HOME
DETAILS

മില്‍മയിലെ രാഷ്ട്രീയ വടംവലി; ബലിയാടാകുന്നത് ഉദ്യോഗാര്‍ഥികള്‍

  
backup
February 06, 2019 | 6:35 PM

milma-politiucs

അഫ്‌സല്‍ യൂസഫ്#


തൃശൂര്‍ : അധികാരം പിടിച്ചടക്കാനുള്ള മില്‍മയിലെ രാഷ്ട്രീയ വടംവലിയില്‍ ബലിയാടാകുന്നത് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍.ടെക്‌നീഷ്യന്‍ ഗ്രെഡ് 2 (ഇലക്ട്രോണിക്‌സ്) വിഭാഗത്തില്‍ എഴുത്തുപരീക്ഷയും,കൂടിക്കാഴ്ചയും കഴിഞ്ഞ് രണ്ടു വര്‍ഷമായിട്ടും ഇനിയും നിയമന ഉത്തരവ് ഇറങ്ങിയിട്ടില്ല.


2015-16 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമാണ് നിയമന നടപടികള്‍ ആരംഭിക്കുന്നത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഇതിനായി അപേക്ഷിച്ചത്. ഇന്റര്‍വ്യൂ വരെയുള്ള നടപടികള്‍ വേഗത്തിലായിരുന്നു. എന്നാല്‍ 2017 ല്‍ രാഷ്ട്രീയ സമ്മര്‍ദം മൂലം ഡയറി ഡയരക്ടര്‍ നിയമന നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് 2017 ഒക്ടോബറില്‍ അടിയന്തിരമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ശേഷം നിയമന നടപടികള്‍ തുടരാമെന്ന് ഡയറി ഡയരക്ടര്‍ അനുമതി നല്‍കിയിട്ടും മെല്ലെപ്പോക്ക് തുടര്‍ന്നു.


2018 ഓഗസ്റ്റില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ നിയമന നടപടി ഉണ്ടാകണമെന്ന് ബോര്‍ഡിനോട് നിര്‍ദ്ദേശിച്ച കോടതി ഉത്തരവ് വന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഉദ്യോഗാര്‍ത്ഥികള്‍ പടിക്ക് പുറത്താണ്. ക്ഷീര വികസന സെക്രട്ടറി അധ്യക്ഷനായ എട്ടംഗ പേഴ്‌സനല്‍ കമ്മിറ്റിയാണ് പുതുതായി നിയമനം നടത്തുകയെന്നാണ് മില്‍മ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരുവര്‍ഷമായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റി നിലവില്‍ പ്രാഥമിക യോഗങ്ങള്‍ പോലും

ചേര്‍ന്നിട്ടില്ല.നിയമനത്തിനായി കാത്തിരിക്കുന്നവരില്‍ അധികവും 35 വയസിനടുത്ത് പ്രായമുള്ളവരാണ്. അതിനാല്‍ തന്നെ പ്രായപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയും ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. ടെക്‌നീഷ്യന്‍ തസ്തിക കൂടാതെ മറ്റ് തസ്തികകളിലും ഇതേ രീതിയില്‍ നൂറുകണക്കിനാളുകള്‍ നിയമനം കാത്തിരിക്കുന്നുണ്ട്. കോണ്‍ഗ്രസ് കൈവശമായിരുന്ന ബോര്‍ഡ് പിടിച്ചടക്കാനുള്ള രാഷ്ട്രീയ പോരാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.നിലവില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിന് കീഴിലാണ് മില്‍മ ബോര്‍ഡ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 days ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  3 days ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  3 days ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  3 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  3 days ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  3 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  3 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  3 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  3 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  3 days ago