HOME
DETAILS

സഊദി അരാംകോ അറ്റാദായത്തിൽ വൻ ഇടിവ്, എങ്കിലും ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി

  
backup
March 16 2020 | 08:03 AM

saudi-aramco-makes-88-2-billion-profit-in-difficult-year

     റിയാദ്: കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ അറ്റാദായത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് മുൻവർഷത്തേക്കാൾ വൻ ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയും കമ്പനിയുടെ വരുമാനം 88.2 ബില്യൺ ഡോളർ ആണെന്നാണ് കണക്കുകൾ.  ആഗോള എണ്ണവിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. പുറത്ത് വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

[caption id="attachment_826536" align="alignnone" width="630"] സഊദി അരാംകോ സി ഇ ഒ അമീന്‍ നാസര്‍[/caption]


    2018 ൽ 111.1 ബില്യൺ ഡോളർ അറ്റാദായം നേടിയ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം (2019) 88.2 ബില്യൺ ഡോളറായാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണ വിലകുറവും ഉൽപാദന അളവിലെ ഗണ്യമായ കുറവും സദാര കെമിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട 1.6 ബില്യൺ ഡോളർ ചാർജുമാണ് ഈ കുറവിന് കാരണമെന്നു കമ്പനി സാമ്പത്തിക പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റ് ചെയ്‌തതിന്‌ ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ലാഭം കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ ഉടമ), വൻകിട ഏഷ്യൻ ബാങ്കുകൾ എന്നിവയേക്കാൾ മുന്നിലാണ് സഊദി അരാംകോയുടെ സ്ഥാനം.
     അതേസമയം, ഈ വര്‍ഷത്തെ ആദ്യ പാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ ഉടൻ വിതരണം ചെയ്യുമെന്ന് കമ്പനി സി ഇ ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചിലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായും സി ഇ ഒ കൂട്ടിചേര്‍ത്തു. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരാംകോ തങ്ങളുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലകുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ, വിപണിയിൽ പിടിമുറുക്കി എങ്ങനെയെങ്കിലും തങ്ങളുടെ ആധിപത്യം നില നിർത്താൻ സഊദി അറേബ്യ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതൽ എണ്ണയുത്പാദനത്തിനായി ഊർജ്ജ മന്ത്രാലയം സഊദി അരാംകോക്ക് അനുമതി നൽകിയത്. ഏപ്രിൽ ഒന്ന് മുതലാണ് ഉത്പാദന ശേഷി ഉയർത്തുകയെന്നു സഊദി അരാംകോ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന ക്രൂഡ് ഉൽ‌പാദനം 12.3 ദശലക്ഷം ബാരലായി ഉയർത്താനാണ് സഊരി അരാംകോ തീരുമാനം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ പണമില്ലെങ്കില്‍ പട്ടിണി കിടക്കേണ്ട; ഈ മീറ്റ് ഷോപ്പ് സൗജന്യമായി ഭക്ഷണം നല്‍കും

uae
  •  8 days ago
No Image

യുഎഇ: ഗതാഗതക്കുരുക്ക് ഒഴിവാക്കി GITEX ഗ്ലോബൽ 2025 ലേക്ക് എങ്ങനെ പോകാം; കൂടുതലറിയാം

uae
  •  8 days ago
No Image

കാന്‍സര്‍ രോഗികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര സൗജന്യം; പ്രഖ്യാപനവുമായി മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  8 days ago
No Image

കഫ്‌സിറപ്പ് ദുരന്തം; ഫാര്‍മ കമ്പനി ഉടമ പിടിയില്‍, മരണസംഖ്യ 21 ആയി

National
  •  8 days ago
No Image

യുഎഇയിലെ ആദ്യ കെമിക്കൽ തുറമുഖം റുവൈസിൽ; 2026 ഓടെ പ്രവർത്തനസജ്ജമാകും

uae
  •  8 days ago
No Image

വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത: ജോലി കഴിഞ്ഞെത്തിയ മകന്‍ കണ്ടത് വീടിനു പിന്നില്‍ മരിച്ചുകിടക്കുന്ന അമ്മയെ

Kerala
  •  8 days ago
No Image

ചികിത്സയിലുള്ള ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊന്നു, കൊല നടത്തിയത് ആശുപത്രിയില്‍ വെച്ച്; പിന്നാലെ ആത്മഹത്യാ ശ്രമം, ചികിത്സിക്കാന്‍ പണമില്ലാത്തതിനാലെന്ന് നിഗമനം

Kerala
  •  8 days ago
No Image

അല്‍ അഖ്‌സയില്‍ തീവ്ര സയണിസ്റ്റ് മന്ത്രിയുടെ അതിക്രമം; അപലപിച്ച് ഖത്തറും സഊദിയും 

qatar
  •  8 days ago
No Image

താമരശ്ശേരിയില്‍ ഡോക്ടറെ വെട്ടിയ സംഭവം: പ്രതിയുടെ മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലിസ്; അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന തരത്തില്‍ ഒരു റിപ്പോര്‍ട്ടുമില്ല

Kerala
  •  8 days ago
No Image

കുവൈത്തില്‍ പെറ്റി കേസുകളില്‍ ഇനി ഇലക്ട്രോണിക് വിധി

Kuwait
  •  8 days ago