HOME
DETAILS

മില്‍മയിലെ രാഷ്ട്രീയ വടംവലി; ബലിയാടാകുന്നത് ഉദ്യോഗാര്‍ഥികള്‍

  
backup
February 06, 2019 | 6:35 PM

milma-politiucs

അഫ്‌സല്‍ യൂസഫ്#


തൃശൂര്‍ : അധികാരം പിടിച്ചടക്കാനുള്ള മില്‍മയിലെ രാഷ്ട്രീയ വടംവലിയില്‍ ബലിയാടാകുന്നത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.ടെക്‌നീഷ്യന്‍ ഗ്രെഡ് 2 (ഇലക്ട്രോണിക്‌സ്) വിഭാഗത്തില്‍ എഴുത്തുപരീക്ഷയും,കൂടിക്കാഴ്ചയും കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഇനിയും നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല.


2015-16 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് നിയമന നടപടികള്‍ ആരംഭിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഇതിനായി അപേക്ഷിച്ചത്. ഇന്റര്‍വ്യൂ വരെയുള്ള നടപടികള്‍ വേഗത്തിലായിരുന്നു. എന്നാല്‍ 2017 ല്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഡയറി ഡയരക്ടര്‍ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ അടിയന്തിരമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം നിയമന നടപടികള്‍ തുടരാമെന്ന് ഡയറി ഡയരക്ടര്‍ അനുമതി നല്‍കിയിട്ടും മെല്ലെപ്പോക്ക് തുടര്‍ന്നു.


2018 ഓഗസ്റ്റില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ നിയമന നടപടി ഉണ്ടാകണമെന്ന് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ച കോടതി ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ പടിക്ക് പുറത്താണ്. ക്ഷീര വികസന സെക്രട്ടറി അധ്യക്ഷനായ എട്ടംഗ പേഴ്‌സനല്‍ കമ്മിറ്റിയാണ് പുതുതായി നിയമനം നടത്തുകയെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരുവര്‍ഷമായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റി നിലവില്‍ പ്രാഥമിക യോഗങ്ങള്‍ പോലും

ചേര്‍ന്നിട്ടില്ല.നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ അധികവും 35 വയസിനടുത്ത് പ്രായമുള്ളവരാണ്. അതിനാല്‍ തന്നെ പ്രായപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ടെക്‌നീഷ്യന്‍ തസ്തിക കൂടാതെ മറ്റ് തസ്തികകളിലും ഇതേ രീതിയില്‍ നൂറുകണക്കിനാളുകള്‍ നിയമനം കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് കൈവശമായിരുന്ന ബോര്‍ഡ് പിടിച്ചടക്കാനുള്ള രാഷ്ട്രീയ പോരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.നിലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിന് കീഴിലാണ് മില്‍മ ബോര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമയം കഴിഞ്ഞിരിക്കുന്നു ട്രംപ്, ഇനി തീരുമാനം അറിയിക്കൂ; അവസാന മുന്നറിയിപ്പുമായി ഇറാൻ

International
  •  7 days ago
No Image

വോട്ടെണ്ണലിൽ കൃത്യത നിർബന്ധം; ധൃതി കാട്ടരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം

Kerala
  •  7 days ago
No Image

ലൈംഗികാതിക്രമക്കേസുകൾ ഒത്തുതീർക്കാൻ ന്യൂയോർക്ക് അതിരൂപത; 7592 കോടി രൂപ നൽകും, ആസ്ഥാന മന്ദിരം വിറ്റു

International
  •  7 days ago
No Image

രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല; ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ 

Kerala
  •  7 days ago
No Image

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

International
  •  7 days ago
No Image

രോഗഭീതിക്കിടെ കുടിവെള്ളത്തിന് പകരം മലിനജല വിതരണം; ഓമശ്ശേരി പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  7 days ago
No Image

റോഡില്‍ വാക്കുതര്‍ക്കം; മധ്യവയസ്‌കനെ കാറിന്റെ ബോണറ്റിലിരുത്തി 2 കിലോമീറ്റര്‍ വാഹനമോടിച്ചു; പ്രതിക്കായി തിരച്ചില്‍ 

National
  •  7 days ago
No Image

പാചകവാതക വിലവര്‍ധന ജനങ്ങളോടുള്ള ക്രൂരത; കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

ധർമ്മടത്ത് യു.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് സമീപം ബോംബ് ശേഖരം: കുടുംബത്തിന്റെ സുരക്ഷയിൽ ആശങ്ക; പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് വി.പി അബ്ദുൽ റഷീദ്

Kerala
  •  7 days ago
No Image

കോട്ടയിലെ ഹോസ്റ്റലുകളിൽ 'ഫാൻ കൂടുകൾ'; ആത്മഹത്യ തടയാൻ വിചിത്ര നടപടി, ദൃശ്യങ്ങൾ വൈറൽ

National
  •  7 days ago