HOME
DETAILS

മോദിയുടെ റാലിക്കിടെ തിക്കും തിരക്കും; 16 പേര്‍ക്ക് പരുക്ക്

  
backup
February 02, 2019 | 6:59 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നടന്ന റാലിയിലാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവര്‍ വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് മോദി പ്രസംഗം ചുരുക്കി.


ജനങ്ങളെ ശാന്തരാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പ്രവര്‍ത്തകര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുതന്നെ തുടരണമെന്നും വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ കസേരകള്‍ വലിച്ചെറിയുകയും അവിടെ ഇരിപ്പിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ മോദി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ വേദിയില്‍നിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു.


തിക്കും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ കുഴഞ്ഞുവീണുവെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ജൂലായ് 16ന് പശ്ചിമബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയില്‍ മോദി പങ്കെടുത്ത റാലിക്കിടെയും സമാനമായ സംഭവം നടന്നിരുന്നു. പ്രധാനമന്ത്രിയുടെ റാലിക്കുവേണ്ടി തയാറാക്കിയ താത്കാലിക വേദി തകര്‍ന്നുവീണ് അന്ന് ഏതാനുംപേര്‍ക്ക് പരുക്കേറ്റിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  13 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  13 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  13 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  13 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  13 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  13 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  13 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  13 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  13 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  13 days ago