HOME
DETAILS

വച്ചത് പിണറായിക്ക്, കൊണ്ടത് മോദിക്ക്; കുരുക്കിലായി സെന്‍കുമാര്‍

  
backup
January 27, 2019 | 6:55 PM

senkumar-2

 

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരേ രംഗത്തെത്തിയ മുന്‍ ഡി.ജി.പിയും സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി.സെന്‍കുമാര്‍ കുരുക്കിലായി.


പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിനാലാണ് ചാരക്കേസ് പ്രതിയായ നമ്പി നാരായണന് പത്മഭൂഷണ്‍ ലഭിച്ചതെന്ന് ആരോപിച്ച് കടുത്ത വിമര്‍ശനമാണ് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്. എന്നാല്‍, ബി.ജെ.പി രാജ്യസഭാ എം.പിയും എന്‍.ഡി.എ കേരള വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖറിന്റെ ശുപാര്‍ശയിലാണ് നമ്പിനാരായണന് പത്മശ്രീ ലഭിച്ചതെന്ന വിവരം പുറത്തുവന്നു. ഇതറിയാതെയുള്ള സെന്‍കുമാറിന്റെ വിമര്‍ശനം ഫലത്തിലേറ്റത് കേന്ദ്രത്തിനാണ്. ഇടത് സര്‍ക്കാരിന്റെയും പിണറായിയുടേയും ശക്തനായ വിമര്‍ശകനാണെന്ന് അറിയിക്കാനുള്ള ശ്രമത്തിനിടെയാണ് സെന്‍കുമാര്‍ കുരുക്കിലായത്. പത്മശ്രീ നല്‍കാന്‍ നമ്പി നാരായണന്‍ ശാസ്ത്ര രംഗത്ത് എന്ത് സംഭാവനയാണ് നല്‍കിയതെന്നും ഇങ്ങനെയെങ്കില്‍ ഗോവിന്ദച്ചാമിക്കും മറിയം റഷീദക്കും വരും വര്‍ഷം പത്മശ്രീ ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. അമൃതില്‍ വിഷം ചേര്‍ത്തതുപോലെയാണ് പുരസ്‌കാരമെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഐ.എസ്.ആര്‍.ഒയില്‍ നടന്ന കാര്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയുടെ പ്രവര്‍ത്തനം നടക്കുന്നതിനിടെ പുരസ്‌കാരം നല്‍കിയത് തെറ്റാണെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രൂക്ഷ വിമര്‍ശനം കേന്ദ്രത്തിനേറ്റതോടെ, മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ സെന്‍കുമാറിനെ വിമര്‍ശിച്ചു. ആറ്റിങ്ങലില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്ന സെന്‍കുമാറിന് ഇതോടെ ബി.ജെ.പിക്കുള്ളില്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച സെന്‍കുമാര്‍ ബി.ജെ.പിക്കാരനല്ലെന്ന പ്രസ്താവന കണ്ണന്താനത്തിന് പുറപ്പെടുവിക്കേണ്ടിവന്നത് ഈ പശ്ചാത്തലത്തിലാണ്.
വെട്ടിലായെന്നു മനസിലായ സെന്‍കുമാര്‍, പ്രശ്‌ന പരിഹാരത്തിന് ബി.ജെ.പി നേതാക്കളുടെ കാലുപിടിച്ചു തുടങ്ങി. പിണറായി സര്‍ക്കാരിനെതിരേയാണ് പറഞ്ഞതെന്നും നമ്പി കേന്ദ്ര നോമിനിയായിരുന്നെന്ന് അറിഞ്ഞില്ലെന്നുമാണ് വിശദീകരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

Kerala
  •  2 months ago
No Image

ഇസ്റാഈൽ-യുഎസ് ആക്രമണത്തിൽ പരുക്കേറ്റ ഖാംനഇയുടെ ഭാര്യ മൻസൂറ ഖജസത ബാഖർസാദ മരിച്ചു

International
  •  2 months ago
No Image

മാനവീയം വീഥിയിലെ കമിതാക്കളുടെ തമ്മിൽതല്ല്; സ്വമേധയാ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കൊച്ചിയിലേക്കും മുംബൈയിലേക്കുമുള്ള പ്രത്യേക സർവീസുകൾ പുനരാരംഭിച്ച് ഇത്തിഹാദ് എയർവേയ്സ്

uae
  •  2 months ago
No Image

ഹിസ്ബുള്ളയുടെ ഇൻ്റലിജൻസ് തലവൻ ഹുസൈൻ മക്ലെദിനെ വധിച്ചതായി ഇസ്റാഈൽ

International
  •  2 months ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദത്തില്‍ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്

oman
  •  2 months ago
No Image

യുദ്ധഭീതിയിൽ നാട്; കൈകോർത്ത് യുഎഇ, പ്രവാസികൾക്കും യാത്രക്കാർക്കും സൗജന്യ താമസവും ഭക്ഷണവും; കാണാതെ പോകരുത് ഈ നന്മ!

uae
  •  2 months ago
No Image

സുരക്ഷാ ജാഗ്രത ശക്തം; മുസന്ദം തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം

oman
  •  2 months ago
No Image

ഇറാൻ ആക്രമണം: മരിച്ച അമേരിക്കൻ സൈനികരുടെ എണ്ണം നാലായി; തിരിച്ചടി തുടരുമെന്ന് യുഎസ്

International
  •  2 months ago
No Image

ഒമാന്‍ തീരത്ത് വീണ്ടും എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യന്‍ നാവികപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

oman
  •  2 months ago