HOME
DETAILS

സഊദി അരാംകോ അറ്റാദായത്തിൽ വൻ ഇടിവ്, എങ്കിലും ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി

  
backup
March 16, 2020 | 8:07 AM

saudi-aramco-makes-88-2-billion-profit-in-difficult-year

     റിയാദ്: കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ അറ്റാദായത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് മുൻവർഷത്തേക്കാൾ വൻ ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയും കമ്പനിയുടെ വരുമാനം 88.2 ബില്യൺ ഡോളർ ആണെന്നാണ് കണക്കുകൾ.  ആഗോള എണ്ണവിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. പുറത്ത് വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

[caption id="attachment_826536" align="alignnone" width="630"] സഊദി അരാംകോ സി ഇ ഒ അമീന്‍ നാസര്‍[/caption]


    2018 ൽ 111.1 ബില്യൺ ഡോളർ അറ്റാദായം നേടിയ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം (2019) 88.2 ബില്യൺ ഡോളറായാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണ വിലകുറവും ഉൽപാദന അളവിലെ ഗണ്യമായ കുറവും സദാര കെമിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട 1.6 ബില്യൺ ഡോളർ ചാർജുമാണ് ഈ കുറവിന് കാരണമെന്നു കമ്പനി സാമ്പത്തിക പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റ് ചെയ്‌തതിന്‌ ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ലാഭം കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ ഉടമ), വൻകിട ഏഷ്യൻ ബാങ്കുകൾ എന്നിവയേക്കാൾ മുന്നിലാണ് സഊദി അരാംകോയുടെ സ്ഥാനം.
     അതേസമയം, ഈ വര്‍ഷത്തെ ആദ്യ പാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ ഉടൻ വിതരണം ചെയ്യുമെന്ന് കമ്പനി സി ഇ ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചിലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായും സി ഇ ഒ കൂട്ടിചേര്‍ത്തു. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരാംകോ തങ്ങളുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലകുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ, വിപണിയിൽ പിടിമുറുക്കി എങ്ങനെയെങ്കിലും തങ്ങളുടെ ആധിപത്യം നില നിർത്താൻ സഊദി അറേബ്യ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതൽ എണ്ണയുത്പാദനത്തിനായി ഊർജ്ജ മന്ത്രാലയം സഊദി അരാംകോക്ക് അനുമതി നൽകിയത്. ഏപ്രിൽ ഒന്ന് മുതലാണ് ഉത്പാദന ശേഷി ഉയർത്തുകയെന്നു സഊദി അരാംകോ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന ക്രൂഡ് ഉൽ‌പാദനം 12.3 ദശലക്ഷം ബാരലായി ഉയർത്താനാണ് സഊരി അരാംകോ തീരുമാനം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  14 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  14 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  14 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  14 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  14 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  14 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  14 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  14 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  14 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  14 days ago