 17 2019 | 19:01 PM

krushnagiri657987846545654

 

#യു.എച്ച് സിദ്ദീഖ്
കൃഷ്ണഗിരി (വയനാട്): മകരമാസ കുളിരില്‍ കൃഷ്ണഗിരിയിലെ പിച്ചില്‍ ബേസില്‍ തമ്പിയുടെ ആദ്യ പന്ത് യോര്‍ക്കറായി മൂളി പറന്നു. ഗുജറാത്ത് ഓപ്പണര്‍ പ്രിയങ്ക് പഞ്ചാല്‍ പന്ത് വേലിക്കെട്ടിലേക്ക് പറത്തിയെങ്കിലും കേരളം പതറിയില്ല. അഞ്ച് ഓവര്‍ ആയുസ് മാത്രമാണ് ഗുജറാത്തിന് കാലുറപ്പിക്കാന്‍ നല്‍കിയത്. പിന്നെ വിജയത്തിലേക്ക് ഉച്ചഭക്ഷണത്തിന്റെ ദൂരം മത്രം. ആറാം ഓവറില്‍ ഖാഥല്‍ പട്ടേലിന്റെ ഓഫ് സ്റ്റമ്പ് പിഴുത് ബേസില്‍ തമ്പി കൃഷ്ണഗിരിയില്‍ കേരളത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രയാണയത്തിന് തുടക്കമിട്ടു. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലിലും അതിന് മുന്‍പൊരിക്കല്‍ അനന്തപത്മനാഭന്റെയും ബി. രാംപ്രകാശിന്റെയും മികവില്‍ പ്ലേറ്റ് ഗ്രൂപ്പിലും എത്തിയതായിരുന്നു ഇന്നലെ രാവിലെ വരെയുള്ള രഞ്ജി ട്രോഫിയിലെ കേരള നേട്ടം. 1957 നവംബര്‍ ഒന്‍പതിന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കേരളത്തിന് 22350 ദിവസം കാത്തിരിക്കേണ്ടി വന്നു രഞ്ജി ട്രോഫിയുടെ അവസാന നാലിലെത്താന്‍.
മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ഗുജറാത്തിനെ ഒറ്റ സെഷനില്‍ 81 റണ്‍സിന് കൂടാരം കയറ്റിയത് കേരളത്തിന്റെ പേസ് ആക്രമണത്തിന്റെ കരുത്തായിരുന്നു. രണ്ടേ മുക്കാല്‍ ദിവസം ബാക്കി നില്‍ക്കേയുള്ള ഈ നോക്കൗട്ട് വിജയം കേരളത്തിന്റെ കായിക ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷമായി.
ശ്രീലങ്കയെ 1996 ല്‍ ലോക ജേതാക്കളാക്കിയ സൂപ്പര്‍ കോച്ച് ഡേവ് വാട്‌മോറിന് കൂടി അവകാശപ്പെട്ടതാണ് കൃഷ്ണഗിരിയിലെ ഈ ചരിത്ര വിജയം. മഹാരാഷ്ട്രയുടെ കോച്ച് ഡേവിഡ് ആന്‍ഡ്രൂസിന് ശേഷം രഞ്ജി ടീമിനെ സെമി ഫൈനലില്‍ എത്തിക്കുന്ന വിദേശ പരിശീലകനാണ് വാട്‌മോര്‍.
ഈ ചരിത്രനേട്ടത്തിലേക്കുള്ള കുതിപ്പില്‍ യുവത്വത്തിന്റെ വിജയതൃഷ്ണയാണ് കേരളത്തിന്റെ കരുത്ത്. അതിഥി താരം ജലജ് സക്‌സേന, നായകന്‍ സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്.. ഓരോ താരവും ഗ്രൂപ്പ്ഘട്ടം തൊട്ട് നോക്കൗട്ട് വരെ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഇടത് കൈവിരലിന് പൊട്ടലുണ്ടായിട്ടും രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ സഞ്ജു സാംസണിന്റെ സുധീരനിലപാട് കേരളത്തിന് ഊര്‍ജമായി. ഗുജറാത്തിനെതിരായ നോക്കൗട്ടില്‍ ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 39 വിക്കറ്റുകള്‍ പിഴുത സന്ദീപ് വാര്യരും 33 വിക്കറ്റുകള്‍ കൊയ്ത ബേസില്‍ തമ്പിയുമാണ് ചരിത്രത്തിലേക്കുള്ള കേരളത്തിന്റെ പാത സുഗമമാക്കിയത്. ഇനി സ്വപ്ന സെമി ഫൈനലില്‍ വിദര്‍ഭ -ഉത്തരാഖണ്ഡ് നോക്കൗട്ട് വിജയികളാണ് ഇനി കേരളത്തിന്റെ എതിരാളികള്‍. ചരിത്ര ഫൈനലിലേക്ക് ഒരു പോരാട്ടത്തിന്റെ അകലം മാത്രം. കേരളത്തിന്റെ ഈ യുവത്വത്തിന് അതിന് കഴിയുമെന്ന വിശ്വാസത്തില്‍ തന്നെയാണ് കായിക പ്രേമികള്‍.
അതിനൊപ്പം ബേസില്‍ തമ്പിയും സന്ദീപ് വാര്യരുമെല്ലാം ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണില്‍ പെട്ടതിനാല്‍ ടിനു യോഹന്നാനും എസ്. ശ്രീശാന്തിനും ശേഷം ദേശീയ ടീമില്‍ പന്തെറിയാന്‍ അവസരം ഒരുങ്ങിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വമ്പിച്ച ഓഫറുകളുമായി ലുലു റമദാൻ സൂഖ്

Kuwait
  •  13 days ago
No Image

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് രാഹുല്‍ ഗാന്ധി

National
  •  13 days ago
No Image

സിപിഎമ്മിനെ നരഭോജികളോട് ഉപമിച്ച പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍; പകരം പുതിയ കുറിപ്പ്

Kerala
  •  13 days ago
No Image

വേണ്ടത് വെറും 12 സിക്‌സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്

Cricket
  •  13 days ago
No Image

സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം

Kerala
  •  13 days ago
No Image

പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്

Kerala
  •  13 days ago
No Image

കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്

Kerala
  •  13 days ago
No Image

ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില 

latest
  •  13 days ago
No Image

ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി

Kerala
  •  13 days ago
No Image

ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്

uae
  •  13 days ago