HOME
DETAILS

സഊദി അരാംകോ അറ്റാദായത്തിൽ വൻ ഇടിവ്, എങ്കിലും ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി

  
backup
March 16 2020 | 08:03 AM

saudi-aramco-makes-88-2-billion-profit-in-difficult-year

     റിയാദ്: കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ അറ്റാദായത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് മുൻവർഷത്തേക്കാൾ വൻ ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയും കമ്പനിയുടെ വരുമാനം 88.2 ബില്യൺ ഡോളർ ആണെന്നാണ് കണക്കുകൾ.  ആഗോള എണ്ണവിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. പുറത്ത് വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

[caption id="attachment_826536" align="alignnone" width="630"] സഊദി അരാംകോ സി ഇ ഒ അമീന്‍ നാസര്‍[/caption]


    2018 ൽ 111.1 ബില്യൺ ഡോളർ അറ്റാദായം നേടിയ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം (2019) 88.2 ബില്യൺ ഡോളറായാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണ വിലകുറവും ഉൽപാദന അളവിലെ ഗണ്യമായ കുറവും സദാര കെമിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട 1.6 ബില്യൺ ഡോളർ ചാർജുമാണ് ഈ കുറവിന് കാരണമെന്നു കമ്പനി സാമ്പത്തിക പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റ് ചെയ്‌തതിന്‌ ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ലാഭം കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ ഉടമ), വൻകിട ഏഷ്യൻ ബാങ്കുകൾ എന്നിവയേക്കാൾ മുന്നിലാണ് സഊദി അരാംകോയുടെ സ്ഥാനം.
     അതേസമയം, ഈ വര്‍ഷത്തെ ആദ്യ പാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ ഉടൻ വിതരണം ചെയ്യുമെന്ന് കമ്പനി സി ഇ ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചിലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായും സി ഇ ഒ കൂട്ടിചേര്‍ത്തു. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരാംകോ തങ്ങളുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലകുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ, വിപണിയിൽ പിടിമുറുക്കി എങ്ങനെയെങ്കിലും തങ്ങളുടെ ആധിപത്യം നില നിർത്താൻ സഊദി അറേബ്യ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതൽ എണ്ണയുത്പാദനത്തിനായി ഊർജ്ജ മന്ത്രാലയം സഊദി അരാംകോക്ക് അനുമതി നൽകിയത്. ഏപ്രിൽ ഒന്ന് മുതലാണ് ഉത്പാദന ശേഷി ഉയർത്തുകയെന്നു സഊദി അരാംകോ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന ക്രൂഡ് ഉൽ‌പാദനം 12.3 ദശലക്ഷം ബാരലായി ഉയർത്താനാണ് സഊരി അരാംകോ തീരുമാനം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  6 hours ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  7 hours ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  7 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  7 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  8 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  8 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  8 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  8 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  8 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  9 hours ago