HOME
DETAILS

മില്‍മയിലെ രാഷ്ട്രീയ വടംവലി; ബലിയാടാകുന്നത് ഉദ്യോഗാര്‍ഥികള്‍

  
backup
February 06, 2019 | 6:35 PM

milma-politiucs

അഫ്‌സല്‍ യൂസഫ്#


തൃശൂര്‍ : അധികാരം പിടിച്ചടക്കാനുള്ള മില്‍മയിലെ രാഷ്ട്രീയ വടംവലിയില്‍ ബലിയാടാകുന്നത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.ടെക്‌നീഷ്യന്‍ ഗ്രെഡ് 2 (ഇലക്ട്രോണിക്‌സ്) വിഭാഗത്തില്‍ എഴുത്തുപരീക്ഷയും,കൂടിക്കാഴ്ചയും കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഇനിയും നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല.


2015-16 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് നിയമന നടപടികള്‍ ആരംഭിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഇതിനായി അപേക്ഷിച്ചത്. ഇന്റര്‍വ്യൂ വരെയുള്ള നടപടികള്‍ വേഗത്തിലായിരുന്നു. എന്നാല്‍ 2017 ല്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഡയറി ഡയരക്ടര്‍ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ അടിയന്തിരമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം നിയമന നടപടികള്‍ തുടരാമെന്ന് ഡയറി ഡയരക്ടര്‍ അനുമതി നല്‍കിയിട്ടും മെല്ലെപ്പോക്ക് തുടര്‍ന്നു.


2018 ഓഗസ്റ്റില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ നിയമന നടപടി ഉണ്ടാകണമെന്ന് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ച കോടതി ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ പടിക്ക് പുറത്താണ്. ക്ഷീര വികസന സെക്രട്ടറി അധ്യക്ഷനായ എട്ടംഗ പേഴ്‌സനല്‍ കമ്മിറ്റിയാണ് പുതുതായി നിയമനം നടത്തുകയെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരുവര്‍ഷമായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റി നിലവില്‍ പ്രാഥമിക യോഗങ്ങള്‍ പോലും

ചേര്‍ന്നിട്ടില്ല.നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ അധികവും 35 വയസിനടുത്ത് പ്രായമുള്ളവരാണ്. അതിനാല്‍ തന്നെ പ്രായപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ടെക്‌നീഷ്യന്‍ തസ്തിക കൂടാതെ മറ്റ് തസ്തികകളിലും ഇതേ രീതിയില്‍ നൂറുകണക്കിനാളുകള്‍ നിയമനം കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് കൈവശമായിരുന്ന ബോര്‍ഡ് പിടിച്ചടക്കാനുള്ള രാഷ്ട്രീയ പോരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.നിലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിന് കീഴിലാണ് മില്‍മ ബോര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ

Kerala
  •  5 days ago
No Image

ഗസ്സയിലേക്ക് 'സഖ്ർ ഹ്യുമാനിറ്റേറിയൻ ഷിപ്പ്' തയാറാക്കാൻ റാസൽഖൈമ ഭരണാധികാരിയുടെ നിർദേശം

uae
  •  5 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറി; ലോക്ഭവന് മുന്നിൽ കോൺഗ്രസ് രാപ്പകൽ സമരം ഇന്നും നാളെയും

Kerala
  •  5 days ago
No Image

സ്കൂട്ടറിൽ സഞ്ചരിക്കവെ അബദ്ധത്തിൽ തോക്കുപൊട്ടി; 56കാരന്‍ മരിച്ചു

Kerala
  •  5 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവം; സ്വർണക്കപ്പ് ഇന്നെത്തും 

Kerala
  •  5 days ago
No Image

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തുടക്കം

Kerala
  •  5 days ago
No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  5 days ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  5 days ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  5 days ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  5 days ago