HOME
DETAILS

സഊദി അരാംകോ അറ്റാദായത്തിൽ വൻ ഇടിവ്, എങ്കിലും ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി

  
backup
March 16, 2020 | 8:07 AM

saudi-aramco-makes-88-2-billion-profit-in-difficult-year

     റിയാദ്: കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ അറ്റാദായത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് മുൻവർഷത്തേക്കാൾ വൻ ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയും കമ്പനിയുടെ വരുമാനം 88.2 ബില്യൺ ഡോളർ ആണെന്നാണ് കണക്കുകൾ.  ആഗോള എണ്ണവിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. പുറത്ത് വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

[caption id="attachment_826536" align="alignnone" width="630"] സഊദി അരാംകോ സി ഇ ഒ അമീന്‍ നാസര്‍[/caption]


    2018 ൽ 111.1 ബില്യൺ ഡോളർ അറ്റാദായം നേടിയ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം (2019) 88.2 ബില്യൺ ഡോളറായാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണ വിലകുറവും ഉൽപാദന അളവിലെ ഗണ്യമായ കുറവും സദാര കെമിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട 1.6 ബില്യൺ ഡോളർ ചാർജുമാണ് ഈ കുറവിന് കാരണമെന്നു കമ്പനി സാമ്പത്തിക പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റ് ചെയ്‌തതിന്‌ ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ലാഭം കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ ഉടമ), വൻകിട ഏഷ്യൻ ബാങ്കുകൾ എന്നിവയേക്കാൾ മുന്നിലാണ് സഊദി അരാംകോയുടെ സ്ഥാനം.
     അതേസമയം, ഈ വര്‍ഷത്തെ ആദ്യ പാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ ഉടൻ വിതരണം ചെയ്യുമെന്ന് കമ്പനി സി ഇ ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചിലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായും സി ഇ ഒ കൂട്ടിചേര്‍ത്തു. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരാംകോ തങ്ങളുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലകുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ, വിപണിയിൽ പിടിമുറുക്കി എങ്ങനെയെങ്കിലും തങ്ങളുടെ ആധിപത്യം നില നിർത്താൻ സഊദി അറേബ്യ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതൽ എണ്ണയുത്പാദനത്തിനായി ഊർജ്ജ മന്ത്രാലയം സഊദി അരാംകോക്ക് അനുമതി നൽകിയത്. ഏപ്രിൽ ഒന്ന് മുതലാണ് ഉത്പാദന ശേഷി ഉയർത്തുകയെന്നു സഊദി അരാംകോ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന ക്രൂഡ് ഉൽ‌പാദനം 12.3 ദശലക്ഷം ബാരലായി ഉയർത്താനാണ് സഊരി അരാംകോ തീരുമാനം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണം വരെ ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡാണ്; ആരാധകരുടെ ഹൃദയം തൊട്ട് കാസെമിറോയുടെ വിടവാങ്ങൽ പ്രസംഗം

Football
  •  3 days ago
No Image

തിരിച്ചുകയറാനാകാതെ രൂപ; കുവൈത്ത് ദിനാര്‍ 300ന് അരികില്‍, ഖത്തര്‍ റിയാല്‍ 25 രൂപ കടന്നു; പ്രവാസികള്‍ക്ക് ശമ്പള വര്‍ധനവിന് തുല്യം | Indian Rupee Value

Kuwait
  •  3 days ago
No Image

പോക്സോ കേസ് പ്രതി പൊലിസ് കസ്റ്റഡിയിൽ തൂങ്ങിമരിച്ച നിലയിൽ; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

crime
  •  3 days ago
No Image

ജയിലില്‍ കഴിയുന്ന എം.കെ ഫൈസി വീണ്ടും എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ്

National
  •  3 days ago
No Image

പ്രധാനമന്ത്രി തലസ്ഥാനത്ത്; നാല് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  3 days ago
No Image

'അവന്‍ വെറുമൊരു കുഞ്ഞാണ്' കുടിയേറ്റ നടപടിയുടെ പേരില്‍ അഞ്ച് വയസ്സുകാരനെ ഡിറ്റന്‍ഷന്‍ കേന്ദ്രത്തിലാക്കിയ സംഭവത്തില്‍ ട്രംപിനെതിരെ വ്യാപക പ്രതിഷേധം

International
  •  3 days ago
No Image

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മേയറില്ല; സുരക്ഷാ കാരണത്താലെന്ന് വിശദീകരണം

Kerala
  •  3 days ago
No Image

കുടുംബവഴക്ക്; അധ്യാപികയായ മരുമകളെ വടിവാൾ കൊണ്ട് വെട്ടി; 75-കാരൻ എലിവിഷം കഴിച്ച് ജീവനൊടുക്കി

crime
  •  3 days ago
No Image

തുടർച്ചയായ 4 ദിവസങ്ങളിൽ ബാങ്കില്ല; അത്യാവശ്യ ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും

Kerala
  •  3 days ago
No Image

ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ഇറാനില്‍ ഒരു 'ജെന്‍സി' വിപ്ലവം സാധ്യമല്ല; യു.എസ് പിന്തുണയുണ്ടായിട്ടും അട്ടിമറി ശ്രമം വിജയിക്കാത്തതിന് കാരണളുണ്ട്

International
  •  3 days ago