HOME
DETAILS

സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നതില്‍ ചില ബാങ്കുകള്‍ക്ക് നിഷേധാത്മക സമീപനം: എം.പി

  
backup
March 03, 2017 | 9:52 PM

%e0%b4%b8%e0%b4%be%e0%b4%a7%e0%b4%be%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa


ആലപ്പുഴ: പാവപ്പെട്ടര്‍ക്കുള്ള ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയുടെ കാര്യത്തില്‍ ചില പൊതുമേഖലാ ബാങ്കു മാനേജര്‍മാര്‍ നിഷേധാത്മകമായ സമീപനം കാണിക്കുന്നുവെന്ന് കെ.സി വേണുഗോപാല്‍ എം.പി. ഹോട്ടല്‍ റോയല്‍പാര്‍ക്കില്‍വച്ച് ചേര്‍ന്ന 98-മത് ജില്ലാതല ബാങ്കിങ്ങ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. കളര്‍കോട് ധനലക്ഷ്മി ബാങ്കില്‍ പി.എം.എ.വൈ പ്രകാരം വായ്പയ്ക്കപേക്ഷിച്ച ഗുണഭോക്താവിന് വാഹനം കയറുന്ന വഴിയില്ലായെന്ന മുടന്തന്‍ ന്യായം പറഞ്ഞ് വായ്പ നിഷേധിച്ച സംഭവം എം.പി ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യോഗത്തില്‍ സന്നിഹിതനായിരുന്ന റിസര്‍വ്വ് ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ക്ക് എം പി നിര്‍ദ്ദേശം നല്‍കി. മുദ്രാ ലോണിന്റെ കാര്യത്തിലും ഇത്തരം നിഷേധാത്മക സമീപനമാണ് ചില ബാങ്കുകള്‍ സ്വീകരിക്കുന്നത്. ആലപ്പുഴ ഐ ഡി ബി ഐ ബാങ്കില്‍ മുദ്രാ പദ്ധതി പ്രകാരം കൂണ്‍ വളര്‍ത്തല്‍ യൂണിറ്റിന് വായ്പക്കപേക്ഷിച്ച വിപിന്‍ എന്ന വ്യക്തിക്കുണ്ടായ അനുഭവം എം പി ചൂണ്ടിക്കാട്ടി. ഗുണഭോക്താവായ വിപിന്‍ താമസിക്കുന്ന തിരുവമ്പാടി വാര്‍ഡില്‍ അനുവദിച്ച 8 ഓളം വിദ്യാഭ്യാസ ലോണുകള്‍ കിട്ടാക്കടങ്ങളായി മാറിയതിനാല്‍ ലോണ്‍ അനുവദിക്കാനാവില്ലായെന്ന മുട്ടാപ്പോക്കു നയമാണ് ആലപ്പുഴ ഐ ഡി ബി ഐ ബാങ്ക് സ്വീകരിച്ചിരിക്കുന്നത്.
പരമ്പരാഗത കയര്‍-മത്സ്യതൊഴിലാളി മേഖലയില്‍ മുദ്രാ സ്‌കീമിന്റെ കാര്യത്തിലും ചില ബാങ്കുകള്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസ വായ്പയുടെ കാര്യത്തില്‍ കഴിഞ്ഞ ത്രൈമാസ കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 23.5 കോടി രൂപ ചെലവഴിച്ചതില്‍ അഭിനന്ദനം അറിയിച്ച എം പി ചില ബാങ്കുകള്‍ മാര്‍ക്കിന്റെ കാര്യത്തിലും മറ്റും കാണിക്കുന്ന അനാവശ്യമായ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയെടുക്കുന്നവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന പലിശയിളവ് പൂര്‍ണ്ണമായും നേടിയെടുക്കുന്നുവെന്ന കാര്യം ബാങ്കുകള്‍ ഉറപ്പുവരുത്തണമെന്നും എം പി ആവശ്യപ്പെട്ടു.
ഡീമോണിറ്റൈസേഷന്‍ സമയത്ത് ത്യാഗപൂര്‍ണ്ണവും കര്‍മ്മ നിരതവുമായ പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലയിലെ എല്ലാ ബാങ്ക് ജീവനക്കാരെയും എം പി അഭിനന്ദിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണാ മാധവന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജഗദീഷ് രാജ്കുമാര്‍, എസ് ബി ടി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീപ്രകാശ്, എസ് ബി ടി ആലപ്പുഴ റീജിയണല്‍ മാനേജര്‍ ശശീന്ദ്രന്‍ പിള്ള, മാവേലിക്കര റീജിയണല്‍ മാനേജര്‍ തോമസ് മാത്യു, നബാര്‍ഡ് ഡി ഡി എം രഘുനാഥന്‍ പിള്ള, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജോസഫ് സി തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി സ്നേഹവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി; തിരുവനന്തപുരത്തെ തോൽവിയിൽ പിണറായിക്കും ആര്യ രാജേന്ദ്രനുമെതിരെ എം.വി ഗോവിന്ദന്റെ തുറന്ന വിമർശനം

Kerala
  •  4 days ago
No Image

കെ.ഐ.സി മെഗാ സർഗലയം: മെഹ്ബൂല മേഖലയും അബ്ബാസിയ ദാറുതർബിയ മദ്രസ്സയും ഓവറോൾ ചാമ്പ്യന്‍മാർ

Kuwait
  •  4 days ago
No Image

എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള സമയം നീട്ടിനൽകണം; എസ്‌ഐആറിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

Kerala
  •  4 days ago
No Image

യുഡിഎഫ് അസോസിയേറ്റ് അംഗത്വ വിവാദം: വിഷ്ണുപുരം ചന്ദ്രശേഖരൻ എന്നെ വന്നു കണ്ടിരുന്നു, വരുന്നില്ലെങ്കിൽ വേണ്ട'; മറുപടിയുമായി വി.ഡി സതീശൻ

Kerala
  •  4 days ago
No Image

കുവൈത്തിലെ പ്രമുഖ സീഫുഡ് കമ്പനിയിൽ അവസരം; സെയിൽസ് എക്സിക്യൂട്ടീവ് ഒഴിവുകൾ, വാക്ക്-ഇൻ ഇന്റർവ്യൂ 24-ന്

Kuwait
  •  4 days ago
No Image

യുഎഇയിലെ കനത്ത മഴ; രണ്ട് ദിവസത്തിനുള്ളിൽ ദുബൈ പൊലിസ് മറുപടി നൽകിയത് 39,000-ത്തിലധികം കോളുകൾക്ക്

uae
  •  4 days ago
No Image

സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ ഗുണ്ടായിസം: രോഗിയെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ വൻ പ്രതിഷേധം; പൊലിസ് നടപടി

National
  •  4 days ago
No Image

വാളയാർ ആൾക്കൂട്ടക്കൊല; നാല് പ്രതികൾ ബിജെപി അനുഭാവികൾ, ഒരാൾ സിഐടിയു പ്രവർത്തകൻ; സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

Kerala
  •  4 days ago
No Image

മരുഭൂമിയിൽ പ്ലാസ്റ്റിക് കൂമ്പാരങ്ങൾ; ദുബൈയിൽ അനധികൃത ഭക്ഷണ വിൽപനക്കാർക്കെതിരെ കർശന നടപടി

uae
  •  4 days ago
No Image

2025-ൽ ഗൂഗിളിനെ ഭരിച്ചവർ: ട്രംപും മസ്കും ഒന്നാമത്; ഫുട്ബോളിൽ യമാൽ തരംഗം

Tech
  •  4 days ago