HOME
DETAILS

മുത്തൂറ്റ് സമരം: നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം

  
backup
March 13, 2020 | 2:39 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af

 


തിരുവനന്തപുരം: മുത്തൂറ്റ് ശാഖകളിലെ സമരത്തെ ചൊല്ലി ചോദ്യോത്തരവേളയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം. മുത്തൂറ്റിലെ 166 തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരായ സമരത്തിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന അന്‍വര്‍ സാദത്തിന്റെ പ്രസ്താവനയാണ് സഭയെ പ്രക്ഷുബ്ദമാക്കിയത്. ചോദ്യത്തിന് മറുപടി പറഞ്ഞ മന്ത്രി ടി.പി രാമകൃഷ്ണന്‍, ഒരു ട്രേഡ് യൂനിയന്‍ സംഘടനകളും മുത്തൂറ്റ് സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഉത്തരവാദപ്പെട്ട ഒരു എം.എല്‍.എ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് സംസ്ഥാനത്തെക്കുറിച്ച് മോശമായ ചിത്രം പ്രചരിക്കാന്‍ ഇടയാക്കുമെന്നും മറുപടി നല്‍കി.
മന്ത്രിയുടെ പ്രസ്താവന അന്‍വര്‍ സാദത്തിനെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് സംസാരിച്ച എം. സ്വരാജും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സമാന പരാമര്‍ശം നടത്തി. ഇതോടെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ഇതിനിടെ വി.ഡി സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും ഭരണപക്ഷാംഗങ്ങള്‍ ഒന്നടങ്കം ബഹളംവെച്ചു. ക്ഷുഭിതനായ സതീശന്‍ എന്നെ തടസപ്പെടുത്താന്‍ നിങ്ങളാരാണെന്നും ഞാന്‍ സംസാരിക്കുന്നത് സ്പീക്കറോടാണെന്നും പറഞ്ഞു. ഇതിനിടെ കെ.എസ് ശബരിനാഥന്‍ അവനെന്താ കൊമ്പുണ്ടോയെന്ന് ഉറക്കെ വിളിച്ചുചോദിച്ചു. മുത്തൂറ്റ് സമരത്തിനിടെ ഇരുവിഭാഗത്തില്‍നിന്നു അക്രമമുണ്ടായെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം മുത്തൂറ്റിനെ അനുകൂലിക്കുകയാണെന്ന മന്ത്രിയുടെയും സ്വരാജിന്റെയും പ്രസ്താവന സഭാരേഖകളില്‍നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ എം. സ്വരാജ് സതീശന്റെ ഈ പ്രസ്താവന സഭാരേഖകളില്‍നിന്ന് നീക്കണമെന്ന് ക്രമപ്രശ്‌നമുന്നയിച്ചു. രണ്ടും പരിശോധിക്കാമെന്ന് പറഞ്ഞ് സ്പീക്കര്‍ ചോദ്യോത്തരവേള അവസാനിപ്പിക്കുകയായിരുന്നു.
മുത്തൂറ്റ് ശാഖകളിലെ 166 തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഒരു നിയമത്തെയും അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാട് സ്വീകാര്യമല്ല. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമാധാനപരമായ ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും തോട്ടം മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: 'ഒരു രോഗിക്ക് മൂന്ന് ഡോക്ടർമാർ, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി

Kerala
  •  6 hours ago
No Image

യുഎഇയുടെ സുരക്ഷ തകർക്കാനുള്ള നീക്കം; ശക്തമായി അപലപിച്ച് ജിസിസി; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  6 hours ago
No Image

'നാട് കണ്ട വലിയ ദുരന്തം, ചികിത്സയ്ക്ക് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തടസ്സമാകരുത്'; തൃശ്ശൂർ സ്ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് കെ.സി വേണുഗോപാൽ

Kerala
  •  6 hours ago
No Image

ഹെസ്സ സ്ട്രീറ്റിലെ 'റെഡ് സിഗ്നൽ' മാറി; യാത്രാ സമയം 50 മിനിറ്റിൽ നിന്ന് 25 ആയി കുറയും

uae
  •  6 hours ago
No Image

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ കുടിയിറക്കാൻ ഇസ്റാഈലിന്റെ 'ലൈംഗിക അതിക്രമ' തന്ത്രം; നടുക്കുന്ന റിപ്പോർട്ട് പുറത്ത്

International
  •  7 hours ago
No Image

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: മരണസംഖ്യ 14 ആയി; മൂന്ന് പേരെ തിരിച്ചറിഞ്ഞു; നടുക്കം മാറാതെ നാട്

Kerala
  •  7 hours ago
No Image

തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  7 hours ago
No Image

വിദൂര പഠനത്തിന് ട്യൂഷൻ ഫീസ് കുറയ്ക്കില്ലെന്ന് കെഎച്ച്ഡിഎ; പരാതികൾക്കിടയിലും ഫീസ് നൽകാൻ രക്ഷിതാക്കൾ ബാധ്യസ്ഥർ

uae
  •  7 hours ago
No Image

മാലിന്യം തള്ളിയവരിൽ നിന്ന് പിഴിഞ്ഞത് 2.53 കോടി; ആ തുക കൊണ്ട് സ്ക്വാഡിന് പുത്തൻ വാഹനങ്ങൾ; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് മേയർ

Kerala
  •  8 hours ago
No Image

ഐ.പി.എല്ലിൽ അഭിഷേകിന്റെ റൺ അഭിഷേകം; ടി20 ക്രിക്കറ്റിലെ റെക്കോർഡ് ബുക്കിൽ നിന്ന് രോഹിത്തിനെ വെട്ടി, ഇനി കോഹ്‌ലിക്കൊപ്പം!

Cricket
  •  8 hours ago