HOME
DETAILS

സര്‍വകലാശാലയില്‍ ഉേദ്യാഗസ്ഥരുടെ അനാസ്ഥ; വിദ്യാര്‍ഥികളെ വലയ്ക്കുന്നു

  
backup
February 06, 2019 | 6:33 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b5%87%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

 

എന്‍.എം കോയ പള്ളിക്കല്‍#

 


തേഞ്ഞിപ്പലം: സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുന്നു. രണ്ട് മാസം മുന്‍പ് പുറത്ത് വിട്ട ബിരുദ ഫലം വീണ്ടും പുന: പ്രസിദ്ധീകരിച്ചപ്പോള്‍ മൂന്ന് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് കുറയുകയും മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ ആദ്യ വാരത്തില്‍ പ്രസിദ്ധീകരിച്ച സി.യു.സി.ബി.സി.എസ്.എസ് - യു ജി ഒന്നാം സെമസ്റ്റര്‍ ബി.എ ബിരുദ ഫലമാണ് സര്‍വകലാശാല പുന:പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ മൂന്ന് കോളജുകളായ എം.യു.എ കോളജ് പുളിക്കല്‍, സുല്ലമുസ്സലാം അരീക്കോട്, എം.ഐ.സി കോളജ് അത്താണിക്കല്‍ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഫലമാണ് പുന:പ്രസിദ്ധീകരിച്ചത്.


ഇത് മൂലം വിജയിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ തോല്‍ക്കുകയും ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ പലര്‍ക്കും ഗ്രേഡ് കുറയുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പരാതിയുമായി സര്‍വകലാശാലയിലെത്തി. സര്‍വകലാശാല ഫലം പ്രസിദ്ധീകരിച്ചതിലെ അപാകതയാണ് കാരണം. ഫലം മാറ്റി പ്രസിദ്ധീകരിച്ചതായി ഇ മെയില്‍ വഴി മൂന്ന് കോളജുകളെയും അറിയിച്ചപ്പോഴാണ് സര്‍വകലാശാലയുടെ നിരുത്തരവാദിത്വം പുറത്തായത്. ഫല പ്രഖ്യാപനത്തില്‍ അപാകതയുള്ളതായി കാണിച്ച് പുതിയ ഫലം അപ്‌ഡേഷന്‍ നടത്തിയതായി കോളജധികൃതരെ വിവരം സര്‍വകലാശാല അറിയിക്കുകയായിരുന്നു. ഒന്നാം സെമസ്റ്ററിലെ ഇംഗ്ലിഷിലെ രണ്ട് കോമണ്‍ പേപ്പറിലെ ഫലമാണ് പുന:പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചതില്‍ തെറ്റ് പറ്റിയതായാണ് സര്‍വകലാശാല പരീക്ഷാ വിഭാഗം ജോയിന്റ് കണ്‍ട്രോളര്‍ കോളജുകള്‍ക്ക് വിവരം നല്‍കിയത്. സാങ്കേതിക തകരാറാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ കുട്ടികള്‍ ഇപ്പോള്‍ ആശങ്കയിലാണ്. എം.ഐ.സി കോളജിലെ വിജയിച്ച രണ്ട് കുട്ടികളാണ് പരാജയപ്പെട്ടത്. മൂന്നാംസെമസ്റ്റര്‍ മാര്‍ക്ക് മാറി എന്റര്‍ ചെയ്തതെന്നാണ് കോളജധികൃതര്‍ക്ക് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നല്‍കിയ വിവരം. തോല്‍ക്കുകയും മാര്‍ക്ക് കുറയുകയും ചെയ്ത വിദ്യാര്‍ഥികളോട് നാലാം സെമസ്റ്ററിനൊപ്പം സപ്ലിമെന്ററിയോ ഇംപ്രൂവ്‌മെന്റ് പരീക്ഷയോ എഴുതാവുന്നതാണെന്ന് കോളജുകളിലേക്ക് നല്‍കിയ മെയില്‍ സന്ദേശത്തിലുണ്ട്.
സര്‍വകലാശാലയിലെത്തിയാല്‍ മാന്വലായിട്ട് അപേക്ഷിക്കാന്‍ സൗകര്യമൊരുക്കി തരാമെന്ന വാഗ്ദാനവും വിദ്യാര്‍ഥികള്‍ക്ക് ബന്ധപ്പെട്ട സെക്ഷനില്‍ നിന്നും വിവരം നല്‍കിയെന്നാണ് അറിയുന്നത്. എന്നാല്‍ രണ്ടാമത് പരീക്ഷയെഴുതുന്ന കാര്യത്തില്‍ ആത്മവിശ്വാസക്കുറവാണ് വിദ്യാര്‍ഥികള്‍ രേഖപ്പെടുത്തുന്നത്. അധികൃതരുടെ നിരുത്തരവാദ സമീപനമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ താപനില 46 ഡിഗ്രി വരെ ഉയരും; പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

Weather
  •  12 days ago
No Image

കുടുംബസമേതം ഖത്തറിലുള്ള മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  12 days ago
No Image

ഏഴരപ്പൊന്നാന മാത്രമല്ല, തിരുവാഭരണങ്ങളും പരിശോധിക്കണം; ഏറ്റുമാനൂരിൽ സ്വത്തുക്കളുടെ ഓഡിറ്റ് ആവശ്യപ്പെട്ട് ഭക്തർ

Kerala
  •  12 days ago
No Image

മുല്ലപ്പെരിയാര്‍ വിഷയം: പുതിയ ഡാമിനായുള്ള ചര്‍ച്ചകള്‍ക്കായി കേരളവും തമിഴ്‌നാടും ഇന്ന് മൂന്നാറില്‍ ഒത്തുചേരും

Kerala
  •  12 days ago
No Image

രണ്ടാം ജന്മമില്ലാത്ത പടക്കളം! റൗണ്ട് ഓഫ് 32-ൽ വിട്ടുകൊടുക്കാതെ വമ്പന്മാർ

Football
  •  12 days ago
No Image

സ്വപ്‌നത്തിന്റെ റാക്കറ്റേന്തി നജാഫുമുണ്ട് ലോകകപ്പ് വേദിയില്‍

International
  •  12 days ago
No Image

ചില്ലറക്കളിയല്ല; റൗണ്ട്‌ ഓഫ് 32: വമ്പന്മാര്‍ നേർക്കുനേർ

Football
  •  12 days ago
No Image

രണ്ടു പദ്ധതിക്കും കാവിവൽക്കരണത്തിൽ ഒരേമുഖം; പി.എം ഉഷ എന്നേ നടപ്പാക്കി, വിവാദം പി.എം ശ്രീയിൽ മാത്രം

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് പറയാതെ 'പവര്‍കട്ട് '; നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഉയർന്ന വൈദ്യുതി ഉപയോഗമെന്ന് കെ.എസ്.ഇ.ബി

Kerala
  •  12 days ago
No Image

ഒറ്റത്തവണ കെട്ടിട നികുതിയിൽ റെക്കോഡ് വരുമാനം; അഞ്ച് വർഷം പിരിച്ചത് 1066.89 കോടി

Kerala
  •  12 days ago