HOME
DETAILS

മില്‍മയിലെ രാഷ്ട്രീയ വടംവലി; ബലിയാടാകുന്നത് ഉദ്യോഗാര്‍ഥികള്‍

  
backup
February 06, 2019 | 6:35 PM

milma-politiucs

അഫ്‌സല്‍ യൂസഫ്#


തൃശൂര്‍ : അധികാരം പിടിച്ചടക്കാനുള്ള മില്‍മയിലെ രാഷ്ട്രീയ വടംവലിയില്‍ ബലിയാടാകുന്നത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.ടെക്‌നീഷ്യന്‍ ഗ്രെഡ് 2 (ഇലക്ട്രോണിക്‌സ്) വിഭാഗത്തില്‍ എഴുത്തുപരീക്ഷയും,കൂടിക്കാഴ്ചയും കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഇനിയും നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല.


2015-16 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് നിയമന നടപടികള്‍ ആരംഭിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഇതിനായി അപേക്ഷിച്ചത്. ഇന്റര്‍വ്യൂ വരെയുള്ള നടപടികള്‍ വേഗത്തിലായിരുന്നു. എന്നാല്‍ 2017 ല്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഡയറി ഡയരക്ടര്‍ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ അടിയന്തിരമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം നിയമന നടപടികള്‍ തുടരാമെന്ന് ഡയറി ഡയരക്ടര്‍ അനുമതി നല്‍കിയിട്ടും മെല്ലെപ്പോക്ക് തുടര്‍ന്നു.


2018 ഓഗസ്റ്റില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ നിയമന നടപടി ഉണ്ടാകണമെന്ന് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ച കോടതി ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ പടിക്ക് പുറത്താണ്. ക്ഷീര വികസന സെക്രട്ടറി അധ്യക്ഷനായ എട്ടംഗ പേഴ്‌സനല്‍ കമ്മിറ്റിയാണ് പുതുതായി നിയമനം നടത്തുകയെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരുവര്‍ഷമായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റി നിലവില്‍ പ്രാഥമിക യോഗങ്ങള്‍ പോലും

ചേര്‍ന്നിട്ടില്ല.നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ അധികവും 35 വയസിനടുത്ത് പ്രായമുള്ളവരാണ്. അതിനാല്‍ തന്നെ പ്രായപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ടെക്‌നീഷ്യന്‍ തസ്തിക കൂടാതെ മറ്റ് തസ്തികകളിലും ഇതേ രീതിയില്‍ നൂറുകണക്കിനാളുകള്‍ നിയമനം കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് കൈവശമായിരുന്ന ബോര്‍ഡ് പിടിച്ചടക്കാനുള്ള രാഷ്ട്രീയ പോരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.നിലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിന് കീഴിലാണ് മില്‍മ ബോര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  15 hours ago
No Image

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി;  തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണം

Kerala
  •  16 hours ago
No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  16 hours ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  16 hours ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  17 hours ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  17 hours ago
No Image

വാക്‌സിന്‍ എടുത്തില്ല; പുലിയുടെ നഖം കൊണ്ട് പരിക്കേറ്റ വീട്ടമ്മ പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

Kerala
  •  17 hours ago
No Image

'കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരായ പോസ്റ്ററുകളില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  18 hours ago
No Image

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഷാനിമോള്‍ ഡെപ്യൂട്ടി സ്പീക്കര്‍

Kerala
  •  18 hours ago
No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  18 hours ago